Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightപഠിക്കുന്നില്ലെങ്കിൽ...

പഠിക്കുന്നില്ലെങ്കിൽ കുട്ടികളെ കുറ്റപ്പെടുത്തരുത്

text_fields
bookmark_border
പഠിക്കുന്നില്ലെങ്കിൽ കുട്ടികളെ കുറ്റപ്പെടുത്തരുത്
cancel

ആൽബെർട്ട‌് ഐൻസ‌്റ്റീൻ, ലിയനാർഡോ ഡാവിഞ്ചി, സ‌്റ്റീഫൻ സ‌്പിൽബെർഗ‌്, ടോംക്രൂസ‌് തുടങ്ങിയവർക്കെല്ലാം പൊതുവായി ഒ രു കാര്യമുണ്ട‌്. അതെന്താണെന്നല്ലേ?, ഇവരെല്ലാം ജീവിതവിജയം കൈവരിച്ചത് പഠനവൈകല്യത്തെ അതിജീവ‌ിച്ച‌ാണ്.

പലപ് പോഴും പലരും പഠനവൈകല്യം എെന്തന്നറിയാതെ കുട്ടികളെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്‌ കേൾക്കാറുണ്ട്‌. അവരെക്കുറ ിച്ച്‌ രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള പൊതുവായ പരാതികൾ ഇതാണ്‌. പാഠഭാഗങ്ങൾ പറഞ്ഞുകേൾപ്പിക്കും. പക്ഷേ, പരീക ്ഷാ പേപ്പറിൽ ഒന്നും എഴുതില്ല. ചില അക്ഷരങ്ങൾ എഴുതാനും വായിക്കാനും ബുദ്ധിമുട്ട‌്. കണക്ക‌് പഠിക്കാൻ ബുദ്ധിമുട്ട ‌്. ഇനി കണക്ക‌് ശരിക്ക‌് ചെയ‌്താലും എടുത്ത‌് എഴുതുമ്പോൾ തെറ്റിക്കും. കുറെ നേരം ഇരുന്ന‌് പഠിച്ചാലേ മാർക്ക‌് കിട ്ടൂ, എന്നാൽ അഞ്ചു മിനിറ്റ‌് തികച്ചിരിക്കാൻ പറ്റാത്ത പെടപെടപ്പ‌്. അനാവശ്യ ദേഷ്യം, വാശി. കളിക്കാനാണ‌് കൂടുതൽ ഇഷ് ടം.

ഈ കുഞ്ഞുങ്ങളെ അലസന്മാരും ബുദ്ധിശൂന്യന്മാരുമായും കുറ്റപ്പെടുത്താനാണ‌് പലർക്കും താൽപ്പര്യം. എന്നാൽ, ക ുട്ടികളിൽ കാണുന്ന പഠനവൈകല്യങ്ങളാണ‌് ഇവയൊക്കെ എന്നു തിരിച്ചറിയുന്നവർ വളരെ ചുരുക്കം. പഠനവൈകല്യം ഒരു രോഗമല്ല. ശ രീരത്തിന്‍റെ പ്രത്യേക അവസ്ഥയാണ‌്. ഇത്തരം കുട്ടികൾക്ക‌് ബുദ്ധിക്കുറവില്ല, മസ‌്തിഷ‌്ക കോശങ്ങളിലെ ചില അസ്വാഭാവ ികതകളാണ‌് ഇതിനു കാരണമാകുന്നത്.

പ്രത്യേക പഠനവൈകല്യങ്ങൾ
ഓഡിറ്ററി പ്രോസസിങ‌് ഡിസോർഡർ:
ഇത്തരം കുട്ടികൾക്ക ‌് ഉച്ചത്തിലും വ്യക്തമായും പറഞ്ഞാൽപോലും പല വാക്കുകളിലെ ശബ‌്ദോച്ചാരണത്തിന്‍റെ വ്യത്യസ‌്തത തിരിച്ചറിയാൻ കഴിയില്ല. ശബ‌്ദം എവിടെനിന്ന‌് പുറപ്പെടുന്നു എന്നു തിരിച്ചറിയാനും ഈ കുട്ടികൾക്ക‌് ബുദ്ധിമുട്ടാണ‌്.

ഡിസ‌്കാൽക്കുലിയ:
അക്കങ്ങൾ തിരിച്ചറിയുന്നതിനും കണക്ക്‌ പഠിക്കുന്നതിനുമുള്ള ബുദ്ധിമുട്ട‌്.

ഡിസ‌്ഗ്രാഫിയ:
അവയവങ്ങളുടെ പ്രവർത്തന ഏകോപനത്തിലെ കുറവാണ്‌ ഈ അവസ്ഥ. ഇത‌് കുട്ടിയുടെ കൈയെഴുത്തിനെ ബാധിക്കുന്നു. തന്മൂലം വ്യക്തമല്ലാതെ എഴുതുന്നു, അക്ഷരപ്പിശക‌് സംഭവിക്കുന്നു, വാക്കുകൾക്കിടയിൽ സ്ഥലം വിടാതിരിക്കുന്നു. ഒരേസമയം ചിന്തിക്കാനും എഴുതാനും കഴിയാത്ത അവസ്ഥയുമുണ്ടാകുന്നു.

ഡിസ‌്‌ലെക‌്സിയ:
വായനവൈകല്യവും ഭാഷാവൈകല്യവും ഇത്തരം കുട്ടികളിൽ കാണാം. ഇതിന്‍റെ തീവ്രത പലരിലും പലതായിരിക്കും.

ലാംഗ്വേജ‌് പ്രോസസിങ‌് ഡിസോർഡർ:
ഭാഷ വിശകലനം ചെയ്യാനുള്ള ബുദ്ധിമുട്ട‌്. ആശയം പ്രകടിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട‌് (expressive receptive). ഇത് സംസാരത്തെയും ബാധിക്കും.

നോൺ വെർബൽ ലേണിങ‌് ഡിസെബിലിറ്റി:
വാക്കുകളില്ലാതെയുള്ള ആശയവിനിമയം, ആംഗ്യഭാഷയിൽ കാണുന്നത്‌ വ്യാഖ്യാനിക്കാനുള്ള ബുദ്ധിമുട്ട‌് എന്നിവയുണ്ടാകും. മുഖഭാവങ്ങളും ശരീരഭാഷയും മനസ്സിലാക്കാൻ ഈ കുട്ടികൾക്ക‌് ബുദ്ധിമുട്ടായിരിക്കും.

വിഷ്വൽ മോട്ടോർ ഡെഫിസിറ്റ‌്:
കാണുന്നത‌് മനസ്സിലാക്കാനും പകർത്താനും വരയ‌്ക്കാനും ബുദ്ധിമുട്ട‌്. രൂപങ്ങളുടെയും അക്ഷരങ്ങളുടെയും ചെറിയ വ്യത്യാസങ്ങൾ മനസ്സിലാക്കാനും പെൻസിൽ പിടിക്കാനും ഇക്കൂട്ടർ കഷ്ടപ്പെടും.

അനുബന്ധ വൈകല്യങ്ങൾ
എ.ഡി.എച്ച‌്.ഡി:
ഏതെങ്കിലും തരത്തിലുള്ള ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിവില്ലായ‌്മ, പെരുമാറ്റത്തെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട‌്, പിരുപിരുപ്പ‌് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. എ.ഡി.എച്ച‌്.ഡി ഉള്ള 30 മുതൽ 50 ശതമാനം കുട്ടികൾക്കും ഏതെങ്കിലും തരത്തിലെ പഠനവൈകല്യങ്ങൾ കാണപ്പെടുന്നു.

ഡിസ‌്പ്രാക‌്സിയ:
പേശികളെ നിയന്ത്രിക്കാൻ കഴിയാതിരിക്കുന്നതുമൂലം ചലനത്തിലും ഭാഷയിലും സംസാരത്തിലും ബുദ്ധിമുട്ടുകളുണ്ടാകും.

കാരണങ്ങൾ
മസ‌്തിഷ‌്കവളർച്ചയുടെ ഏതു ഘട്ടത്തിലും പഠനവൈകല്യം ഉണ്ടാകാം. ഗർഭാവസ്ഥയിലോ ജനനശേഷമോ ഇതുണ്ടാകാം. ഗർഭാവസ്ഥയിൽ അമ്മയ‌്ക്കുണ്ടാകുന്ന അപകടങ്ങളും അസുഖങ്ങളും പഠനവൈകല്യത്തിന‌് ഇടയാക്കാം.
ജനനസമയത്ത‌് ആവശ്യത്തിന‌് ഓക‌്സിജൻ കിട്ടാതിരിക്കുക, തലയ്‌ക്ക‌് ക്ഷതമേൽക്കുക, മാസം തികയാതെയുള്ള ജനനം ഇവയെല്ലാം പഠനവൈകല്യത്തിന‌് ഇടവരുത്താം.
ജനനശേഷം കുഞ്ഞിനുണ്ടാകുന്ന അപകടങ്ങൾ, അസുഖങ്ങൾ, അപസ‌്മാരം ഇവയും പഠനവൈകല്യത്തിന് കാരണമാകാം.

കുട്ടികൾ വിഷാദ രോഗത്തിലേക്കും
ഏറെക്കാലമായി പ്രമേഹം നല്ല രീതിയിൽ നിയന്ത്രിച്ചിരുന്ന രോഗി ദീർഘകാലത്തെ ഇടവേളക്കു ശേഷം എന്നെ കാണാനെത്തി. ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു അത്. പ്രമേഹം വളരെയധികം കൂടിയിരുന്നു. കാരണം അന്വേഷിച്ചപ്പോൾ പൊട്ടിക്കരഞ്ഞാണ് അവർ മറുപടി പറഞ്ഞത്. എൻജിനീയറിങിന് പഠിക്കുന്ന മകൻ വിഷാദരോഗത്തിന് ചികിത്സയിലായതിനാൽ മകനോടൊപ്പം ചെന്നൈയിലേക്ക് പോകേണ്ടിവന്നു. ആ സമയത്ത് മരുന്നോ ഭക്ഷണോ ശ്രദ്ധിക്കാൻ കഴിയാതെയാണ് പ്രമേഹം കൂടിയതെന്ന് അവർ പറഞ്ഞു.

മകന്‍റെ അവസ്ഥ ചോദിച്ചപ്പോൾ അവരുടെ മറുപടി എന്നെ സങ്കടപ്പെടുത്തി. മകന് ചെറുപ്പം മുതൽ പഠന വൈകല്യവും വാശിയും ദേഷ്യവും ഉണ്ടായിരുന്നു. ആദ്യം ചികിത്സിച്ചെങ്കിലും പലരുടെയും വാക്കുകൾ കേട്ട് ചികിത്സ ഉപേക്ഷിച്ചു. ഇപ്പോൾ എൻജിനീയറിങ് കോളജിൽ എത്തിയപ്പോൾ മകന് തീരെ പഠിക്കാൻ സാധിക്കുന്നില്ലെന്നും പല വിഷയങ്ങളിലും തോൽവിയുണ്ടായെന്നും ഇത് വിഷാദ രോഗത്തിലേക്ക് നയിച്ചെന്നും ആ അമ്മ പറഞ്ഞു. ചികിത്സ ഉപേക്ഷിച്ച തങ്ങളുടെ തെറ്റായ തീരുമാനമാണ് മകന്‍റെ ഇന്നത്തെ അവസ്ഥക്ക് കാരണമായതെന്ന ദുഃഖമാണ് ആ അമ്മയെ കരയിപ്പിച്ചത്.

പരിഹാരം:
അധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ പഠനവൈകല്യമുള്ള കുട്ടികൾക്ക‌് മികച്ച വിജയം നേടാനാകും. പഠനവൈകല്യത്തെ തിരിച്ചറിയുകയും അത‌് അധ്യാപകരും മാതാപിതാക്കളും അംഗീകരിക്കുകയും ചെയ്യുക എന്നതാണ‌് പരമപ്രധാനം. അല്ലാതെ കുട്ടികളെ കുറ്റപ്പെടുത്തിയിട്ട‌് കാര്യമില്ല. പഠനവൈകല്യമുള്ള കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഇത്തരം പഠനവൈകല്യങ്ങൾ തിരിച്ചറിയാനുള്ള നിരവധി സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലുണ്ട‌്‌. എല്ലാ ജില്ലാ ആശുപത്രികളിലും ഇത്തരം പഠനവൈകല്യങ്ങൾ കണ്ടെത്താനുള്ള ‘ഡിസ‌്ട്രിക്ട‌് ഏർളി ഇന്‍റർവെൻഷൻ സെന്‍ററുകൾ’ പ്രവർത്തിക്കുന്നു. വിദഗ‌്ധരുടെ പരിശോധനകളിലൂടെ വൈകല്യം എത്രത്തോളമുണ്ടെന്ന‌് കണ്ടെത്താനാകും. വൈകല്യം തിരിച്ചറിഞ്ഞാൽ വിദഗ‌്ധ ഡോക്ടർമാരുടെ നിർദേശപ്രകാരം അതീവശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ ഇത് കുറച്ചുകൊണ്ടുവരാനും കഴിയും. ഇത്തരം കുട്ടികൾക്ക‌് പഠനത്തിന‌് കൂടുതൽ സമയം വിനിയോഗിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഇത്തരം കുട്ടികളെ എഴുതി പഠിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
ഇവരുടെ പഠനത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധചെലുത്തണം
കണക്കുകളും മറ്റും പല പ്രാവശ്യം ചെയ‌്ത‌് പഠിപ്പിക്കുക
പരീക്ഷ എഴുതാൻ കൂടുതൽ സമയം നൽകാനും ആവശ്യമെങ്കിൽ ചോദ്യങ്ങൾ വായിച്ചുകൊടുക്കുകയും വേണം
സ‌്കൂളുകളിൽ ഇവർക്ക‌് പ്രത്യേക പരിശീലനം നൽകണം
ഇത്തരം കുട്ടികൾക്ക‌് പഠനവൈകല്യത്തെ കാണിക്കുന്ന സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കി, ചില വിഷയങ്ങൾ ഒഴിവാക്കി എളുപ്പമുള്ള വിഷയങ്ങൾ പഠിക്കാനുള്ള അവസരം ലഭ്യമാണ‌്. ഇതെല്ലാം പ്രയോജനപ്പെടുത്തി കൂടുതൽ പരിശീലനം നൽകിയാൽ വളരുന്തോറും വൈകല്യം കുറയുകയും പഠനനിലവാരം ഉയരുകയും ചെയ്യും.

(സീനിയർ ഡയബറ്റോളജിസ‌്റ്റും സംസ്ഥാന ഹെൽത്ത‌് സർവീസിൽ മെഡിക്കൽ ഓഫീസറുമാണ് ലേഖിക. ലേണിങ‌് ഡിസബിലിറ്റി, വെൽനസ‌് ട്രെയ‌്നിങ‌് എന്നീ മേഖലകളിൽ ക്ലാസെടുക്കുന്നു.)
drsheejasreenivas@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Learning DisabilitiesMalayalam Health Article
News Summary - learning disabilities and solutions-health article
Next Story