Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ വ്യാപക...

കശ്മീരിൽ വ്യാപക റെയ്ഡ്; 100 കമ്പനി പാരാമിലിറ്ററി സേനയെ വിന്യസിച്ചു

text_fields
bookmark_border
Kashmir
cancel

ശ്രീനഗർ: ജമ്മു കശ്മീരിൽ വിഘടനവാദികൾക്കെതിരായ നടപടികൾക്ക് പിന്നാലെ അടിയന്തരമായി സംസ്ഥാനത്ത് 100 കമ്പനി അർധസൈനിക വിഭാഗത്തെ കേന്ദ്രം വിന്യസിച്ചു. ആഭ്യന്തരമന്ത്രാലയത്തിെൻറ അടിയന്തര നോട്ടീസ് പ്രകാരമാണ് 100 കമ ്പനി സേനയെ ശ്രീനഗറിലേക്ക് വ്യോമമാർഗം എത്തിച്ചത്.
45 കമ്പനി സി.ആർ.പി.എഫ്, 35 കമ്പനി ബി.എസ്.എഫ്, 10 കമ്പനി വീതം എസ്.എസ്.ബി, ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് എന്നിങ്ങനെയാണ് കശ്മീരിലേ ക്ക് പുതുതായി വിന്യസിക്കുന്ന അർധസേനയുടെ കണക്ക്. ഇവരെ വിമാനമാർഗം അവിടെ എത്തിച്ച ു.100ഒാളം സേനാംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് ഒരു കമ്പനി. താഴ്വരയിൽ ഇപ്പോൾ തന്നെ കരസേ നയെ കൂടാതെ 65,000 അർധസേനയുടെ സാന്നിധ്യമുണ്ട്.

പാർലമെൻറ്, നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമാണ് പുതിയ സേനാവിന്യാസമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വിശദീകരിക്കുന്നുണ്ട്. എന്നാൽ, പുൽവാമ ഭീകരാക്രമണത്തിനു ശേഷമുള്ള സാഹചര്യങ്ങളാണ് പുതിയ സന്നാഹങ്ങൾക്ക് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യോമസേന ജെറ്റ് വിമാനങ്ങൾ, ഹെലികോപ്ടറുകൾ എന്നിവ അർധരാത്രിയും കശ്മീരിൽ പറന്നു.

കശ്മീരിലെ നയതന്ത്ര പദ്ധതികൾ നടപ്പിലാക്കാനായി കഴിഞ്ഞ ദിവസം രാത്രി മുതൽ പൊലീസും നിലവിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും അഹോരാത്രം പ്രവർത്തിക്കുകയായിരുന്നു. വിഘടനവാദികളെ അടിച്ചമർത്തുന്നതിെൻറ ഭാഗമായി സംസ്ഥാനത്തുടനീളം രാത്രി റെയ്ഡ് നടന്നു. റെയ്ഡിനിടെയാണ് വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ കസ്റ്റഡിയിലെടുത്തത്. അതിനു പിറകെ ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുൽ ഹാമിദ് ഫയാസ് ഉൾപ്പെടെയുള്ളവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുൽവാമ ഭീകരാക്രമണത്തിെൻറ വിഡിയോ ദൃശ്യങ്ങളടക്കം പുറത്തുവിട്ട് ആക്രമണത്തിെൻറ പൂർണ ഉത്തരവാദിത്തം പാക് തീവ്രവാദ സംഘടന ജയ്ശെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. അതിനുശേഷം സംസ്ഥാനത്ത് പ്രത്യേകിച്ച് കശ്മീർ താഴ്വരയിൽ സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് വിഘടനവാദികളെ അടിച്ചമർത്തുന്നതിനായി കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചത്. നിരവധി സ്ഥലങ്ങളിൽ വ്യാപാര സ്ഥാപനങ്ങളും മറ്റും പൂട്ടി. വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടന്നു. തെക്കൻ കശ്മീർ സംഘർഷഭരിതമാണ്. അനന്തനാഗിൽ യുവാക്കൾ സുരക്ഷ സേനയുമായി ഏറ്റുമുട്ടി. ശ്രീനഗർ-ജമ്മു ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ബന്ദിപോരയിലും അക്രമങ്ങൾ നടന്നു.

കശ്മീരികളെ സംരക്ഷിക്കണമെന്ന സുപ്രീംകോടതി നിർദേശം വന്ന ശേഷവും രാജ്യവ്യാപകമായി കശ്മീരികൾ ആക്രമിക്കപ്പെടുന്നതിെൻറ കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പുൽവാമ സംഭവത്തിനു പിന്നാലെ തുടങ്ങിയ അക്രമങ്ങളെ തുടർന്ന് ജമ്മുവിൽ ഏർപ്പെടുത്തിയ കർഫ്യൂ അനിശ്ചിതമായി തുടരുന്നു. തെരഞ്ഞെടുപ്പു നടത്താൻ പറ്റിയ സാഹചര്യമാണോ എന്ന് വിലയിരുത്താൻ തെരഞ്ഞെടുപ്പു കമീഷൻ സംഘം മാർച്ച് അഞ്ചിന് ജമ്മു-കശ്മീരിൽ എത്തുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടത്താനാണ് കമീഷൻ ശ്രമിക്കുന്നത്.

പുൽവാമ ഭീകരാക്രമണം നടന്നതിനു പിറകെ യാസിൻ മാലിക്, സയ്യിദ് അലി ഷാ ഗിലാനി, ഷബിർ ഷാ, സലീം ഗിലാനി എന്നിവരുൾപ്പെട്ട കശ്മീരിെല വിഘടനവാദി നേതാക്കൾക്ക് നൽകിയിരുന്ന പ്രത്യേക സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSeparatistsPulwama AttackCrackdown In Kashmir
News Summary - 100 Columns Of Troops Airlifted To Srinagar - India News
Next Story