കൂട്ടമാനഭംഗം: നഷ്ടപരിഹാരം 10 ലക്ഷം
text_fieldsന്യൂഡൽഹി: കൂട്ടമാനഭംഗത്തിനും ആസിഡ് ആക്രമണത്തിനും ഇരയാവുന്നവർക്കുള്ള പരമാവധി നഷ്ടപരിഹാരം 10 ലക്ഷമാക്കാൻ സുപ്രീംകോടതിയുടെ അനുമതി. രാജ്യത്ത് എവിടെ അതിക്രമം നടന്നാലും ഇരകൾക്ക് ഇൗ തുക ലഭിക്കും. നാഷനൽ ലീഗൽ സർവിസസ് അതോറിറ്റിയുടെ ശിപാർശയാണ് സുപ്രീംകോടതി അംഗീകരിച്ചത്.
മാനഭംഗത്തിനും മറ്റ് കുറ്റങ്ങൾക്കും ഇരകളായ സ്ത്രീകൾക്കുള്ള നഷ്ടപരിഹാരം നൽകാനുള്ള പദ്ധതിപ്രകാരം കുറഞ്ഞ നഷ്ടപരിഹാരം നാലു ലക്ഷവും കൂടിയത് ഏഴുലക്ഷവുമായിരുന്നു. ഇത് അഞ്ചും 10ഉം ലക്ഷമാക്കാനാണ് സുപ്രീംകോടതി അനുമതി നൽകിയത്. ജസ്റ്റിസുമാരായ മദൻ ബി. ലോകുറും ദീപക് ഗുപ്തയും ഉൾപ്പെട്ട ബെഞ്ചിേൻറതാണ് ഉത്തരവ്.
ആസിഡ് അതിക്രമത്തിന് ഇരയാകുന്നവർക്ക് ചുരുങ്ങിയത് ഏഴുലക്ഷമാണ് നഷ്ടപരിഹാരം. പരമാവധി എട്ടുലക്ഷവും. തീ കൊളുത്തി കൊല്ലാനുള്ള ശ്രമത്തിന് ചുരുങ്ങിയ നഷ്ടപരിഹാരം ഏഴുലക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.