Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമരണത്തിന് രണ്ടു...

മരണത്തിന് രണ്ടു ചക്രം; സംസ്ഥാനത്ത് റോഡപകടങ്ങളിൽ ജീവൻ പൊലിയുന്നവരിൽ ഏറെയും ഇരുചക്രവാഹന യാത്രികർ

text_fields
bookmark_border
മരണത്തിന് രണ്ടു ചക്രം; സംസ്ഥാനത്ത് റോഡപകടങ്ങളിൽ ജീവൻ പൊലിയുന്നവരിൽ ഏറെയും ഇരുചക്രവാഹന യാത്രികർ
cancel

തിരുവനന്തപുരം: മരണ നിരത്തായി മാറുന്ന സംസ്ഥാനത്തെ റോഡുകളിൽ പൊലിയുന്നതിലേറെയും ഇരുചക്രവാഹന യാത്രികരുടെ ജീവൻ. കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ മരിച്ച 3975 പേരിൽ 1450 ഉം ഇരുചക്രവാഹന യാത്രികരാണ്. ബൈക്കപകടങ്ങളിൽ 1088ഉം സ്കൂട്ടർ അപകടങ്ങളിൽ 362 പേരുമാണ് മരിച്ചത്. കഴിഞ്ഞ അഞ്ചുവർഷത്തെ പൊലീസ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

2024ൽ ആകെ 48,841 അപകടങ്ങൾ. ഇതിൽ 19001ഉം ഇരുചക്രവാഹനങ്ങൾ. 13,415 ബൈക്കപകടങ്ങളും 5586 സ്കൂട്ടർ അപകടങ്ങളും ഉണ്ടായി. ഓരോ വർഷവും ഇരുചക്രവാഹനാപകടങ്ങൾ വർധിക്കുകയാണ്. എന്നാൽ, മരണനിരക്കിൽ നേരിയ കുറവ് ഉണ്ടാകുന്നുണ്ട്.

അപകടത്തിൽപെടുന്നത് കൂടുതലും കാറുകൾ

റോഡിലെ അപകടങ്ങളിൽ മുന്നിൽ കാറുകളാണ്. കഴിഞ്ഞ വർഷം 14,550 കാർ അപകടങ്ങളിൽ 820 പേരുടെ ജീവൻ നഷ്ടമായി. 2023ൽ 14027ഉം 2022ൽ 12681ഉം 2021ൽ 9822ഉം 2020ൽ 7729ഉം കാറപകടങ്ങളുണ്ടായി. 4003 പേരുടെ ജീവനാണ് അഞ്ചുവർഷത്തിനിടെ നഷ്ടമായത്.

വില്ലനായി കെ.എസ്.ആർ.ടി.സിയും

കെ.എസ്.ആർ.ടി.സി ബസുകൾ വരുത്തുന്ന അപകടങ്ങളും ഇതുവഴിയുള്ള മരണങ്ങളും വർധിച്ചു. 772 അപകടങ്ങളിൽ 147 പേരാണ് കഴിഞ്ഞ വർഷം മരിച്ചത്. 2023ൽ 688 അപകടങ്ങളിൽ 103 പേരും 2022ൽ 551 അപകടങ്ങളിൽ 113 പേരും മരിച്ചു.

2021ലും 2020ലും കോവിഡ് കാലമായതിനാൽ അപകടനിരക്ക് താരതമ്യേന കുറവാണ്. 2021ൽ 329ഉം 2020ൽ 296ഉം ബസ് അപകടങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ഈ രണ്ടുവർഷം ആകെ 114 പേരാണ് മരിച്ചത്.

അപകടം കൂടുതൽ എറണാകുളത്ത്

എറണാകുളം ജില്ലയിലാണ് ക‍ഴിഞ്ഞ വർഷം വാഹനാപകടങ്ങൾ കൂടുതലുണ്ടായത്; 7567. എറണാകുളം റൂറലിൽ 4400ഉം സിറ്റിയിൽ 3167ഉം അപകടങ്ങളുണ്ടായി. 489 മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് 5772 അപകടങ്ങളിൽ 484 പേരുടെ ജീവൻ നഷ്ടമായി.

കോഴിക്കോട് 4904 അപകടങ്ങളിൽ 315 പേരാണ് മരിച്ചത്. പാലക്കാട് 3058ൽ 333 പേരും മലപ്പുറത്ത് 3483ൽ 316 പേരും മരിച്ചു. മുൻ വർഷങ്ങളിലും എറണാകുളത്താണ് വാഹനാപകടങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsBike accidentincreasingKerala News
News Summary - The death rate of bikers in the state is increasing
Next Story