മെഡിസെപ്: മുട്ട്, ഇടുപ്പെല്ല് മാറ്റിവെക്കൽ സർക്കാർ ആശുപത്രി വഴി മാത്രം
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ നിന്ന് മുട്ട്, ഇടുപ്പെല്ല് എന്നിവ മാറ്റിെവക്കുന്നത് സർക്കാർ ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുത്തി ഉത്തരവിറക്കി. സ്വകാര്യ ആശുപത്രികളിൽ ഇവ മാറ്റിെവക്കുന്നതിന് മെഡിസെപ്പിൽ ഇനി അനുമതിയില്ല.
ഗുരുതര രോഗങ്ങൾക്കായി മാറ്റിെവച്ച 35 കോടിയുടെ കോർപസ് ഫണ്ടിൽ നിന്ന് മാസം മൂന്ന് കോടി രൂപ വീതമാകും ഇനി ചെലവിടുക. ഏപ്രിൽ ഒന്നിന് ഇത് നിലവിൽ വന്നു. മൂന്ന് മാസത്തിന് ശേഷം പുതിയ രീതി അവലോകനം ചെയ്യുകയും അനുയോജ്യ തീരുമാനം എടുക്കുകയും ചെയ്യും.
നിലവിൽ 35 കോടി ഗുരുതര രോഗങ്ങൾക്കായി മാറ്റി െവച്ചുവെങ്കിലും ഇത് പെെട്ടന്നുതന്നെ തീർന്നിരുന്നു. മുട്ട്, ഇടുപ്പെല്ല് മാറ്റിെവക്കലിനാണ് കൂടുതലും ചെലവ് വന്നത്. 35 കോടിയിൽ 30 കോടിയും ഈ ഇനത്തിലാണ് ചെലവ് വന്നതെന്നാണ് സർക്കാർ കണക്ക്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.