Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോക്ഡൗൺ വിട്ട് നിരത്തിലേക്ക്; അടഞ്ഞുകിടന്ന കാർ പ്ലാന്‍റുകളിൽ തിരക്കുപിടിച്ച നിർമാണം
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightലോക്ഡൗൺ വിട്ട്...

ലോക്ഡൗൺ വിട്ട് നിരത്തിലേക്ക്; അടഞ്ഞുകിടന്ന കാർ പ്ലാന്‍റുകളിൽ തിരക്കുപിടിച്ച നിർമാണം

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം കൊണ്ടുപോയ ഒാളം തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ അതിവേഗ നിർമാണവുമായി വാഹന കമ്പനികൾ. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം താഴ്ന്നതോടെ ലോക്ഡൗൺ പിൻവലിക്കുകയും വിപണി തുറക്കുകയും ചെയ്തതോടെയാണ് കാർ നിർമാണ പ്ലാന്‍റുകൾ വീണ്ടും സജീവമായത്.

വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗണും കർഫ്യൂവും നടപ്പാക്കിയതോടെയായിരുന്നു നിർമാണം നിർത്തിവെക്കേണ്ടിവന്നത്. കാർ വിൽപന കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. സർവീസ് കേന്ദ്രങ്ങൾക്കു വരെ താഴുവീണത് ഗുരുതര സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. എല്ലാം മാറിയതോടെയാണ് നിർമാണം വേഗത്തിലായതെന്നും കഴിഞ്ഞ മാസാവസാനത്തോടെ നിർമാണം സാധാരണ നിലയിലായിട്ടുണ്ടെന്നും ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വാഹന ബിസിനസ് വിഭാഗം പ്രസിഡന്‍റ് ൈശലേഷ് ചന്ദ്ര പറഞ്ഞു. ഏപ്രിൽ, മേയ് മാസങ്ങളിൽ 50 ശതമാനം മാത്രമാക്കി ചുരുക്കിയതാണ് പൂർണമായി പുനഃസ്ഥാപിച്ചത്. അതേ സമയം, പുറത്തുനിന്ന് എത്തേണ്ട സെമി കണ്ടക്ടറുടെ ദൗർലഭ്യം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

രാജ്യത്ത് മേയ് മാസത്തിൽ വാഹന നിർമാണം 57 ശതമാനം കുറഞ്ഞ് 8,06,755 ൽ എത്തിയിരുന്നു. ഏപ്രിലിൽ 18,75,698 എണ്ണം നിർമിച്ചിടത്താണ് കുറച്ചത്. പാസഞ്ചർ വാഹന നിർമാണം ഏപ്രിലിൽ 3,05,952 ആയിരുന്നത് 1,28,225 ആയും കുറഞ്ഞു. വിൽപനയാകട്ടെ, 66 ശതമാനവും കുറഞ്ഞു. മേയ് മാസത്തിൽ മൊത്തം 88,045 പാസഞ്ചർ വാഹനങ്ങളാണ് വിൽപന നടന്നത്. ഏപ്രിലിൽ 2,61,633ഉം.

മുൻനിര കമ്പനികളിലേറെയും നിർമാണം പൂർണാർഥത്തിൽ പുനഃസ്ഥാപിച്ചേപ്പാൾ ചില സ്ഥാപനങ്ങൾ ഇപ്പോഴും 50 ശതമാനം ജീവനക്കാരുമായി പ്രവർത്തനം തുടരുകയാണ്. നിർമാണവും പുർണമായി പുനഃസ്ഥാപിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vehicle production in full swing after lockdown ease
Next Story