Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒൗട്ട്ലാന്‍ഡര്‍...

ഒൗട്ട്ലാന്‍ഡര്‍ മടങ്ങിയെത്തുമ്പോള്‍

text_fields
bookmark_border
mitsubishi_outlander
cancel

ഒരുപാട് മല്ലന്മാരുള്ള ഗുസ്തിക്കളത്തിലേക്ക് വന്നുപെട്ട കരാേട്ടക്കാരനെപ്പോലെയായിരുന്നു ആദ്യ വരവില്‍ മിത്സുബിഷി ഒൗട്ട്ലാന്‍ഡറിെൻറ അവസ്ഥ. അനായാസം ഓടുകേം ചാടുകേം ഒക്കെ ചെയ്യുമെങ്കിലും തടിയന്മാരായ എതിരാളികള്‍ അടിച്ച് നിലംപരിശാക്കിക്കളഞ്ഞു ഈ ജപ്പാനി. ബണ്ടി ചോര്‍ എന്ന പെരുങ്കള്ളന്‍ കേരളത്തില്‍വന്ന് മോഷണം നടത്തിയപ്പോള്‍ അയാളുടെ കഷ്ടകാലത്തിന് ആ വീട്ടില്‍ കിടന്ന ഒൗട്ട്ലാന്‍ഡറിനേയും എടുത്തോണ്ടാണ് പോയത്. പതിറ്റാണ്ടുകള്‍ നല്ല ‘അന്തസ്സായി’ മോഷണം നടത്തിക്കൊണ്ടിരുന്ന ബണ്ടി ചോര്‍ ഒൗട്ട്ലാന്‍ഡറില്‍ പോകവെ പിന്‍തുടർന്നെത്തിയ കേരള പൊലീസ് പുഷ്പം പോലെ പൊക്കിയെടുത്ത് അകത്തിട്ടു. ഈ സംഭവത്തോടെയാണ് മിത്സുബിഷിക്ക് ഇങ്ങനൊരു കാറുണ്ടെന്ന് മാലോകരറിഞ്ഞത്. 

ഒൗട്ട്ലാന്‍ഡറില്‍ കുരുങ്ങിയ ബണ്ടിയെപോലെ തന്നെ കഷ്ടകാലമായിരുന്നു മിത്സുബിഷിക്കും. പജേറൊ എന്ന ജ്യേഷ്ഠസഹോദരനും ഫൊര്‍ച്യൂണര്‍, എന്‍ഡവര്‍, സി.ആര്‍.വി തുടങ്ങിയ എതിരാളികള്‍ക്കും ഇടയില്‍ ഞെരിഞ്ഞമരാനായിരുന്നു ഒൗട്ട്ലാന്‍ഡറിെൻറ യോഗം. ഇപ്പോഴിതാ പുതുപുത്തന്‍ ഒൗട്ട്ലാന്‍ഡറുമായി എത്തിയിരിക്കുകയാണ് മിത്സുബിഷി. 

പജേറൊ-എന്‍ഡവര്‍-ഫൊര്‍ച്യൂണര്‍ ത്രയങ്ങളെക്കാള്‍ ഒൗട്ട്ലാന്‍ഡറിന് സാമ്യം ഹോണ്ട സി.ആര്‍.വിയോടും മഹീന്ദ്ര എക്സ്.യു.വിയോടുമൊക്കെയാണ്. കാരണം മുവരും മോണോകോക്ക് ഷാസി ഉടമകളാണ്. മറ്റുള്ളവരാകട്ടെ ലാഡര്‍ ഫ്രെയിം ഷാസിയുടെ ആഢ്യത്വവുമായി എത്തുന്നവരും. പുതിയ ഒൗട്ട്ലാന്‍ഡറിന് വലിപ്പംകൂടിയിട്ടുണ്ട്. ഹോണ്ട സി.ആര്‍.വിയേക്കാള്‍ നീളമുള്ള വാഹനമാണിത്. ഉള്ളില്‍ മൂന്നുനിര സീറ്റുണ്ട്. ഏറ്റവും പിന്നില്‍ കുട്ടികള്‍ക്കിരിക്കാവുന്ന രണ്ട് സീറ്റാണുള്ളത്. എതിരാളികളെ കടത്തിവെട്ടാന്‍ ആവശ്യമായ കോപ്പുകളില്ല എന്നതാണ് പുത്തന്‍ വരവിലും ഒൗട്ട്ലാന്‍ഡര്‍ അനുഭവിക്കുന്ന പ്രതിസന്ധി. 
അകക്കാഴ്ചകള്‍ അത്ര ഹൃദ്യമൊന്നുമല്ല.

പഴയതെന്ന് തോന്നിക്കുന്ന ആറിഞ്ച് ടച്ച് സ്ക്രീനും സ്വിച്ചുകളുമൊക്കെ നിലവാരക്കുറവ് തോന്നിപ്പിക്കും. ചെറുതെങ്കിലും ആശ്വാസം നല്‍കുന്ന സണ്‍റൂഫ്, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റും വൈപ്പറും, പാഡില്‍ ഷിഫ്റ്റുകള്‍, െലതര്‍ സീറ്റുകള്‍, ആറ് സ്പീക്കറും സബ്വൂഫറുമുള്ള മ്യൂസിക് സിസ്റ്റം, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, സുരക്ഷക്ക് ഏഴ് എയര്‍ബാഗുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രിക് ആയി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റിക് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയവ ഒൗട്ട്ലാന്‍ഡറിെൻറ പ്രത്യേകതകളാണ്. പിന്നില്‍ എ.സി വെൻറുകളില്ലാത്തത് ഇത്രയും വലിയ വാഹനത്തിനൊരു പോരായ്മ തന്നെയാണ്. ഡീസല്‍ പ്രേമികളെ നിരാശപ്പെടുത്തി മിത്സുബിഷി തങ്ങളുടെ അരുമക്ക് നല്‍കിയിരിക്കുന്നത് പെട്രോള്‍ എൻജിന്‍ മാത്രമാണ്. 

2.4 ലിറ്റര്‍ നാല് സിലിണ്ടര്‍ എൻജിന്‍ 6000 ആര്‍.പി.എമ്മില്‍ 167 ബി.എച്ച്.പി കരുത്തും 4100 ആര്‍.പി.എമ്മില്‍ 222എന്‍.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ആറ് സ്പീഡ് സി.വി.ടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. മികച്ച ഫോര്‍വീല്‍ ഡ്രൈവ് സിസ്റ്റം ഒൗട്ട്ലാന്‍ഡറിെൻറ പ്രത്യേകതയാണ്. മികച്ചൊരു ഓഫ്റോഡറാണ് വാഹനം. ഇന്ത്യന്‍ നിരത്തുകളിലെ കുണ്ടും കുഴിയും താണ്ടാനും കുന്നും മലയും കയറാനും ഒൗട്ട്ലാന്‍ഡര്‍ സഹായിക്കും. മോണോകോക്ക് ഷാസിയായതിനാല്‍ യാത്രാസുഖവും എടുത്തുപറയേണ്ടതാണ്. 

വളവുകളില്‍ ബോഡിറോള്‍ കുറവാണെന്നതും നേട്ടമാണ്. സി.വി.ടി ഗിയര്‍ബോക്സ് ചിലപ്പോഴൊക്കെ ഡ്രൈവര്‍ വിചാരിക്കുന്നപോലെ കുതിച്ചുപായാന്‍ വാഹനത്തെ സഹായിക്കില്ലെങ്കിലും പാഡില്‍ ഷിഫ്റ്റുകള്‍ കുറച്ചൊക്കെ ഈ പ്രശ്നം പരിഹരിക്കും. പുറത്തിറങ്ങുമ്പോള്‍ 30 ലക്ഷത്തിനടുത്തായിരിക്കും വാഹന വില. മിസ്തുബിഷിയെയും പെട്രോളിനെയും സ്നേഹിക്കുന്നവര്‍ക്ക് ഒൗട്ട്ലാന്‍ഡറിനെ പരിഗണിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileMitsubishi outlander
News Summary - Mitsubishi outlander -hotwheels news
Next Story