Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightറോഡിലെ പിഴ;...

റോഡിലെ പിഴ; പിടികൂടലും അടയ്ക്കലും ഒാൺലൈനിൽ 

text_fields
bookmark_border
റോഡിലെ പിഴ; പിടികൂടലും അടയ്ക്കലും ഒാൺലൈനിൽ 
cancel

തിരുവനന്തപുരം: ഗതാഗതകുറ്റങ്ങൾക്ക് പേപ്പറും പേനയും ഉപയോഗിച്ച് ചാർജ്ഷീറ്റ്  നൽകുന്നതിന് പകരം തത്സമയ ഇ-ചെലാൻ സംവിധാനത്തിലേക്ക്. പിഴയടയ്ക്കാൻ കൈയിൽ കാശില്ലെങ്കിൽ എ.ടി.എം കാർഡുപയോഗിച്ചും പണമടയ്ക്കാം. എറണാകുളം റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിന് കീഴിലാണ് സംസ്ഥാനത്താദ്യമായി ഇ-ചെലാന്‍ സംവിധാനം നിലവില്‍വന്നത്. മോേട്ടാർ വാഹനവകുപ്പിെൻറ നൂറോളം വാഹനങ്ങളിൽ സംവിധാനം വ്യാപിപ്പിക്കും. 

വാഹന പരിശോധനാ സമയത്ത്‌ എന്തൊക്കെ നിയമലംഘനമാണ് നടത്തിയത്‌, അതിനുള്ള പിഴത്തുക എത്ര തുടങ്ങി എല്ലാ വിവരങ്ങളും വാഹനമോടിച്ചയാളുടെ കൈകളില്‍ പ്രിൻറ് ചെയ്‌ത്‌ കിട്ടുമെന്നതാണ് പ്രത്യേകത. കേസെടുത്ത വിവരം ഉടമയുടെ മൊബൈല്‍ നമ്പറില്‍ എസ്‌.എം.എസായും ലഭിക്കും. ആവശ്യമെങ്കില്‍ പിഴ തത്സമയം പണമായോ ഉപകരണത്തോട്‌ അനുബന്ധിച്ചുള്ള പി.ഒ.എസ് മെഷീൻ  വഴിയോ അടയ്‌ക്കാം. നിയമലംഘനത്തിെൻറ ദൃശ്യങ്ങള്‍, സമയം, സ്‌ഥലം എന്നിവയടക്കം ഈ ആധുനിക ഉപകരണത്തില്‍ തത്സമയം റെക്കോര്‍ഡ്‌ ചെയ്യപ്പെടും. 

വാഹനത്തിെൻറ  രജിസ്‌ട്രേഷന്‍ നമ്പര്‍ വഴി ഉടമയുടെ മേല്‍വിലാസവും ഈ വാഹനത്തിെൻറ മുന്‍കാല കുറ്റകൃത്യങ്ങളുണ്ടെങ്കില്‍ അതും മറ്റ് രേഖകളുടെ കാലാവധിയും കണ്ടെത്താനാകും. ഈ വിവരങ്ങള്‍ അപ്പോള്‍തന്നെ കേന്ദ്രീകൃത സെര്‍വറിലേക്ക് മാറ്റപ്പെടും.വാഹനപരിശോധന നടത്തുന്നവർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ നിയമനടപടികളെല്ലാം സ്വീകരിക്കാം. 

വാഹൻ, സാരഥി എന്നീ കേന്ദ്രീകൃത ഓൺലൈൻ സംവിധാനവുമായി ഇൗ ആപ്ലിക്കേഷൻ ലിങ്ക് ചെയ്തിരിക്കുന്നതിനാൽ നിയമലംഘനം നടത്തുന്ന വാഹനം എവിടെ രജിസ്റ്റർ ചെയ്തതാണെങ്കിലും വിവരങ്ങൾ അപ്പോൾതന്നെ ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newstraffic news
News Summary - road fine online kerala news
Next Story