ബൊലെറോ വാഹനത്തിൽ തുരുമ്പ്; 50,000 രൂപ നഷ്ടം നൽകാൻ വിധി
text_fieldsപ്രതീകാത്മക ചിത്രം
തൃശൂർ: ബൊലെറോ വാഹനത്തിന് തുരുമ്പ് പിടിച്ചത് സംബന്ധിച്ച് ഫയൽ ചെയ്ത ഹരജിയിൽ പരാതിക്കാരന് അനുകൂല വിധി. പാലക്കാട് കടമ്പഴിപ്പുറത്തെ പീതാംബരൻ ഫയൽ ചെയ്ത ഹരജിയിലാണ് മുംബൈയിലെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് മാനേജിങ് ഡയറക്ടർക്കെതിരെ ഉപഭോക്തൃ കോടതി വിധിയായത്.
വാഹനം വാങ്ങി ഒരു വർഷമാകുമ്പോഴേക്കും വിവിധ ഭാഗങ്ങളിൽ തുരുമ്പ് കണ്ടുതുടങ്ങി. പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹരജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ധ കമീഷണർ പരിശോധന നടത്തി വാഹനത്തിലെ തുരുമ്പ് റിപ്പോർട്ട് ചെയ്തു.
എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയാണെന്ന് വിലയിരുത്തിയ പ്രസിഡന്റ് സി.ടി. സാബു, മെംബർമാരായ ശ്രീജ, ആർ. റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹരജിക്കാരന് നഷ്ടപരിഹാരമായി 50,000 രൂപ നൽകാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹരജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

