Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവിന്‍റേജ്...

വിന്‍റേജ് കാറുകളുടെ പറുദീസ

text_fields
bookmark_border
വിന്‍റേജ് കാറുകളുടെ പറുദീസ
cancel

പുതിയ നിരത്തുകൾക്കും തലമുറക്കും പരിചയമില്ലാത്ത നിരവധി വാഹനങ്ങൾ ഇപ്പോഴും രാജകീയ പദവിയിൽ ഷാർജയിൽ കറങ്ങുന്നുണ്ട്. വെറുതെ മ്യൂസിയത്തിലെ അന്തേവാസികളായി ഒതുങ്ങി കൂടുകയല്ല ഈ കാറുകൾ പ്രദർശനങ്ങളിൽ നിന്ന് പ്രദർശനങ്ങളിലേക്ക് തളരാതെ കുതിക്കുകയാണ്.

വിന്‍റേജ് കാറുകളുടെ പറുദീസയെന്ന് ഇതിനെ വിളിച്ചാൽ ഒരു മാത്ര കുറഞ്ഞുപോകുമെയെന്ന് ഭയക്കണം. അത്രമേൽ സുന്ദരമായിട്ടാണ് ഷാർജ ഈ മ്യൂസിയത്തെ ഒരുക്കിയിരിക്കുന്നത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ 2008ൽ തുറന്ന ഷാർജ ക്ലാസിക് കാർ മ്യൂസിയം ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥിതിചെയ്യുന്നു.


ഇത് ഷാർജ ഓൾഡ് കാർസ് ക്ലബ് ആണ് നിയന്ത്രിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലെ ഏകദേശം 100 വിന്‍റേജ് കാറുകളുടെ ശേഖരം മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. കൂടാതെ അപൂർവ ക്ലാസിക് സൈക്കിളുകളും മോട്ടോർ സൈക്കിളുകളും ഇതിൽ ഉൾപ്പെടുന്നു.

സന്ദർശകർക്ക് ഇവയെ അടുത്തറിയാനും അവയുടെ അതുല്യമായ ചരിത്രവും കരകൗശല വൈദഗ്ധ്യവും ആഴത്തിൽ പരിശോധിക്കാനും കഴിയും. ഇതിൽ നാല് പ്രധാന വിഭാഗങ്ങളുണ്ട്. ഓരോ വിഭാഗത്തിലും വിവിധ കാലഘട്ടങ്ങളിലെ ക്ലാസിക് കാറുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. കാർ വ്യവസായത്തിന്‍റെ പരിണാമത്തെയും വർഷങ്ങളായി അതിനെ രൂപപ്പെടുത്തിയ പ്രധാന കണ്ടുപിടുത്തങ്ങളെയും അക്കമിട്ട് ചിത്രീകരിക്കുന്നു.

ആദ്യകാല കാറുകളുടെ ശേഖരം

1915 മുതൽ 1939 വരെയുള്ള കാലഘട്ടത്തിലെ കാറുകളുടെ വിഭാഗത്തിൽ 1915ൽ നിർമിച്ച ഡോഡ്ജ് ബ്രദേഴ്‌സ് മോഡൽ 30-35 ടൂറിങ് ആണ് പ്രധാന പ്രദർശനങ്ങളിലൊന്ന്. ശേഖരത്തിലെ ഏറ്റവും പഴക്കമേറിയ കാർ എന്ന നിലയിൽ, ഇത് ഡോഡ്ജിന്‍റെ ആദ്യകാല മോഡലുകളിൽ ഒന്നിനെ പ്രതിനിധീകരിക്കുന്നു, 100 വർഷത്തിലേറെയായി അതിന്‍റെ യഥാർഥ അവസ്ഥയിൽ ശ്രദ്ധേയമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഷാർജ ഭരണാധികാരിയുടെ ഉടമസ്ഥതയിലുള്ള 1934 റോൾസ് റോയ്‌സാണ് പ്രദർശനത്തിലുള്ള മറ്റൊരു വിശിഷ്ട കാർ.

യുദ്ധം കണ്ട കാറുകൾ

ഈ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന കാറുകൾ രണ്ടാം ലോകമഹായുദ്ധാനന്തര കാലഘട്ടത്തിൽ നിന്നുള്ളതാണ്, പ്രത്യേകിച്ച് 1940നും 1959നും ഇടയിൽ. ഈ കാലയളവിൽ കാർ വ്യവസായത്തിൽ ഒരു കുതിച്ചുചാട്ടം ഉണ്ടായി. നിർമാതാക്കൾ മികച്ച ഗുണനിലവാരത്തിനും നൂതന സവിശേഷതകൾക്കും മുൻഗണന നൽകി. കൂടുതൽ ശക്തമായ എഞ്ചിനുകൾ, മുൻ മോഡലുകളേക്കാൾ മെച്ചപ്പെട്ട ഇന്ധനക്ഷമത, കൂടുതൽ താങ്ങാനാവുന്ന വിലകൾ എന്നിവ നൂതനാശയങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, ശക്തമായ ഷാസി, സീറ്റ് ബെൽറ്റുകൾ എന്നിവ ഉപയോഗിച്ചുള്ള സുരക്ഷാ മെച്ചപ്പെടുത്തലുകൾ ശ്രദ്ധാകേന്ദ്രമായി മാറി.

വലിയ വാഹനങ്ങളും യു.എ.ഇ മോട്ടോറിങും

യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്‍റെ സമ്പന്നമായ കാർ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഷാർജ ക്ലാസിക് കാർ മ്യൂസിയം, രാജ്യത്തിന്‍റെ ആദ്യകാല തെരുവുകളിലൂടെ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ പ്രദർശിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന സ്വർഗ്ഗമാണ്. 1960കളിലെയും 1970കളിലെയും ട്രക്കുകൾ, ഫോർ വീൽ ഡ്രൈവുകൾ, ലാൻഡ് റോവർ, ബെഡ്‌ഫോർഡ് തുടങ്ങിയ ഐക്കണിക് മോഡലുകൾ ഈ ശേഖരത്തിൽ ഉൾപ്പെടുന്നു.

ദുർഘടമായ ഭൂപ്രദേശങ്ങളും ടാർ ചെയ്യാത്ത റോഡുകളും കൈകാര്യം ചെയ്യാനുള്ള കഴിവിന് ഇവ വിലമതിക്കപ്പെടുന്നു. ഈ വാഹനങ്ങളിൽ പലതും ടാക്സികളായും പ്രവർത്തിച്ചിരുന്നു. ഷാർജയിൽ ഉപയോഗിച്ചിരുന്ന മുൻ ആംബുലൻസുകൾ, പൊലീസ് കാറുകൾ, ഫയർ ട്രക്കുകൾ എന്നിവയും മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. പൊലീസ് പട്രോൾ കാറായി പ്രവർത്തിച്ച 1981ലെ മെഴ്‌സിഡസും ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിച്ചിരുന്ന 1985ലെ മെഴ്‌സിഡസ് ആംബുലൻസും ശ്രദ്ധേയമായ പ്രദർശനങ്ങളിൽ ഉൾപ്പെടുന്നു. കാർ പ്രേമികൾക്ക് ഷാർജ ക്ലാസിക് കാർ മ്യൂസിയം ഒരു പ്രധാന സഞ്ചാര കേന്ദ്രമാണ്.

കാറുകളുടെ ചരിത്രവും പരിണാമവും പരിചയപ്പെടുത്തുന്ന ശിൽപശാലകളും സെമിനാറുകളും നടത്തുന്ന വിഭാഗവും മ്യൂസിയത്തിലുണ്ട്. ഓരോ പ്രദർശനത്തെക്കുറിച്ചും ആഴത്തിലുള്ള വിശദാംശങ്ങൾ നൽകാൻ മ്യൂസിയം സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. മൊബൈൽ വഴി വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിന് സന്ദർശകർക്ക് ഓരോ കാറിനടുത്തുള്ള ബാർകോഡുകൾ സ്കാൻ ചെയ്യാൻ കഴിയും. ഓഡിയോ ഇഷ്ടപ്പെടുന്നവർക്ക്, ഓപ്ഷണൽ ഗൈഡ് ലഭ്യമാണ്.

ഈ വിഭാഗത്തിലെ ശ്രദ്ധേയമായ വാഹനം 1948 നും 1951 നും ഇടയിൽ നിർമിച്ച ബ്രിട്ടീഷ് നിർമിത റൈലിയാണ്. ഈ ഹ്രസ്വമായ ഉൽ‌പാദന കാലയളവിൽ, കമ്പനി ഏകദേശം 5,000 യൂണിറ്റുകൾ നിർമിച്ചിരുന്നു.

നവീകരണത്തിന്‍റെ പുതിയ ചക്രങ്ങൾ

കാർ രൂപകൽപ്പനയിലും നിർമാണത്തിലും പരിവർത്തന കാലഘട്ടമായ 1960 മുതൽ 1987 വരെയുള്ള, വൈവിധ്യമാർന്ന കാറുകളുടെ അസാധാരണമായ ശേഖരം ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

മൂന്നാം വിഭാഗത്തിലെ ഒരു പ്രധാന ആകർഷണം ഷാർജ ഭരണാധികാരിയുടെ ഉടമസ്ഥതയിലുള്ള മെഴ്‌സിഡസ് ബെൻസ് 600 പുൾമാൻ ആണ്. ഭരണാധികാരിയുടെ ഇഷ്ടാനുസൃതമായി നിർമിച്ചതാണ്, അദ്ദേഹം തെരഞ്ഞെടുത്ത സ്പെസിഫിക്കേഷനുകൾ ഉപയോഗിച്ചാണ് ഇത് നിർമിച്ചത്. ഒരു മാസ് പ്രൊഡക്ഷൻ ലൈൻ ഇല്ലാതെ, അഭ്യർത്ഥന പ്രകാരം ഈ മോഡൽ രൂപകൽപ്പന ചെയ്തു. കാർ 1969ൽ ആണ് നിർമാണം. 1970 മുതൽ 1983 വരെ ഉപയോഗത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesgulfvintage carParadise
News Summary - Vintage car paradise
Next Story