Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആണവായുധം ആദ്യം...

ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയം ഭാവിയിൽ മാറിയേക്കാം –പ്രതിരോധ മന്ത്രി

text_fields
bookmark_border
Rajnath-singh-160819.jpg
cancel

ന്യൂഡൽഹി: ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തിൽ തിരുത ്തൽ സ്വരവുമായി കേന്ദ്രസർക്കാർ. ‘‘ആണവായുധം ആദ്യം പ്രേയാഗിക്കില്ല എന്നുതന്നെയാണ് നയം. പക്ഷേ, ഭാവിയിൽ എന്തു സംഭവിക്കും എന്നത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും’’ -പ്രതി രോധ മന്ത്രി രാജ്നാഥ്സിങ്ങാണ് നയം മാറ്റാൻ മടിക്കില്ലെന്ന് സൂചന നൽകുന്ന സുപ്രധാ ന പ്രസ്താവന നടത്തിയത്. ഇന്ത്യ രണ്ടുവട്ടം അണുബോംബ് പരീക്ഷിച്ച രാജസ്ഥാനിലെ പൊഖ ്റാനിലായിരുന്നു പ്രസ്താവന. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1974ലും വാജ്പേയ ി പ്രധാനമന്ത്രിയായിരുന്ന 1998ലുമായിരുന്നു പരീക്ഷണം.

വാജ്പേയിയുടെ ഒന്നാം ചരമവാർഷിക ദിനത്തിലാണ് രാജ്നാഥിെൻറ പ്രസ്താവന. സൈനികാധികാരം സർക്കാറിലേക്ക് കൂടുതൽ കേന്ദ്രീകരിക്കും വിധം മുഖ്യ സേനാമേധാവിയെ നിയമിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ സ്വരംമാറ്റം. ചെേങ്കാട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മൂന്നു സേനാ വിഭാഗങ്ങളും സർക്കാറുമായി മെച്ചപ്പെട്ട ഏകോപനത്തിന് ‘മുഖ്യ സേനാമേധാവി’യെ നിയമിക്കുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.

ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾ പുതിയ തലങ്ങളിൽ എത്തിയ സന്ദർഭത്തിലാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. ആദ്യം അണുവായുധം പ്രയോഗിക്കില്ലെന്ന നയം ഇത്ര കാലത്തോളം ഇന്ത്യ കർക്കശമായി പാലിച്ചിട്ടുണ്ട്. എന്നാൽ ഭാവിയിൽ എന്തു സംഭവിക്കും എന്നത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും’’ രാജ്നാഥ് സിങ്ങ് പറഞ്ഞു. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യൻ സ്ഥാനപതിയെ പുറത്താക്കിയും സംേഝാത ട്രെയിൻ സർവിസ് നിർത്തിയും മറ്റും പാകിസ്താൻ പ്രതിഷേധിച്ചിരുന്നു.

സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും മെച്ചപ്പെട്ട ഏകോപനത്തിനുമാണ് മുഖ്യ സേനാമേധാവിയെ (ചീഫ് ഒാഫ് ഡിഫൻസ് സ്റ്റാഫ്) നിയമിക്കുന്നതെന്ന് മോദി ചെേങ്കാട്ടയിൽ വിശദീകരിച്ചു. ദേശസുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ഫലവത്താവുകയും സാമ്പത്തിക ചെലവുകൾ കുറക്കാൻ സഹായിക്കുകയും ചെയ്യും- അദ്ദേഹം പറഞ്ഞു. സൈനിക, രാഷ്ട്രീയ, ഉദ്യോഗസ്ഥതലങ്ങളിൽ നേരേത്ത എതിർപ്പ് ഉയർത്തിയ നിർദേശം ദീർഘകാലമായി മരവിപ്പിച്ചു നിർത്തിയതായിരുന്നു. നിലവിൽ കര, നാവിക, വ്യോമ സേനകൾക്ക് വെവ്വേറെ മേധാവികളുണ്ട്. സേനാമേധാവിതല സമിതി അധ്യക്ഷനെന്ന പദവിയും ഉണ്ട്. വ്യോമസേനാ മേധാവി ബീരേന്ദർ സിങ് ധനോവയാണ് പദവി വഹിക്കുന്നത്. ഇൗ പദവി അപ്രസക്തമാക്കി, മൂന്നു സേനാ മേധാവികളിൽ ഏറ്റവും സീനിയറെയാണ് മുഖ്യസേനാ മേധാവിയാക്കുക. മൂന്നു സൈനിക വിഭാഗങ്ങളും സർക്കാറുമായുള്ള ബന്ധത്തിെൻറ കണ്ണി മുഖ്യ സേനാമേധാവിയാവും. പ്രധാനമന്ത്രി മേധാവിയുമായാണ് ബന്ധപ്പെടുക. സുരക്ഷാകാര്യ മന്ത്രിസഭ സമിതി യോഗങ്ങളിൽ മേധാവി മാത്രമാകും പെങ്കടുക്കുക. പ്രതിരോധകാര്യങ്ങളിൽ പ്രതിരോധമന്ത്രിയെ ഉപദേശിക്കുന്നയാളും മൂന്നു സേനകളുടെയും ആയുധ സംഭരണം അടക്കം ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നതും ഇദ്ദേഹമാകും.

സർക്കാറിലേക്ക് കൂടുതലായി അധികാരം കേന്ദ്രീകരിക്കപ്പെടുകയും സുതാര്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നതാണ് പദവിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സുതാര്യത കൂടുതൽ നഷ്ടപ്പെടുന്നത് അഴിമതി വളർത്തുമെന്നാണ് ആക്ഷേപം. കാർഗിൽ യുദ്ധപ്പിഴവുകൾ പഠിക്കാൻ നിയോഗിച്ച സമിതി മുഖ്യ സേനാമേധാവി നിയമനത്തിന് ശിപാർശ ചെയ്തപ്പോൾ, ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി പിന്തുണച്ചതാണ്. മുൻ പ്രതിരോധ മന്ത്രി മനോഹർ പരീകറും യോജിച്ചിരുന്നു. മറ്റു സൈനിക മേധാവികളുടെ അധികാരം കവർന്നെടുക്കുന്നതിനെതിരെ മൂന്നു സേനാവിഭാഗങ്ങളിൽ നിന്നും എതിർപ്പ് ഉയർന്നതോടെയാണ് മാറ്റിവെച്ചത്. അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ, ചൈന എന്നിവക്ക് ചീഫ് ഒാഫ് ഡിഫൻസ് സ്റ്റാഫ് പദവിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhindia newsNuclear WeaponNuclear Policy
News Summary - ‘What happens in future ….’: Rajnath Singh’s cryptic tweet on nuclear ‘No first use’
Next Story