സ്പീഡ് കാമറകളിൽ പതിയുന്ന ചിത്രങ്ങൾ വെച്ച് പിഴയീടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു
text_fieldsകൊച്ചി: നിരത്തുകളിൽ സ്ഥാപിച്ച സ്പീഡ് കാമറയിൽ പതിയുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പിഴ ഈടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. അഭിഭാഷകൻ സിജു കമലാസനൻ സമർപ്പിച്ച ഹരജിയിലാണ് നടപടി. മോട്ടോർ വാഹന നിയമം പാലിക്കാതെ കേരളത്തിൽ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്താണ് അഡ്വ. സിജു ഹൈക്കോടതിയെ സമീപിച്ചത്.
മോട്ടോർ വാഹന നിയമപ്രകാരം നിരത്തുകളിൽ ഓരോ വാഹനത്തിെൻറയും പരമാവധി വേഗത എത്രയെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കേണ്ടതുണ്ട്. കേരളത്തിൽ ഇത്തരം ബോർഡുകൾ കുറവാണ്. പരമാവധി വേഗതയെക്കുറിച്ച് അറിവില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ പാതകളിൽ സ്ഥാപിച്ച സ്പീഡ് കാമറകളിൽ പതിയുകയും പിന്നീട് അമിത വേഗതയിലുള്ള ഡ്രൈവിങ്ങിന് പിഴയീടാക്കി കൊണ്ടുള്ള നോട്ടീസ് വാഹന ഉടമകൾക്ക് ലഭിക്കുന്ന സാഹചര്യവുമാണുള്ളതെന്നും ഹൈക്കോടതിയോട് സിജു കമലാസനൻ പറഞ്ഞു.
മോട്ടോർ വാഹന ചട്ടമനുസരിച്ചു പിഴ ചുമത്താനുള്ള അധികാരം പോലീസിെൻറ ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലെന്നും ഹർജിയിൽ പറയുന്നൂ. ഹരജിയിൽ ഉന്നയിച്ച വിഷയങ്ങൾ പരിശോധിച്ചാണ് ജസ്റ്റിസ് രാജാ വിജയ രാഘവെൻറ ഇടക്കാല ഉത്തരവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.