Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമാറേണ്ടത്...

മാറേണ്ടത് അർബുദമെന്നാൽ മരണമെന്ന ഭീതി; നാരായണൻ മാഷിെൻറ ഇൗ പാഠങ്ങൾ പുസ്തകത്തിലില്ല

text_fields
bookmark_border
മാറേണ്ടത് അർബുദമെന്നാൽ മരണമെന്ന ഭീതി; നാരായണൻ മാഷിെൻറ ഇൗ പാഠങ്ങൾ പുസ്തകത്തിലില്ല
cancel
camera_alt??.??.??.???? ?????????? ??. ????????? ??, ???????? ???? ?????? ??. ??????? ??????? ???????????

കണ്ണൂർ: ചൊല്ലിക്കൊടുത്ത പാഠങ്ങൾക്കപ്പുറം അർബുദത്തെ കീഴ്പ്പെടുത്തിയ ജീവിതാനുഭവങ്ങൾ പകർന്നു നൽകുകയാണ് 80കാരനായ എം. നാരായണൻ. അർബുദമെന്നാൽ മരണമെന്ന ഭീതിയാണ് മാറേണ്ടതെന്ന് 15 വർഷമായി തുടരുന്ന സപര്യയിലൂടെ അടയാളെപ്പടുത്തുകയാണ് ഇദ്ദേഹം. രോഗ വിമുക്തരുടെ പ്രശ്ന പരിഹാരത്തിനും ഉന്നത ജീവിത നിലവാരം പുലർത്തുന്നതിനുമായി മലബാർ കാൻസർ കെയർ സൊസൈറ്റി (എം.സി.സി.എസ്) രൂപവത്കരിച്ച കൂട്ടായ്മ ‘ഫ്രൻഡ്സ് ഫോർ കാൻസർ കെയർ’ (ഫോഴ്സ്) ജനറൽ കൺവീനർ കൂടിയാണ് ഇൗ റിട്ട. അധ്യാപകൻ. ബോധവത്കരണ ക്ലാസുകളിലെ അനുഭവം പറയലിനൊപ്പം ദിനവും യോഗ ഉൾപ്പെടെ കൃത്യമായ വ്യായാമം ശീലമാക്കിയത് ഗുണംചെയ്യുന്നുണ്ടെന്നും അതിനാലാണ് എഴുന്നേറ്റു നടക്കുന്നതെന്നും മാഷ് സാക്ഷ്യപ്പെടുത്തുന്നു.

കണ്ണൂർ പള്ളിക്കുന്ന് ഗവ. ഹൈസ്കൂളിൽ ഇംഗ്ലീഷ്, സാമൂഹിക ശാസ്ത്രം വിഷയങ്ങളിലെ അധ്യാപകനായിരുന്നു പള്ളിക്കുളം ‘ചൈതന്യ’യിലെ എം. നാരായണൻ. 2002ൽ ജോലിയിൽനിന്ന് വിരമിച്ച ശേഷമാണ് അർബുദ ബാധ കണ്ടെത്തുന്നത്. എം.സി.സി.എസ് പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈയുടെ നിർദേശപ്രകാരം ആരംഭിച്ച ചികിത്സ രണ്ടു വർഷത്തോളം തുടർന്നു. ശസ്ത്രക്രിയയും കീമോ തെറാപ്പിയുമടക്കം 2004ലാണ് ചികിത്സ പൂർത്തിയായത്. വർഷങ്ങൾക്കു മുമ്പായിരുന്നതിനാൽ പാർശ്വഫലങ്ങളും ഏറെയായിരുന്നു. എന്നാൽ, ഇന്ന് അത്യാധുനിക സാേങ്കതിക വിദ്യയുടെ സഹായത്തോടെ നിശ്ചിത പ്രദേശത്തു മാത്രം കീമോ ചെയ്യാനാവുന്നതിനാൽ പാർശ്വഫലങ്ങൾ എത്രയോ മടങ്ങ് കുറഞ്ഞതായി ഡി. കൃഷ്ണനാഥ പൈ പറഞ്ഞു. കീമോ തെറാപ്പി തട്ടിപ്പ് എന്നു പറഞ്ഞു നടക്കുന്നവർക്കുള്ള മറുപടി കൂടിയാണ് നാരായണൻ മാഷിെൻറ ചുറുചുറുക്കോടെയുള്ള ജീവിതമെന്നും അദ്ദേഹം പറഞ്ഞു.


അർബുദം ബാധിച്ച് മരിച്ച വിവരങ്ങൾ മാത്രമാണ് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതെന്ന പരിഭവമാണ് നാരായണൻ മാഷ് പങ്കുവെച്ചത്. രോഗം മാറി സാധാരണ ജീവിതം നയിക്കുന്നവരുടെ വിവരങ്ങളും പൊതുജനം അറിയേണ്ടതുണ്ട്. തെൻറ ജീവിതം തന്നെ ഉദാഹരണമാക്കാൻ അങ്ങനെയാണ് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘െഎ ആം ആൻഡ് െഎ വിൽ’ എന്ന പേരിൽ അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഒാരോരുത്തരും മുൻകൈയെടുക്കേണ്ടതിെൻറ ആവശ്യകത വിവരിക്കുന്ന 2019 മുതൽ 2021 വരെ മൂന്നു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിനാണ് ഇത്തവണ ലോക അർബുദ ദിനത്തിൽ തുടക്കമാവുന്നത്.


‘ഫ്രൻഡ്സ് ഫോർ കാൻസർ കെയർ’ (ഫോഴ്സ്)

കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ കാൻസർ കെയർ സൊസൈറ്റി (എം.സി.സി.എസ്) 2006ലാണ് രോഗവിമുക്തരുടെ കൂട്ടായ്മ ‘ഫ്രൻഡ്സ് ഫോർ കാൻസർ കെയർ’ (ഫോഴ്സ്) രൂപവത്കരിച്ചത്. രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാമിെൻറ 20 സ്വപ്ന പദ്ധതികളിലൊന്നായ സഞ്ജീവനി മൊബൈൽ ടെലി ഒാേങ്കാളജി യൂനിറ്റിെൻറ കാര്യങ്ങളുമായി ബന്ധപ്പെട്ട് 2005ൽ എം.സി.സി.എസ് ഭാരവാഹികൾ അദ്ദേഹത്തെ കണ്ടിരുന്നു.

അർബുദ രോഗവിമുക്തി നേടിയവർക്ക് േവദിയില്ല എന്ന് അന്നദ്ദേഹം പറഞ്ഞതോടെയാണ് ഫോഴ്സ് രൂപവത്കരിക്കാൻ തീരുമാനിച്ചത്.
155 പേരാണ് നിലവിൽ ഫോഴ്സ് അംഗങ്ങൾ. പുതുതായി ചേരുന്നവർക്ക് ഒരു വർഷത്തെ യോഗ ക്ലാസ് നൽകുന്നുണ്ട്. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച എം.സി.സി.എസ് ഒാഫിസിൽ അംഗങ്ങൾ ഒന്നിച്ചിരിക്കും. സ്ഥിരംജോലി ചെയ്ത് ജീവിക്കുന്നവരും സംഘത്തിലുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurcancerkerala newsmalayalam newsNarayanan Master
News Summary - Narayanan Master Cancer Kannur-Kerala News
Next Story