Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Simple Energys website and print brochure ethar
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightസിമ്പിൾ ഇ.വിയും കുറേ...

സിമ്പിൾ ഇ.വിയും കുറേ ചോദ്യങ്ങളും; വാഹന വിപണി പുതിയൊരു തട്ടിപ്പിന് കളമൊരുങ്ങുകയാണോ?

text_fields
bookmark_border

രാജ്യത്ത് ഇപ്പോൾ മിക്ക തട്ടിപ്പുകളും അരങ്ങേറുന്നത് രാജ്യത്തിേൻറയും രാജ്യസ്നേഹത്തിേൻറയും പേരിലാണ്. അതിസമ്പന്നരെല്ലാം പൊടുന്നനെ രാജ്യസ്നേഹികളാകുന്നതും നാം കാണുന്നുണ്ട്. വാഹന വ്യവസായത്തിലേക്കെത്തിയാൽ, രാജ്യസ്നേഹം കൊടുമ്പിരികൊള്ളുന്ന കാലവുമാണിത്. കഴിഞ്ഞുപോയ സ്വാതന്ത്ര്യദിനത്തിൽ നിരവധി വാഹന അവതരണങ്ങൾക്ക് രാഷ്ട്രം സാക്ഷ്യംവഹിച്ചു. മഹീന്ദ്ര എക്സ്.യു.വി സെവൻ ഡബിൾ ഒ, ഒാല ഇ.വി, സിമ്പിൾ വൺ തുടങ്ങിയ വാഹനങ്ങൾ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് പുറത്തിറങ്ങിയത്.

അതിൽ സിമ്പിൾ എനർജിയാണ് കൂടുതൽ ദേശക്കൂറ് കാണിച്ചത്. അവരുടെ ആദ്യ ഇ.വി സ്കൂട്ടറായ സിമ്പിൾ വണ്ണിെൻറ ബുക്കിങ് തുക 1947 ആയിരുന്നു. സ്വാതന്ത്ര്യം കിട്ടിയ വർഷത്തിെൻറ ഒാർമക്കായിരുന്ന ഇത്തരമൊരു തുക പ്രഖ്യാപിച്ചത്. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും സിമ്പിൾ എനർജിയെപറ്റി ചില്ലറ സംശയങ്ങൾ ഉയർന്നിരിക്കുകയാണിപ്പോൾ. എന്തോ ചില പന്തികേടുകൾ ഇൗ കമ്പനിയുടെ പിന്നിലുണ്ടെന്ന് നിരവധിപേർ മുറുമുറുക്കുന്നു. ആലോചിച്ചുനോക്കിയാൽ അതിൽ പലതും ന്യായമായ സംശയങ്ങളാണെന്നും പറയേണ്ടിവരും.


അവകാശ വാദങ്ങളിലെ പൊരുത്തക്കേട്

ബംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ട്-അപ്പ് ആണ് സിമ്പിൾ എനർജി. സുഹാസ് രാജ്കുമാർ എന്ന യുവാവാണ് കമ്പനി സി.ഇ.ഒ. സിമ്പിളിെൻറ വാദങ്ങൾപ്രകാരം രാജ്യത്തെ ഏറ്റവും വേഗതയുള്ളതും റേഞ്ച് തരുന്നതുമായ ഇ സ്കൂട്ടറാണ് സിമ്പിൾ വൺ. എന്നാൽ വിലയാകെട്ട 1,09,999 രൂപ മാത്രവും. എത്ര വിലകുറച്ചാലും ഇൗ പറയുന്ന പ്രതേയകതകളുള്ള വാഹനം ഇത്ര കുറഞ്ഞ വിലക്ക് വിൽക്കാനാകില്ലെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. കമ്പനി സി.ഇ.ഒ ജൂലൈ ഒമ്പതിന് പങ്കുവച്ച ട്വീറ്റിൽ, പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗമാർജിക്കാൻ സിമ്പിൾ വണ്ണിന് 3.2 സെക്കൻഡ് മതിയെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇൗഥർ 450X പോലുള്ള മികച്ച ഇ.വികളേക്കാൾ ഉയർന്ന വേഗമാണിത്.

സിമ്പിൾ എനർജിയുടെ വെബ്‌സൈറ്റിലും പ്രിൻറ് ബ്രോഷറിലും 0-40 കിലോമീറ്റർ വേഗത ആർജിക്കാൻ 3.05 സെക്കൻഡ് മതി എന്നും പരാമർശിച്ചിട്ടുണ്ട്. എന്നാൽ വാഹനം ഒൗദ്യോഗികമായി അവതരിപ്പിച്ച ചടങ്ങിൽ ഇത് മാറിമറിഞ്ഞു. അവിടെ 0-40 കിലോമീറ്റർ വേഗതക്ക് 2.95 സെക്കൻഡ് മതി എന്ന അവകാശവാദമാണ് ഉന്നയിക്കപ്പെട്ടത്. ഇതനുസരിച്ച് പിന്നീട് വെബ്സൈറ്റും അപ്ഗ്രേഡ് ചെയ്തു.സിമ്പിൾ വൺ അനാച്ഛാദനം ചെയ്യുന്നതിന് ഏതാനും മണിക്കൂർ മുമ്പ്, ഓല അതിെൻറ എസ് വൺ പ്രോ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചിരുന്നു. ഒാലക്ക് 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ മൂന്ന് സെക്കൻഡ് മതി എന്നാണ് പ്രഖ്യാപനം ഉണ്ടായത്. ഇതിനെ മറികടക്കാനാകുമോ പുതിയൊരു അവകാശവാദം സിമ്പിൾ ഉന്നയിക്കുന്നതെന്നാണ് ഉയരുന്ന സംശയം.


കരുത്തിലെ മറിമായങ്ങൾ

സിമ്പിൾ വണ്ണിെൻറ പുറത്തിറക്കലിനുമുമ്പ് വാഹനത്തിെൻറ മോേട്ടാർ കരുത്ത് 7 kW എന്നായിരുന്നു ഒൗദ്യോഗികമായും അല്ലാതെയുമൊക്കെ പറഞ്ഞിരുന്നത്. എന്നാൽ പുറത്തിറക്കൽ ചടങ്ങിൽ സി.ഇ.ഒ ഇത് അൽപ്പം കൂട്ടി. പുതിയ അവകാശവാദം അനുസരിച്ച് പീക് മോട്ടോർ ഒൗട്ട്പുട്ട് 8.5 kW ആണ്. ഒാല എസ് വണ്ണിലെ 8.5 kW മോട്ടോറിനനുസരിച്ച് സിമ്പിൾ തങ്ങളുടേതും പരിഷ്കരിച്ചതാണെന്ന സംശയം ഉയരുന്നുണ്ട്. ഇതേപറ്റിയുള്ള ചോദ്യത്തിന് നേരത്തേ സംഭവിച്ചത് ഒരു മൂന്നാം കക്ഷി വരുത്തിയ 'അക്ഷരത്തെറ്റ്' ആെണന്നാണ് സിമ്പിൾ സി.ഇ.ഒ പറഞ്ഞത്.

അതുപോലെതന്നെ പിന്നിലെ ഡിസ്ക് ബ്രേക്കിെൻറ വലിപ്പവും മാറിമറിഞ്ഞിട്ടുണ്ട്. അനാച്ഛാദനത്തിൽ 190 എംഎം യൂനിറ്റ് എന്ന് പരാമർശിക്കപ്പെട്ടിരുന്നത് പിന്നീട് 180 എംഎം ആയി (ഓല എസ് വണ്ണിെൻറ അതേ വലുപ്പം) പരിഷ്കരിച്ചു. കൂടാതെ ബെസ്റ്റ്-ഇൻ ക്ലാസ്സ് അണ്ടർ-സീറ്റ് സ്റ്റോറേജ് സ്പേസ് എന്ന സിമ്പിളിെൻറ അവകാശവാദവും തെറ്റാണ്. ഓല എസ് വണ്ണിെൻറ 36 ലിറ്റർ സ്റ്റോറേജ് ആണ് നിലവിൽ മുന്നിൽ. സിമ്പിളിെൻറ സ്റ്റോറേജ് 30 ലിറ്റർ മാത്രമാണ്.

'നീ സിമ്പിൾ തന്നെയാണോടാ'അഥവാ സ്വത്വ പ്രതിസന്ധി

യഥാർഥത്തിൽ ഓഗസ്റ്റ് 15 ന് പ്രദർശിപ്പിച്ച സിമ്പിൾ വൺ ഒരു പ്രീ-പ്രൊഡക്ഷൻ പ്രോട്ടോടൈപ്പ് വാഹനം ആയിരുന്നു. അതിനർഥം ഒരു വാഹനംപോലും ഇതുവരെ നിരത്തിലിറക്കാൻ പാകത്തിന് നിർമിക്കാൻ കമ്പനിക്ക് ആയിട്ടില്ല എന്നാണ്. ഇൗ പ്രോേട്ടാടൈപ്പിെൻറ 7.0 ഇഞ്ച് സ്ക്രീനിൽ വാഹനത്തിെൻറ തിരിച്ചറിയൽ നമ്പറും (വിഐഎൻ) രജിസ്ട്രേഷൻ നമ്പറും ഉണ്ടായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് രസകരമായ കാര്യം പുറത്തുവന്നത്. കുറച്ചുനാളുകൾക്ക് മുമ്പ് വിറ്റ ഇൗഥർ സ്കൂട്ടറാണ് ഇതെന്നാണ് രേഖകൾ കാണിക്കുന്നത്. ഇതേപറ്റിയുള്ള ചോദ്യത്തിന് സി.ഇ.ഒ സുഹാസ് രാജ്‌കുമാർ പറഞ്ഞ മറുപടി ഇതൊരു'സാങ്കേതിക തകരാർ' ആെണന്നാണ്. കണ്ടാലും ഇൗഥറിെൻറ കെട്ടുംമട്ടുമാണ് സിമ്പിൾ വണ്ണിനുള്ളത്. ഡിസൈനിൽ അല്ലറ ചില്ലറ മാറ്റമൊഴിച്ചാൽ ഇൗഥറും സിമ്പിൾ വണ്ണും തമ്മിൽ വലിയ സാമ്യമാണുള്ളത്.


എവിടെ, ഫാക്ടറി എവിടെ?

വണ്ണിെൻറ പുറത്തിറക്കൽ ചടങ്ങിൽ മാധ്യമപ്രവർത്തകർക്ക് നൽകിയ സൂചന അനുസരിച്ച് സ്കൂട്ടറിെൻറ ഡെലിവറി ഒക്ടോബറിലോ നവംബറിലോ ആരംഭിക്കുമെന്നായിരുന്നു. വാർഷിക ഉത്പ്പാദന ശേഷി 10 ലക്ഷം സ്കൂട്ടറുകൾ ആയിരിക്കുമെന്നും അവകാശവാദം ഉണ്ടായിരുന്നു. എന്നാൽ ഓഗസ്റ്റ് തുടക്കത്തിൽ സി.ഇ.ഒ ട്വീറ്റ് ചെയ്തത് അനുസരിച്ച് ഫാക്ടറി ഒരു ഷെഡ്ഡിെൻറ രൂപത്തിലാണുള്ളത്. ഒരു ഫാക്ടറി ആയി മാറാൽ ഇനിയും ഒരുപാട് സമയം വേണ്ടിവരുമെന്നർഥം. രണ്ട് ലക്ഷം ചതുരശ്ര അടി ഉൽപാദന കേന്ദ്രം എന്ന വാദവും ചിത്രം ശരിവയ്ക്കുന്നില്ല. ഈ വർഷം അവസാനത്തോടെ ഉത്പാദനം ആരംഭിക്കാനാണ് സിംപിൾ ലക്ഷ്യമിടുന്നതെന്നാണ് രാജ്കുമാർ ഇപ്പോൾ പറയുന്നത്. അതായത് സ്കൂട്ടർ മുൻകൂട്ടി ബുക് ചെയ്തവർക്ക് 2022 െൻറ തുടക്കത്തിൽ മാത്രമേ ഡെലിവറികൾ പ്രതീക്ഷിക്കാനാകൂ. ചിലപ്പോൾ അതിലും വൈകാനും ഇടയുണ്ട്.


സിമ്പിൾ വണ്ണിെൻറ മീഡിയ റൈഡിന് പോയ മാധ്യമപ്രവർത്തകർ പറയുന്നത് മെറ്റാരു അനുഭവമാണ്. ഒരു ഗോകാർട്ടിൽ നിശ്ചയിച്ച ൈഡ്രവിൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം വാഹനം ഒാടിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. പ്രീ-പ്രൊഡക്ഷൻ മോഡലിെൻറ അവലോകനങ്ങൾ ഫയൽ ചെയ്യരുതെന്നും നിലവിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളുമായി വണ്ണിനെ താരതമ്യം ചെയ്യരുതെന്നുമൊക്കെയായിരുന്നു സിമ്പിൾ അധികൃതരുടെ അന്നത്തെ അപേക്ഷ. അതുപോലെ സ്കൂട്ടറിന് ക്രൂസ് കൺട്രോൾ ഉണ്ടായിരിക്കുമെന്ന് ട്വിറ്ററിൽ രാജ്കുമാർ ഉപഭോക്താക്കൾക്ക് ഉറപ്പുനൽകിയിരുന്നെങ്കിലും നിലവിലെ പ്രോേട്ടാടൈപ്പിൽ അങ്ങിനൊരു സംവിധാനം കാണുന്നില്ല.

ബുക്കിങ് തുക തിരികെ കിട്ടില്ല

വാഹന നിർമാണം പൂർത്തിയാകുംമുമ്പുതന്നെ സിമ്പിൾ തങ്ങളുടെ ബുക്കിങ് ആരംഭിച്ചിരുന്നു. അവരുടെ തന്നെ അവകാശവാദം അനുസരിച്ച് 30000 ബുക്കിങ്ങുകൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. എന്നാൽ ബുക്കിങ് തുകയായ 1947 രൂപ തിരികെ ലഭിക്കാനുള്ള ഒരു ഒാപ്ഷനും നിലവിൽ സിമ്പിളിനില്ല. ഇതുസംബന്ധിച്ച എല്ലാം വെബ്സൈറ്റിലുണ്ട് എന്നാണ് സി.ഇ.ഒ പറയുന്നത്. എന്നാൽ കാൻസൽ ബട്ടൻ എവിടേയും കാണാനുമില്ല. 500 രൂപക്ക് ബുക്കിങ് സ്വീകരിച്ച ഒാലക്കുപോലും അവ പിൻവലിക്കാനുള്ള ഒാപ്ഷൻ ഉണ്ടായിരുന്നു. അതുപോലെ സിമ്പിളിെൻറ വെബ്സൈറ്റിനോട് സാമ്യമുള്ള ഫേക് വെബ്സൈറ്റും ഒാൺലൈൻ ലോകത്ത് പ്രചരിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehiclecontroversySimple EnergySimple One
Next Story