Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹീറോയുടെ

ഹീറോയുടെ ഒഴിവാക്കലുകൾ

text_fields
bookmark_border
ഹീറോയുടെ ഒഴിവാക്കലുകൾ
cancel

കാറെന്നാൽ മാരുതിയെന്നതുപോലെ ഇന്ത്യക്കാർക്ക് ബൈക്കെന്നാൽ ഹീറോഹോണ്ടയായിരുന്നു. നിരത്തുനിറയെ കാളക്കൊമ്പിെൻറ ആകൃതിയുള്ള എച്ചും ഉദയസൂര്യനും ചേർന്ന ലോഗോയുള്ള ഇരുചക്ര വാഹനങ്ങൾ നിറഞ്ഞോടിയിരുന്ന കാലമുണ്ടായിരുന്നു. എവിടെ നോക്കിയാലും ഹീറോഹോണ്ട ഷോറൂമുകളായിരുന്നു. േലാകത്തിൽ ഏറ്റവും കൂടുതൽ ബൈക്കുണ്ടാക്കുന്ന കമ്പനിയും ഇതുതന്നെയായിരുന്നു. മലയാള സിനിമയിലെ സിദ്ദിക്^ലാൽ പോലെ, ബോളിവുഡിലെ ലക്ഷ്മികാന്ത്^പ്യാരേലാൽ പോലെ അെതാരു ഹിറ്റ് കോമ്പിനേഷനായി. 

കാലംപോകവെ എല്ലാത്തിനും മാറ്റംവന്നു. ഹീറോയെന്ന പഴയ സൈക്കിൾ കമ്പനിയും ഹോണ്ടയെന്ന ജപ്പാൻകാരൻ ൈബക്ക് മുതലാളിയും വേർപിരിഞ്ഞു. അപ്പോഴേക്കും ഹോണ്ടയിൽനിന്ന് ബൈക്ക് നിർമിക്കുന്ന തന്ത്രമന്ത്രങ്ങളെല്ലാം ഹീറോ സ്വന്തമാക്കിയിരുന്നു. അങ്ങനെ ഹീറോ സൈക്കിൾസ് ഹീറോ മോേട്ടാർ കോർപ് ആയി. വേർപിരിയൽ ഇന്ത്യൻ ഇരുചക്ര വാഹന വിപണിക്ക് നേട്ടമാണോ കോട്ടമാണോ എന്ന വിലയിരുത്തലുകൾക്ക് സമയമായിട്ടില്ല. ജാപ്പനീസ് സാേങ്കതികവിദ്യയിലെ വിശ്വാസം ഹോണ്ടക്ക് വേഗത്തിൽ ജനപ്രീതി ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ഭാരതത്തിെൻറ സ്വന്തം കമ്പനിയെന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് ഹീറോ ശ്രമിച്ചത്. ഇതിനായി വിപുല പരസ്യ തന്ത്രങ്ങളും ആവിഷ്കരിച്ചിരുന്നു. മദ്രാസ് മോസാർട്ട് ഇസൈ പുയൽ എ.ആർ. റഹ്മാനാണ് ഹീറോയുടെ പുതിയ തുടക്കത്തിനായി പരസ്യ ഗാനം സൃഷ്ടിച്ചത്. പിന്നീടിങ്ങോട്ട് വ്യത്യസ്ത മോഡലുകളുടെ കുത്തൊഴുക്കായിരുന്നു. ഹീറോ സി.ഇ.ഒ പവൻ മുഞ്ചാലിനുപോലും കൃത്യമായി പേരുപറയാൻ സാധിക്കാത്തവിധം മോഡൽ പ്രളയം സൃഷ്ടിച്ചു കമ്പനി. 

ഇതിനിടെയാണ് സർക്കാർ ഭാരത് സ്റ്റേജിൽ വാഹനങ്ങളെ കുരുക്കിയത്. മാലിന്യ വിസരണത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഇനി നിരത്തിലിറങ്ങേണ്ടതില്ല എന്നായിരുന്നു ഉത്തരവ്. ഇതൊരു അവസരമായെടുത്ത് തങ്ങളുടെ വാഹന നിരയിൽ ചില വെട്ടിച്ചുരുക്കലുകൾ വരുത്തുകയാണ് ഹീറോ. ഒന്നും രണ്ടുമല്ല, പത്തെണ്ണത്തിനെ ഒഴിവാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഒൗദ്യോഗിക അറിയിപ്പൊന്നും നൽകിയിട്ടില്ലെങ്കിലും കമ്പനി വെബ്സൈറ്റിൽനിന്ന് നിലവിൽ 10 െെബക്കുകളെ ഒഴിവാക്കിയിട്ടുണ്ട്. ഹീറോയുടെ പതാകവാഹകനായ 223 സി.സി കരിസ്മ ആർ ഇനിയുണ്ടാകില്ല. പക്ഷേ, കരിസ്മ ഇസഡ് എം.ആർ നിലനിർത്തിയിട്ടുണ്ട്. 150 സി.സി വിഭാഗത്തിൽ ഹങ്ക്, എക്സ്ട്രീം എന്നിവയെ ഒഴിവാക്കി. താരതമ്യേന പുതിയ എക്സ്ട്രീം സ്പോർട്ട് തുടരും. സാധാരണക്കാരെൻറ വിഭാഗമായ 100 സി.സിയിലാണ് കൂടുതൽ തഴയലുകൾ. എച്ച്.എഫ് ഡാൺ, സ്പ്ലെൻഡർ െഎ സ്മാർട്ട്, സ്പ്ലെൻഡർ എൻ.എക്സ്.ജി, സ്പ്ലെൻഡർ പ്രൊ ക്ലാസിക്, പാഷൻ പ്ലസ് എന്നിവയെ െവട്ടി. 110 സി.സി പാഷൻ എക്സ് പ്രൊ 125 സി.സി ഇഗ്നൈറ്റർ എന്നിവയും ഒഴിവാക്കി. 

നിലവിലെ സ്കൂട്ടർ നിരയിൽ മാറ്റം വരുത്തിയിട്ടില്ല. മാസ്ട്രോ എഡ്ജ്, ഡ്യൂയറ്റ്, പ്ലെഷർ എന്നിവ തുടരും. ഇവയെല്ലാം നേരത്തേ ഭാരത് സ്റ്റേജ് നാലിലേക്ക് മാറ്റിയിരുന്നു. വിപണി വിശാരദന്മാർ പറയുന്നത് ഹീറോയുടെ നീക്കം ഇനിയും വ്യക്തമായിട്ടില്ലെന്നാണ്. പൂർണമായ ഒഴിവാക്കലാണോ അതോ പരിഷ്കരണത്തിനുവേണ്ടിയുള്ള താൽക്കാലിക പിന്മാറ്റമാണോ കമ്പനി നടത്തിയിരിക്കുന്നെതന്നും വ്യക്തമല്ല. ഏതായാലും വാഹന നിരയിലെ അധികമുള്ള കൊഴുപ്പ് മാറ്റാനുള്ള അവസരമായി ഇതിനെ ഹീറോ കാണുകയാണെങ്കിൽ ഉപഭോക്താവിന് ഗുണം മാത്രമേ ചെയ്യൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hero
News Summary - Hero
Next Story