Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്നാംവയസിൽ നഷ്ടമായ...

മൂന്നാംവയസിൽ നഷ്ടമായ മകളെ ഒമ്പത് വർഷത്തിന് ശേഷം അമ്മക്ക് തിരിച്ചുകിട്ടി

text_fields
bookmark_border
girl rescued
cancel

ഗുവാഹതി: മൂന്നാം വയസ്സിൽ നഷ്ട്ടപ്പെട്ട മകളെ ഒമ്പത് വർഷത്തിന് ശേഷം അമ്മയ്ക്ക് തിരിച്ചുകിട്ടി. അസമിലാണ് സംഭവം. മൂന്നാം വയസിൽ വളർത്താൻ കൈമാറിയ സ്ത്രീ കുട്ടിയെ അരുണാചൽ പ്രദേശിലെ കുടുംബത്തിന് വിൽക്കുകയായിരുന്നു. അസമിലെ ബിശ്വനാഥ് പൊലീസാണ് സീമ ഖരിയ എന്ന അമ്മയ്ക്ക് ഒൻപത് വർഷത്തിന് ശേഷം മകളെ തിരികെ നൽകിയത്.

ഒമ്പത് വർഷം മുമ്പ്, സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് പിതാവ് കുട്ടിയെ സംരക്ഷിക്കാൻ റൊമില ബസുമുതരി എന്ന പ്രദേശവാസിയായ സ്ത്രീക്ക് കൈമാറിയത്. പിന്നീട് ഈ സ്ത്രീ, കുട്ടിയെ അരുണാചൽപ്രദേശിലെ കുടുംബത്തിന് വിൽക്കുകയും ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുകയും ചെയ്തു.

കുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിശ്വനാഥ് ജില്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും റൊമില ബസുമുതരി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അരുണാചൽപ്രദേശ് പൊലീസുമായി ബന്ധപ്പെടുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ നഹർലഗൺ പ്രദേശത്ത് നിന്ന് കണ്ടെത്തുകയുമായിരുന്നു. ഇനിയൊരിക്കലും കാണാനാകില്ലെന്ന് കരുതിയ മകളെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് അമ്മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girl rescued
News Summary - 12-year-old Assam girl rescued after 9 years, was sold in Arunachal Pradesh for Rs 1 lakh
Next Story