കഴിവുണ്ടെങ്കിലും പുറത്തെടുക്കാനാകാതെ അകാല ചരമമടയാനാണ് എന്നും ഇന്ത്യക്കാരുടെ ഒാഫ്റോഡർ വാഹനങ്ങളുടെ വിധി. കാടും കുന്നും മലയും താണ്ടുമെങ്കിലും ഒരിക്കലും ഇവിടെയൊന്നും പോകാൻ ഉടമകൾ ഇവരെ അനുവദിക്കാറില്ല. വാഹനത്തിന് എന്തെങ്കിലും പറ്റുമോ എന്ന പേടിയാണ് കാരണം. നല്ലൊരു റേസ് ട്രാക് കാണാതെ മരിക്കേണ്ടിവരുന്ന സ്േപാർട്സ് കാറുകൾക്ക് തുല്യമായ അവസ്ഥയാണിത്. പലപ്പോഴും ഇതിനൊരു ആശ്വാസം ചില കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന ഒാഫ്റോഡ് ഇവൻറുകളാണ്. അതുപോലൊരു ഇവൻറിൽ രാജ്യത്തെ മികച്ച ഒാഫ്റോഡർ വാഹനങ്ങൾ കുന്ന് കയറുന്ന കാഴ്ച്ച സമൂഹമാധ്യമങ്ങളിൽ വൈറലായി.
അൻഷുമാൻ ബിഷ്ണോയ് എന്നയാളാണ് യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തത്. വീഡിയോയിൽ, ജീപ്പ് റാംഗ്ലർ റൂബിക്കോൺ, പുതിയതും പഴയതുമായ മഹീന്ദ്ര ഥാർ, മിത്സുബിഷി പജീറോ സ്പോർട്, ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ, മഹീന്ദ്ര സ്കോർപ്പിയോ തുടങ്ങി നിരവധി എസ്‌യുവികൾ പാറക്കെട്ടുകൾ കീഴടക്കുന്നത് കാണാം.
ജീപ്പ് റാംഗ്ലർ റൂബിക്കോൺ ആയിരുന്നു ആദ്യം കയറ്റംകയറിയ എസ്.യു.വി. ബലൂൺ റേഡിയൽ ഒാഫ്റോഡ് ടയറും പ്രത്യേക സസ്പെൻഷനുമൊെക്കയായി ഇവർ അനായാസം കയറ്റംകയറി. ഒരിക്കൽ പോലും ടയർ കുടുങ്ങുകയോ ചക്രത്തിെൻറ ട്രാക്ഷൻ നഷ്ടപ്പെടുകയോ ചെയ്തില്ല. അടുത്തത് പുതിയ തലമുറ മഹീന്ദ്ര താർ ആയിരുന്നു. മികച്ച ഒാഫ്റോഡ് കഴിവുള്ള എസ്‌യുവിയാണിത്. പക്ഷേ മുകളിൽ എത്തുന്നതിനുമുമ്പ് രണ്ട് സ്ഥലങ്ങളിൽ വാഹനം കുടുങ്ങി. ചക്രങ്ങളുടെ ട്രാക്ഷൻ നഷ്ടപ്പെട്ടു. റാംഗ്ലറിൽ നിന്ന് വ്യത്യസ്തമായി, മഹീന്ദ്ര ഥാറിന് ഒരു മോഡിഫിക്കേഷനും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഫോർഡ് എൻഡവർ എസ്‌യുവിയായിരുന്നു അടുത്തത്. എൻഡവർ വലുതും ഭാരമേറിയതുമായ എസ്‌യുവിയാണ്. അൽപ്പം ബുദ്ധിമുട്ടിയെങ്കിലും എൻഡെവറും കുന്ന് താണ്ടി. അതുപോലെ, മിത്സുബിഷി പജീറോ സ്പോർട്, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര സ്കോർപ്പിയോ, ഇസുസു വി-ക്രോസ് എന്നിവയും കുന്ന് കയറുന്നത് വീഡിയോയിലുണ്ട്.