Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Maruti Jimny Thunder Edition launched
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightജിംനി ആരാധകരെ...

ജിംനി ആരാധകരെ ആവേശത്തിലാക്കാൻ മാരുതി; രണ്ട് ലക്ഷം വിലക്കുറവിൽ സ്പെഷൽ എഡിഷൻ അവതരിപ്പിച്ചു

text_fields
bookmark_border

പോക്കറ്റിൽ ഒതുങ്ങുന്ന വിലയിൽ ഒരു എസ്.യു.വി എന്നതായിരുന്നു ജിംനി വന്നപ്പോൾ വാഹനപ്രേമികളുടെ പ്രതീക്ഷ. എന്നാൽ വിലയിൽ വിട്ടുവീഴ്ച്ച ചെയ്യാതെയാണ് മാരുതി വാഹനം പുറത്തിറക്കിയത്. 12.74 ലക്ഷം രൂപ മുതലാണ് ജിംനി സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ വില ആരംഭിക്കുന്നത്. ഇതോടെ മഹീന്ദ്ര ഥാറിന് വലിയ വെല്ലുവിളി ഉയർത്താനാകാതെ ജിംനി തുടർന്നു. ഇതോടെയാണ് മാരുതി ജിംനിയുടെ വില കുറയ്ക്കാൻ തീരുമാനിക്കുന്നത്.

ആദ്യം ഉത്സവ സീസണിൽ ഒരു ലക്ഷംവരെ വിലകുറച്ചു. ഇപ്പോൾ രണ്ട് ലക്ഷത്തോളം വിലക്കുറവിൽ പുതിയ എൻട്രി ലെവൽ സ്പെഷൽ എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. തണ്ടര്‍ എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ജിംനി സ്‌പെഷ്യല്‍ എഡിഷന് 10.74 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ വിലയായ 12.74 ലക്ഷം രൂപയേക്കാൾ രണ്ട് ലക്ഷം കുറവാണ് തണ്ടർ എഡിഷന്.


വ്യത്യാസങ്ങൾ

സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ തണ്ടര്‍ എഡിഷന് മാരുതിചില കോസ്മെറ്റിക് അപ്ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്. എന്‍ട്രി ലെവല്‍ സീറ്റ, ആല്‍ഫ ട്രിമ്മുകളിലാണ് തണ്ടര്‍ എഡിഷന്‍ ലഭ്യമാകുക. 10.74 ലക്ഷത്തിന് മാനുവൽ മോഡലാകും ലഭ്യമാവുക. സീറ്റ AT-ക്ക് 11.94 ലക്ഷം രൂപയാണ് വില. ആല്‍ഫ MT-ക്ക് 12.69 ലക്ഷവും ആല്‍ഫ MT ഡ്യുവല്‍ ടോണിന് 12.85 ലക്ഷം രൂപയും മുടക്കണം.

ജിംനി തണ്ടര്‍ എഡിഷനില്‍ നിരവധി ആക്സസറികള്‍ മാരുതി സ്റ്റാന്‍ഡേര്‍ഡായി ഓഫര്‍ ചെയ്യുന്നുണ്ട്. ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, സൈഡ് ഡോര്‍ ക്ലാഡിങ്, ഡോര്‍ വൈസര്‍, ഡോര്‍ സില്‍ ഗാര്‍ഡ്, റസ്റ്റിക് ടാനില്‍ ഗ്രിപ്പ് കവര്‍, ഫ്‌ലോര്‍ മാറ്റ്, എക്സ്റ്റീരിയറില്‍ ഗ്രാഫിക്‌സ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.


മെക്കാനിക്കൽ മാറ്റങ്ങളൊന്നും വാഹനത്തിലില്ല. 6,000 rpm-ല്‍ 103 bhp മാക്‌സ് പവറും 4,000 rpm-ല്‍ 134 Nm പീക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.5-ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍, K-സീരീസ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ജിംനി തണ്ടര്‍ എഡിഷനും കരുത്തേകുക. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോർക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കും. എസ്‌യുവിയില്‍ ഫോര്‍വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡാണ്. രണ്ട് വേരിയന്റുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭിക്കും.

ആറ് എയര്‍ബാഗുകള്‍, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, ഇബിഡിയോട് കൂടിയ എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിയര്‍ വ്യൂ ക്യാമറ, ബ്രേക്ക് അസിസ്റ്റ് ഫംഗ്ഷന്‍, എഞ്ചിന്‍ ഇമ്മൊബിലൈസര്‍ എന്നിങ്ങനെ മികച്ച സേഫ്റ്റി ഫീച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്. മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുന്ന ജിംനി ലിറ്ററിന് 16.94 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു. അതേസമയം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ആണെങ്കില്‍ ലിറ്ററിന് 16.39 കിലോമീറ്റര്‍ ആണ് മൈലേജ്.


സീറ്റ ട്രിം

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള ഏഴ് ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്രോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, വാഷറുള്ള ഫ്രണ്ട് ആന്‍ഡ് റിയര്‍ വൈപ്പറുകള്‍, ഡീഫോഗര്‍, ഡേ ആന്‍ഡ് നൈറ്റ് ഐആര്‍വിഎം, ഡ്രൈവര്‍ സൈഡ് പവര്‍ വിന്‍ഡോ ഓട്ടോ അപ്പ്/ഡൗണ്‍ വിത്ത് പിഞ്ച് ഗാര്‍ഡ്, റിക്ലിനബിള്‍ ഫ്രണ്ട് സീറ്റുകള്‍, മൗണ്ട് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ സവിശേഷതകളോടെയാണ് സീറ്റ വേരിയന്റ് വരുന്നത്.

ആൽഫ ട്രിം

അലോയ് വീലുകള്‍, ബോഡി കളർ ഡോര്‍ ഹാന്‍ഡിലുകള്‍, വാഷറോട് കൂടിയ എല്‍ഇഡി ഓട്ടോ ഹെഡ്ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, ഡാര്‍ക്ക് ഗ്രീന്‍ ഗ്ലാസ്, പുഷ് ബട്ടണ്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്രൂസ് കണ്‍ട്രോള്‍, ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഒമ്പത് ഇഞ്ച് സ്മാർട്പ്ലേ പ്രോ+ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആർകമീസ് സറൗണ്ട് സൗണ്ട് മുതലായവയാണ് ആല്‍ഫ ട്രിമ്മില്‍ വരുന്ന ഫീച്ചറുകള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maruti SuzukiAuto NewsJimnyThunder Edition
News Summary - Maruti Jimny Thunder Edition launched in India; prices slashed
Next Story