സിദ്ദു ക്രിക്കറ്റർ, ഞാൻ പട്ടാളക്കാരൻ; കാഴ്ചപ്പാടിൽ വ്യത്യാസമുണ്ടാകും -അമരീന്ദർ സിങ്
text_fieldsചണ്ഡീഗഡ്: പുൽവാമ ഭീകരാക്രമണത്തെ സംബന്ധിച്ച വിവാദ പ്രസ്താവന നടത്തി വെട്ടിലായ പഞ്ചാബ് മന്ത്രി നവ്ജോത് സ ിങ് സിദ്ദുവിനെ പ്രതിരോധിച്ച് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. എല്ലാവർക്കും അവരവരുടെ അഭിപ്രായം പറ യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സിദ്ദുവിെൻറ അഭിപ്രായം വിശദീകരിക്കേണ്ടത് അദ്ദേഹമാണെന്നും അമരീന്ദർ സിങ് വ്യക്തമാക്കി.
പാകിസ്താൻ സന്ദർശനം മൂലം വെള്ളത്തിൽ വീണ അവസ്ഥയിലാണ് എന്ന് സിദ്ദുവിന് മനസിലായിട്ടുെണ്ടന്നും അമരീന്ദർ പറഞ്ഞു. സിദ്ദു ഒരു ക്രിക്കറ്റ് കളിക്കാരനാണ്. ഞാൻ പട്ടാളക്കാരനും. രണ്ടുപേർക്കും വ്യത്യസ്ത കാഴ്ചപ്പാടുകളായിരിക്കും. സിദ്ദുവിന് പ്രതിരോധത്തിെൻറ സങ്കീർണതകളൊന്നും അറിയില്ല. സൗഹാർദ്ദത്തിെൻറ പുറത്താണ് അദ്ദേഹം പ്രതികരിക്കുന്നത്. ദേശദ്രോഹിയായിട്ടല്ല അത്തരം പ്രതികരണങ്ങൾ നടത്തിയത്. എന്നാൽ അദ്ദേഹത്തിന് കാര്യം മനസിലായിട്ടുണ്ടെന്നും അമരീന്ദർ സിങ് പറഞ്ഞു.
തീവ്രവാദികളുടെ പ്രവർത്തികൾക്ക് ഒരു രാജ്യത്തെ ഒന്നടങ്കം കുറ്റപ്പെടുത്തരുതെന്നായിരുന്നു സിദ്ദുവിെൻറ പരാമർശം. എന്നാൽ ഇൗ പരാമർശം പാകിസ്താനെയും പ്രധാനമന്ത്രി ഇംറാൻ ഖാനെയും പിന്തുണക്കുന്നതാണെന്നും ഇന്ത്യൻ സർക്കാറിെൻറ പാകിസ്താനെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തിന് വിലങ്ങുതടിയാണെന്നും ആരോപിച്ച് സിദ്ദുവിനെതിരെ പ്രതിഷേധം കടുത്തിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി നേരിട്ട് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.