Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightതുടർച്ചയായ ചുമയും...

തുടർച്ചയായ ചുമയും ഇടക്കിടെ ശ്വാസതടസ്സവുമുണ്ടോ? എങ്കിൽ അവഗണിക്കരുത്, അപകടസൂചനയാണ്

text_fields
bookmark_border
തുടർച്ചയായ ചുമയും ഇടക്കിടെ ശ്വാസതടസ്സവുമുണ്ടോ? എങ്കിൽ അവഗണിക്കരുത്, അപകടസൂചനയാണ്
cancel

തുടർച്ചയായ ചുമ, ഇടയ്ക്കിടെയുള്ള ശ്വാസതടസ്സം എന്നിവ ആസ്ത്മയാണെന്ന് കരുതി അവഗണിക്കുന്നത് അപകടമാണെന്ന് ആരോഗ്യ വിദഗ്ധർ. ഇത് ശ്വാസകോശ കാൻസർ ആവാനുള്ള സാധ്യത കൂടുതലാണ്. ചുമയും ശ്വാസതടസ്സവും പ്രതീക്ഷിച്ചതുപോലെ ഭേദമാകാതിരിക്കുകയാണെങ്കിൽ അതിനെ പുതിയൊരു ദൃഷ്ടിയോടെ കാണേണ്ടതുണ്ടെന്ന് ബെംഗളൂരുവിലെ പൾമണോളജിസ്റ്റ് ഡോ. സച്ചിൻ കുമാർ വ്യക്തമാക്കുന്നു. ചുമ മാറാതെ എത്തുന്ന പലർക്കും ലങ് കാൻസർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മാരകമായ കാൻസറുകളിലൊന്നായി ശ്വാസകോശ കാൻസർ മാറിയിരിക്കുകയാണ്. മുമ്പ് പ്രായമായ പുരുഷന്മാരായ പുകവലിക്കാരെ ബാധിക്കുന്ന രോഗമായി കരുതിയിരുന്ന ശ്വാസകോശ കാൻസർ, ഇപ്പോൾ സ്ത്രീകളിലും ഒരിക്കലും പുകവലിക്കാത്തവരിലും കൂടുതലായി കണ്ടുവരുന്നു.

ഏറ്റവും വലിയ കൊലയാളി

ഇന്ത്യയിലെ ആകെ പുതിയ കാൻസർ രോഗങ്ങളിൽ 7.2 ശതമാനവും ശ്വാസകോശ കാൻസർ (ലങ് കാൻസർ) ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഇൻ കാൻസർ (WHO-IARC) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ആകെ കാൻസർ മരണങ്ങളുടെ 10.8 ശതമാനത്തിനും കാരണം ശ്വാസകോശ കാൻസറാണ്. മറ്റ് ഏത് കാൻസറിനേക്കാളും കൂടുതൽ ജീവനുകൾ അപഹരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കാൻസർ കൊലയാളിയായി മാറിയിരിക്കുകയാണ് ലങ് കാൻസർ.

ആഴ്ചകൾക്ക് മുമ്പ് പുറത്തിറക്കിയ ഗ്ലോബോകാൻ 2024 കണക്കുകൾ പ്രകാരം, മുൻവർഷം ഇന്ത്യയിൽ 1,12,659 പുതിയ ശ്വാസകോശ കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് ഈ രോഗത്തെ മൂന്നാമത്തെ ഏറ്റവും സാധാരണമായ കാൻസറാക്കി മാറ്റുന്നു. എന്നാൽ ഇത് 98,687 മരണങ്ങൾക്ക് കാരണമായി; മരണനിരക്കിൽ എല്ലാ കാൻസറുകളിലും ഇത് ഒന്നാം സ്ഥാനത്താണ്.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 2024-ൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത ആകെ 15.62 ലക്ഷം കാൻസർ കേസുകളിൽ 7.2 ശതമാനവും ശ്വാസകോശ കാൻസർ ആണെങ്കിലും, ആ വർഷത്തെ മൊത്തം 9,01,828 കാൻസർ മരണങ്ങളുടെ 10.9 ശതമാനത്തിനും ഇത് കാരണമായി. രോഗബാധയും മരണങ്ങളും തമ്മിൽ ഇത്രയധികം അന്തരം കാണിക്കുന്ന മറ്റ് കാൻസറുകൾ വളരെ കുറവാണ്.

ഇരട്ടിയിലധികം വർധന

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിലെ വാർഷിക ശ്വാസകോശ കാൻസർ കേസുകൾ ഇരട്ടിയിലധികമായി വർധിച്ചു. 2004-ലെ ഏകദേശം 55,000 കേസുകളിൽ നിന്ന് 2024-ൽ ഇത് 1,12,659 ആയി ഉയർന്നു.

സ്ത്രീകളിൽ വൻ വർധന

2004-ൽ ആകെ ശ്വാസകോശ കാൻസർ കേസുകളുടെ ഏകദേശം 20 ശതമാനവും സ്ത്രീകളായിരുന്നു. എന്നാൽ 2024 ആയപ്പോഴേക്കും ആ പങ്ക് ഏകദേശം 30 ശതമാനമായി ഉയർന്നു. അതായത് ഒറ്റ വർഷത്തിനുള്ളിൽ 33,600-ലധികം സ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. പുകവലിയുമായി മാത്രം ബന്ധപ്പെട്ടതല്ല ശ്വാസകോശ കാൻസർ എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 15 മുതൽ 35 ശതമാനം വരെ ശ്വാസകോശ കാൻസർ രോഗികൾ ഒരിക്കലും പുകവലിക്കാത്തവരാണെന്ന് ഹോസ്പിറ്റൽ പഠനങ്ങൾ കാണിക്കുന്നു. ഇന്ത്യയിൽ ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചവരിൽ 60 മുതൽ 85 ശതമാനം വരെ സ്ത്രീകൾക്ക് പുകവലി ചരിത്രമില്ലാത്തവരാണ്.

വീടുകളിലെ വിറകടുപ്പ് പുകയുമായുള്ള ദീർഘകാല സമ്പർക്കം, മോശമായിക്കൊണ്ടിരിക്കുന്ന ബാഹ്യ വായു മലിനീകരണം, സെക്കൻഡ് ഹാൻഡ് സ്മോക്കിങ് അഥവാ മറ്റുള്ളവർ വലിച്ചുവിടുന്ന പുക ശ്വസിക്കുന്നത്, തൊഴിൽപരമായ സാഹചര്യങ്ങൾ, റഡോൺ വാതകം എന്നിവയെല്ലാം ഇതിന് കാരണമാകാമെന്ന് സക്ര വേൾഡ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. വിജയ് കുമാർ ശ്രീനിവാസലു പറയുന്നു.

അതേസമയം, ഏഷ്യൻ ജനവിഭാഗങ്ങളിലും പുകവലിക്കാത്തവരിലും കൂടുതലായി കാണപ്പെടുന്ന EGFR മ്യൂട്ടേഷനുകൾ പോലുള്ള ജനിതക മാറ്റങ്ങളും ഇതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. ഒരിക്കലും പുകവലിക്കാത്ത സ്ത്രീകൾക്ക് ശ്വാസകോശ കാൻസറിന്റെ ഒരു വകഭേദമായ EGFR-മ്യൂട്ടേറ്റഡ് അഡിനോകാർസിനോമ വരാൻ കൂടുതൽ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു.

എന്തുകൊണ്ട് മാരകം?

ഇത് വളരെ നിശബ്ദമായാണ് ശ്വാസകോശ കാൻസർ വളരുന്നത് എന്നതിലാണ് ഇത് ഇത്രയും മാരകമാകാൻ കാരണം. ശ്വാസകോശ കാൻസർ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ ശ്വാസകോശ സംബന്ധമായ അസുഖങ്ങളായി തോന്നിപ്പിക്കും. തുടർച്ചയായ ചുമ, ശ്വാസതടസ്സം അല്ലെങ്കിൽ നെഞ്ചിലെ അസ്വസ്ഥത എന്നിവ പലപ്പോഴും ആസ്ത്മ, അണുബാധ, അലർജി അല്ലെങ്കിൽ ക്ഷയം (ടി.ബി.) ആയി തെറ്റിധരിക്കപ്പെടാറുണ്ട്. രോഗനിർണയം നടത്തുമ്പോഴേക്കും രോഗം ശ്വാസകോശത്തിനപ്പുറത്തേക്ക് പടർന്നിട്ടുണ്ടാകും.

വൈകിയുള്ള രോഗനിർണയം, മോളിക്യുലാർ പരിശോധനകളുടെ പരിമിതമായ ലഭ്യത, ടാർഗെറ്റഡ് തെറാപ്പികളുടെ അസമമായ ലഭ്യത എന്നിവ രോഗഫലങ്ങൾ കൂടുതൽ വഷളാക്കുന്നുവെന്നും ഡോ. വിജയ് പറയുന്നു. ക്ഷയം പലപ്പോഴും രോഗനിർണയത്തെ സങ്കീർണ്ണമാക്കുന്നുണ്ടെന്ന് പ്രമുഖ ഓങ്കോളജിസ്റ്റുകളിൽ ഒരാളും ടാറ്റ മെമ്മോറിയൽ സെന്റർ ഗവേഷകനുമായ ഡോ. കുമാർ പ്രഭാസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cancerwomensmokinglung cancerHealth News
Next Story