കോവിഡ് പ്രതിരോധം: വേറിട്ട ബൈക് മാതൃകയുമായി ടി.വി മെക്കാനിക്
text_fieldsഅഗർത്തല(തൃപുര): ലോക്ഡൗൺ അവസാനിക്കുന്ന അന്ന് ‘ജോലിയെല്ലാം’ മതിയാക്കി കോവിഡ് വൈറസുകൾ നാടുവിടുകയൊന്നുമ ില്ലെന്ന് പാർതഥ സാഹക്ക് അറിയാം. വ്യക്തികൾ തമ്മിൽ അകലം പാലിക്കുക മാത്രമാണ് രോഗവ്യാപനം തടയാനുള്ള മാർഗമെന് ന് അറിയാവുന്ന സാഹ, ആ ജാഗ്രത തുടരാനായി പ്രത്യേക ബൈക്ക് തന്നെ ഉണ്ടാക്കിയാണ് എല്ലാവരെയും ഞെട്ടിച്ചത്.
സ് കൂൾ പഠനം പോലും പൂർത്തിയാക്കാത്ത പാർത്ഥ സാഹ ടെവിലിഷൻ റിപ്പയർ കടയിലെ ജീവനക്കാരനാണ്. ലോക്ഡൗണിന് ശേഷം സ്കൂളുകൾ തുറക്കുേമ്പാൾ തെൻറ മകൾ തിങ്ങി നിറഞ്ഞ ബസിൽ യാത്ര ചെയ്യുന്നത് ഒാർത്തപ്പോൾ 39 കാരനായ സാഹക്ക് ഉറക്കം നഷ്ടപ്പെട്ടതാണ് പുതിയ കണ്ടുപിടുത്തത്തിന് കാരണമായത്.
പഴയ സാധനങ്ങൾ വിൽക്കുന്ന ഒരാളിൽ നിന്ന് സാഹ വാങ്ങിയ പഴഞ്ചൻ ബൈക്കാണ് രൂപം മാറ്റി സാമൂഹിക അകലം പാലിക്കുന്ന രൂപത്തിലാക്കിയത്. ബൈക്കോടിക്കുന്ന ആളും പിറകിലിരിക്കുന്ന ആളും തമ്മിൽ ഒരു മീറ്റർ അകലം ഉള്ള രൂപത്തിലാണ് സീറ്റുകൾ സംവിധാനിച്ചിട്ടുള്ളത്.
ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് സാഹയുടെ ബൈക്ക്. മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. ബാറ്ററി പൂർണമായി ചാർജ് ആകാൻ മൂന്ന് മണിക്കൂറാണ് വേണ്ടത്. ഒരു തവണ ചാർജ് ചെയ്താൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്ന് സാഹ പറയുന്നു. ചാർജ് ചെയ്യാനുള്ള വൈദ്യുതിയുടെ ചിലവ് പരമാവധി 10 രൂപയാണ് വരികയെന്നും സാഹ പറയുന്നു.
സാഹയുടെ ബൈക്ക് പരീക്ഷണ ഒാട്ടത്തിന് പുറത്തിറക്കി. സാഹയെ പ്രശംസിച്ച് കൊണ്ട് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് തന്നെ രംഗത്തെത്തി.
കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് മകളെ സ്കൂളിലാക്കാനും തിരിച്ച് കൊണ്ട്വരാനും ഇനി കഴിയുമെന്ന ആശ്വാസത്തിലാണ് പാർതഥ സാഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.