Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകുരങ്ങുവസൂരി:...

കുരങ്ങുവസൂരി: യു.എ.ഇയുടെ അനുഭവം സാക്ഷി, ആശങ്ക വേണ്ട!; മേയിൽ ആദ്യ കേസുണ്ടായിട്ടും ഗുരുതര സാഹചര്യമില്ല

text_fields
bookmark_border
കുരങ്ങുവസൂരി: യു.എ.ഇയുടെ അനുഭവം സാക്ഷി, ആശങ്ക വേണ്ട!; മേയിൽ ആദ്യ കേസുണ്ടായിട്ടും ഗുരുതര സാഹചര്യമില്ല
cancel
Listen to this Article

ദുബൈ: കേരളത്തിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യു.എ.ഇയിലെ അനുഭവം. യു.എ.ഇയിൽ നിന്നെത്തിയ ആൾക്കാണ് നിലവിൽ കേരളത്തിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഇവിടെ ആദ്യമായി രോഗം സ്ഥിരീകരിച്ചത് മേയ് 24നാണ്. വെസ്റ്റ് ആഫ്രിക്കയിൽ നിന്നെത്തിയ 29 വയസുള്ള യുവതിക്കാണ് രോഗം കണ്ടെത്തിയത്. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി സുരക്ഷ മുൻകരുതലെടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. പിന്നീട് ഒറ്റപ്പെട്ട കേസുകൾ ഉണ്ടായതല്ലാതെ ആശങ്കപ്പെടുത്തുന്ന സാഹചര്യം കഴിഞ്ഞ ഒന്നര മാസത്തിനിടെ ഒരുഘട്ടത്തിലുമുണ്ടായിട്ടില്ല.

എന്നാൽ, രോഗം ബാധിച്ചവർ പൂർണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയിൽ കഴിയണമെന്നും അടുത്ത സമ്പർക്കം പുലർത്തിയവർ 21ദിവസം ക്വാറന്‍റീനിൽ കഴിയണമെന്നും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം നിർദേശിച്ചിരുന്നു. സമ്പർക്കം പുലർത്തിയവർക്ക് വീട്ടിലെ ക്വാറന്‍റീനാണ് ഏർപ്പെടുത്തിയത്.

ആരോഗ്യ വകുപ്പ് അധികൃതർ അടുത്ത സമ്പർക്കം പുലർത്തിയവർ ഹോം ഐസൊലേഷൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അവരുടെ ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്തു. ജനങ്ങൾ രോഗം സംബന്ധിച്ച വിവരങ്ങൾ അറിയാൻ ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചിരുന്നു.

നിലവിൽ ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യു.എസിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ യു.എ.ഇയിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. ജാഗ്രത ഇപ്പോഴും അധികൃതർ തുടരുന്നുണ്ടെങ്കിലും പ്രത്യേകമായ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല.

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് കൊല്ലം സ്വദേശിക്ക്

സംസ്ഥാനത്ത് 12-ാം തീയതി യു.എ.ഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് കുരങ്ങ് വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം സ്വദേശിയുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അച്ഛൻ, അമ്മ, ടാക്സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, വിമാനത്തിലുണ്ടായിരുന്ന 11 പേർ എന്നിവരെയാണ് അടുത്ത് ബന്ധപ്പെട്ടവരായി തിരിച്ചറിഞ്ഞിട്ടുള്ളത്. വീട്ടിലെത്തിയ ഇദ്ദേഹം ആദ്യം സ്വകാര്യ ആശുപത്രിയിലാണ് പോയത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് സംശയത്തെ തുടർന്ന് സാമ്പിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു -മന്ത്രി പറഞ്ഞു.

എന്താണ് കുരങ്ങ് വസൂരി (മങ്കിപോക്സ്)?

വസൂരി പരത്തുന്ന വൈറസ് കുടുംബത്തിൽപ്പെട്ടതാണ് മങ്കിപോക്സ് വൈറസും. ചില സന്ദർഭങ്ങളിൽ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് പകരും. പനി, നീർവീഴ്ച, ശരീരത്തിലും മുഖത്തും തടിപ്പുകൾ തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങൾ. രോഗബാധ നാലാഴ്ച വരെ നീണ്ടുനിൽക്കും.


രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി യു.എസിലെ ടെക്സാസിൽ കഴിഞ്ഞ വർഷം ജൂലൈയിൽ 'മങ്കിപോക്സ്' സ്ഥിരീകരിച്ചിരുന്നു. അതിവേഗത്തിലാണ് വിവിധ ഭൂഖണ്ഡങ്ങളിലായി മങ്കിപോക്സ് പടർന്നത്. മങ്കിപോക്സിനെ വേൾഡ് ഹെൽത്ത് നെറ്റ്‍വർക്ക് മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. മങ്കി പോക്സ് വന്നത് ലോകത്തെ ഭയപ്പെടുത്തിയെങ്കിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEMonkey Pox
News Summary - Monkey Pox: UAE says no reason to worry
Next Story