Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമസ്തിഷ്‌ക മരണം:...

മസ്തിഷ്‌ക മരണം: മൂന്നു പേരുടെ അവയവങ്ങളിലൂടെ എട്ടു പേർക്ക് പുതുജീവൻ

text_fields
bookmark_border
organ donation
cancel

റിയാദ്: ആശുപത്രികളിൽ ചികിത്സയിൽ കഴിയവെ മസ്തിഷ്‌ക മരണം സംഭവിച്ച മൂന്നു രോഗികളിൽനിന്ന് നീക്കം ചെയ്ത അവയവങ്ങൾ എട്ടു രോഗികൾക്ക് പുതുജീവൻ നൽകി. റിയാദിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രി, അബൂദബി ക്ലെവ്‌ലാൻഡ് ക്ലിനിക് എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയവെ മസ്തിഷ്‌ക മരണം സംഭവിച്ച മൂന്നു പേരുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കളുടെ സമ്മതം നേടിയെടുക്കുന്നതിൽ സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്‍പ്ലാന്റേഷൻ സംഘം വിജയിക്കുകയായിരുന്നു.

രോഗികളിൽനിന്ന് നീക്കം ചെയ്ത അവയവങ്ങൾ എട്ടു രോഗികളിൽ വിജയകരമായി മാറ്റിവെച്ചു. 13കാരിയിലും 22 വയസ്സുള്ള സൗദി യുവാവിലും 48 വയസ്സുള്ള സൗദി വനിതയിലും ഹൃദയങ്ങൾ മാറ്റിവെച്ചു. നാലു വയസ്സുകാരിയിലും 18 വയസ്സുള്ള സൗദി യുവതിയിലും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളും നടത്തി.

51 വയസ്സുള്ള സൗദി പൗരന് ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. 31 വയസ്സുള്ള സൗദി യുവാവിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും 32 വയസ്സുള്ള സൗദി യുവതിക്ക് വൃക്ക, പാൻക്രിയാസ് മാറ്റിവെക്കൽ ശസ്ത്രക്രിയകളും നടത്തി.

മെഡിക്കൽ മുൻഗണന പ്രകാരം നീതിപൂർവമായി അവയവ വിതരണം ഉറപ്പാക്കുന്ന നിലക്ക് മെഡിക്കൽ നൈതികതക്ക് അനുസൃതമായാണ് അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തേണ്ട രോഗികളെ നിർണയിച്ചതെന്ന് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്‍പ്ലാന്റേഷൻ ഡയറക്ടർ ജനറൽ ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു. ബന്ധപ്പെട്ട എല്ലാ ആശുപത്രികളും വകുപ്പുകളും നന്നായി സഹകരിച്ചതിന്റെ ഫലമായാണ് അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയായതെന്നും ഡോ. ത്വലാൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brain deathorgansdonating
News Summary - Brain death-organs-donating
Next Story