Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightഫ്രണ്ട്ഷിപ്...

ഫ്രണ്ട്ഷിപ് ആപ്പുകൾ ആവശ്യമുണ്ടോ?

text_fields
bookmark_border
ഫ്രണ്ട്ഷിപ് ആപ്പുകൾ ആവശ്യമുണ്ടോ?
cancel

ഇന്ന് ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ഒരു ബിസിനസ് ഉണ്ടെങ്കിൽ അത് ഏകാന്തതയെ ചൂഷണം ചെയ്യുന്ന ബിസിനസാണ്. നിനക്ക് സുഹൃത്തുക്കൾ ആരുമില്ലേ? ഒരു ആപ്പ് ഡൗൺലോഡ് ചെയ്യൂ, ഇതാണ് ഇപ്പോൾ പലരുടെയും പരിഹാരം. മണിക്കൂറിന് 500-800 രൂപ കൊടുത്താൽ നിങ്ങളോട് ചിരിച്ച് സംസാരിക്കാൻ ആളെ കിട്ടും. കെട്ടിപ്പിടിക്കാൻ ആരുമില്ലേ? ഇപ്പോൾ കേരളത്തിലും Professional Cuddler മാർ വന്നു നിങ്ങളെ സുരക്ഷിതമായി കെട്ടിപ്പിടിച്ച് തലോടും. ഒരു മണിക്കൂറിന് 2000-5000 രൂപ വരെയാണ് ഇതിന്‍റെ ചാർജ്ജ്. സർട്ടിഫൈഡ്, പരിശീലനം കിട്ടിയ, പശ്ചാത്തല പരിശോധന ക്ലിയറായ ഒരാളായിരിക്കും വരുന്നത്. ഇത് തമാശയല്ല. ഇത് 2025ൽ നമുക്ക് മുന്നിലുള്ള യാഥാർത്ഥ്യമാണ്.

ഏകാന്തത എന്ന മഹാമാരി

ലോകാരോഗ്യ സംഘടന 2023ൽ തന്നെ ഏകാന്തതയെ ആഗോള പൊതുജനാരോഗ്യ പ്രശ്‌നമായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ 18 മുതൽ 35 വയസ്സു വരെയുള്ള 42 ശതമാനം യുവാക്കളും പലപ്പോഴും അല്ലെങ്കിൽ എപ്പോഴും ഏകാന്തത അനുഭവിക്കുന്നു (YouGov 2024 സർവേ) എന്ന് പറയുന്നു. കേരളത്തിൽ തന്നെ 31 ശതമാനം പേർക്കും അടുത്ത സുഹൃത്തുക്കൾ പോലും ഇല്ല (Kerala Migration Survey അനുബന്ധ പഠനം 2023) എന്ന് മറ്റൊരു പഠനം പറയുന്നു. നഗരങ്ങളിലെ ഫ്‌ളാറ്റ് ജീവിതം, വർക്ക് ഫ്രം ഹോം, വിദേശത്തേക്കുള്ള കുടിയേറ്റം, വിവാഹം വൈകുന്നത്, കുട്ടികൾ ഇല്ലാത്തത് ഇങ്ങനെയുള്ള പല കാരണങ്ങൾ ഒരുമിച്ച് ചേർന്നപ്പോൾ ആരുമായും ആഴത്തിൽ ബന്ധമില്ലാത്ത ഒരു പുതിയ വിഭാഗം ഉണ്ടായി.

പണം കൊടുത്ത് വാങ്ങുന്ന സൗഹൃദം

  • 1. ഫ്രണ്ട്ഷിപ്പ് ആപ്പുകൾ

പലതരം സൗകര്യങ്ങളും ഫീച്ചറുകളുമുള്ള ഒരുപാട് ആപ്പുകൾ ഇന്ത്യയിലും ഇപ്പോൾ സജീവമാണ്.

‘Rent a Friend’ എന്ന വെബ്‌സൈറ്റിൽ കേരളത്തിൽ നിന്ന് തന്നെ ധാരാളം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിനിമ കാണാൻ, കോഫി കുടിക്കാൻ, വെറുതെ നടക്കാൻ - എന്തിനും പണം കൊടുത്ത് ഒരു സുഹൃത്തിനെ വാടകയ്ക്ക് എടുക്കാം.

  • 2. Professional Cuddlers

Cuddle Comfort, Cuddlist പോലുള്ള അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യൻ കഡ്ലർമാരും ഇപ്പോൾ ധാരാളമായി ഉണ്ട്. ഇപ്പോൾ കൊച്ചിയിലും ബെംഗളൂരുവിലും Cuddle Therapy സെഷനുകൾ ബുക്ക് ചെയ്യാം. ഒരു മണിക്കൂറിന് 2500 മുതൽ 6000 രൂപ വരെയാണ് ഈടാക്കുന്നത്. ക്ലയന്റുകളിൽ ഭൂരിഭാഗവും 28-45 വയസ്സുള്ള ഐടി ജോലിക്കാരും സിംഗിൾ പ്രൊഫഷണലുകളുമാണ്.

  • 3. Virtual Companions

Replika, Anima പോലുള്ള എ.ഐ ചാറ്റ്‌ബോട്ടുകൾക്ക് ഇന്ത്യയിൽ ലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ട്. നിന്നെ ഞാൻ മിസ്സ് ചെയ്യുന്നു എന്ന് പറയുന്ന ഒരു എഐയ്ക്ക് വേണ്ടി പലരും പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നു.

എന്തുകൊണ്ടാണ് ഇത്ര വലിയ ഡിമാൻഡ് ?

സ്പർശത്തിന്‍റെ (human touch) കുറവ് ശരീരത്തിൽ ഒക്‌സിടോസിൻ (സ്‌നേഹ ഹോർമോൺ) കുറയ്ക്കുന്നു. ഇത് ഡിപ്രഷൻ, ഉൽക്കണ്ഠ, ഹൃദ്രോഗ സാധ്യത എന്നിവ കൂട്ടുന്നു. പലർക്കും ആഴമുള്ള ബന്ധങ്ങൾ ഉണ്ടാക്കാൻ സമയമില്ല, ധൈര്യമില്ല, അല്ലെങ്കിൽ പരിചയക്കുറവുണ്ട്. ഇത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നുണ്ടെങ്കിലും പുരുഷന്മാർ ഇത് പുറത്തു പറയാതെ കൊണ്ടുനടക്കുകയാണ്.

ഇതൊക്കെ പൈസ കൊടുത്ത് വാങ്ങുന്ന നാടകം അല്ലേ എന്ന് വിമർശിക്കുന്നവർ ധാരാളമുണ്ട്.

ഭാഗികമായി അത് അങ്ങനെ തന്നെയാണ്. പക്ഷേ, ആ നാടകം പോലും ഒരാളുടെ മനസിന് ആശ്വാസം നൽകുന്നുണ്ടെങ്കിൽ അതിനെ പൂർണമായും തള്ളിക്കളയാൻ കഴിയില്ലല്ലോ. അവരുടെ സന്തോഷത്തിനും നിലനിൽപിനും ആവശ്യമായതുകൊണ്ടാണല്ലോ അത് ചെയ്യേണ്ടവരുന്നത്.

ഇത് ശാശ്വത പരിഹാരമല്ല

പണം കൊടുത്തുള്ള സൗഹൃദവും കെട്ടിപ്പിടുത്തവും താൽക്കാലിക പരിഹാരങ്ങൾ മാത്രമാണ്. ദീർഘകാലത്തേക്ക് ഇത്തരം മാർഗങ്ങളെ ആശ്രയിക്കാൻ വ്യക്തികൾക്ക് കഴിയില്ല. അത് വ്യക്തികളെ സാമ്പത്തികമായും വൈകാരികമായും ചൂഷണം ചെയ്‌തേക്കാം.

ജീവിതത്തിൽ ഏകാന്തതയും ഒറ്റപ്പെടലും ഉണ്ടാവാതെ നോക്കുകയും സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സഹപ്രവർത്തകരുമായും നല്ല ബന്ധങ്ങൾ സൂക്ഷിക്കുകയുമാണ് വേണ്ടത്. അതിനായി ഏതൊരു വ്യക്തിയും പ്രത്യേക ശ്രമങ്ങൾ നടത്തുകയും അവ നിലനിർത്തുകയും വേണം. സൗഹൃദങ്ങൾ സൃഷ്ടിക്കുന്നതു പോലെ അവ നിലനിർത്താനും ആസ്വദിക്കാനും ശീലിക്കണം.

അതിനായി; - പഴയ സുഹൃത്തുക്കളെ വിളിക്കുക (അവരും ചിലപ്പോൾ ഏകാന്തത നേരിടുന്നുണ്ടാവാം)

  • - ഒരു പുതിയ ഹോബി കണ്ടെത്തുക (നൃത്തം, പാചകം, പെയിന്‍റിങ്)
  • - അയൽക്കാരോട് ചിരിക്കാനും സംസാരിക്കാനും തുടങ്ങുക
  • - വോളന്‍റിയർ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക
  • - ആഴ്ചയിൽ ഒരിക്കലെങ്കിലും ഫോൺ മാറ്റിവെച്ച് സുഹൃത്തുക്കളെ നേരിട്ട് കാണുക

ഏകാന്തത ഒരു സാമൂഹിക പരാജയമാണ്. അത് പരിഹരിക്കേണ്ടത് ആപ്പുകളും കഡ്ലർമാരും അല്ല, നമ്മൾ തന്നെയാണ്. ഇന്നുതന്നെ ഒരു പഴയ സുഹൃത്തിന് വാട്‌സാപ്പ് സന്ദേശം അയച്ച് നോക്കൂ. അയാളും നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appsfriendshipgulfnewsUAEgulfnewsmalayalam
News Summary - Do you need friendship apps?
Next Story