ഇനി മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാലും കുടുങ്ങും
text_fieldsതിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചാലല്ലേ പൊലീസ് ‘ഉൗതിച്ച്’ പിടിക്കൂ, മയക് കുമരുന്ന് ഉപയോഗിച്ച് യാത്ര ചെയ്യാമല്ലോയെന്ന് കരുതി ഇനി സുഖിേക്കണ്ട, ഇത്തരക്കാ രെ കുടുക്കാനും പൊലീസ് സംവിധാനം വരുന്നു. മദ്യപരേക്കാൾ മയക്കുമരുന്ന് ഉപയോഗിച്ച ് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും അതാണ് അപകടങ്ങൾ വർധിക്കാൻ കാരണ മെന്നുമുള്ള വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് അത്തരക്കാരെ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങൾ കൊണ്ടുവരാൻ പൊലീസും എക്സൈസും നടപടി സ്വീകരിക്കുന്നത്.
മയക്കുമരുന്ന് ഇപയോഗം തിരിച്ചറിയാൻ സാധിക്കുന്ന ഉപകരണങ്ങളില്ലാത്തതായിരുന്നു പൊലീസിനെ വലച്ചത്. ആ സാഹചര്യത്തിലാണ് ആധുനിക രീതിയിലുള്ള ‘ഒാറൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റ്’ വാങ്ങാൻ പൊലീസ് നടപടി ആരംഭിച്ചത്. നിലവിൽ ‘ബ്രീത്ത് അനലൈസർ’ ഉപയോഗിച്ച് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടുപിടിക്കുന്നതുപോലെ ഇൗ സംവിധാനം ഉപയോഗിച്ച് മയക്കുമരുന്ന് ഉൾപ്പെടെ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനാവും.
മദ്യം, മയക്കുമരുന്ന് എന്നിവരുടെ ഉപയോഗം തിരിച്ചറിയാൻ സാധിക്കുന്ന ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനസംവിധാനവും വാങ്ങാൻ പോകുകയാണ്. ഇതിനായി പൊലീസിന് 18 ലക്ഷം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.
നിലവിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പെെട്ടന്ന് കണ്ടെത്താൻ പൊലീസിന് സംവിധാനങ്ങളില്ല. മയക്കുമരുന്നുകൾ തിരിച്ചറിയുന്നതിന് എക്സൈസ് വകുപ്പ് നാർക്കോട്ടിക് ടെസ്റ്റിങ് കിറ്റുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, അത് അത്രകണ്ട് ഫലപ്രദമല്ലെന്നാണ് വിലയിരുത്തൽ.
മയക്കുമരുന്ന് ഉപയോഗം തിരിച്ചറിയാൻ ഗുജറാത്ത് പൊലീസ് ഉപയോഗിക്കുന്ന ‘അബോൺ കിറ്റ്’ എക്സൈസ് വകുപ്പിന് ലഭ്യമാക്കുന്നതിനെക്കുറിച്ചും പരിശോധിച്ചുവരികയാണ്. ഇക്കാര്യങ്ങളിലെല്ലാം മാസങ്ങൾക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.