Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 10:12 AM GMT Updated On
date_range 15 Nov 2017 10:24 AM GMTസ്ത്രീകളുടെ ആയുർദൈർഘ്യം കൂടി; മുന്നിൽ കേരളം
text_fieldsbookmark_border
ഇന്ത്യക്കാരുടെ ശരാശരി ആയുർദൈർഘ്യത്തിൽ 10 വർഷത്തിെൻറ വർധന. ഇക്കാര്യത്തിൽ കേരളത്തിലെ സ്ത്രീകൾ മറ്റു സംസ്ഥാനക്കാെരക്കാൾ വളരെ മുന്നിലാണെന്ന് പഠനം വ്യക്തമാക്കുന്നു. ആയുർദൈർഘ്യത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. കേരളത്തിലെ സ്ത്രീകളുടെ ശരാശരി ആയുർദൈർഘ്യം 78.7 വർഷമാണെങ്കിൽ യു.പിയിൽ 66.8 ആണ്. 1990 മുതൽ ഇന്ത്യയിലുള്ള ആരോഗ്യപ്രവണതകൾ മുൻനിർത്തി ലാൻസെറ്റ് ജേണലാണ് ഇക്കാര്യം വിവരിക്കുന്നത്.
രാജ്യത്തിെൻറ മൊത്തംസ്ഥിതി പരിശോധിച്ചാൽ പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 66.9 വർഷമാണ്. സ്ത്രീകളുടേത് 70.3 വർഷം. 26 വർഷങ്ങൾക്കിടയിൽ അനാരോഗ്യത്തിെൻറ പ്രധാന കാരണങ്ങളിലൊന്നായി പ്രമേഹം മാറി. ഹൃദ്രോഗമാണ് മറ്റൊന്ന്. കുട്ടികളുടെ ആരോഗ്യം പ്രത്യേക പരിഗണന അർഹിക്കുന്നു.അഞ്ചുവയസ്സിൽ താഴെയുള്ളവരുടെ മരണങ്ങൾ കുറഞ്ഞു. എന്നാൽ, കേരളവുമായി തട്ടിച്ചുനോക്കുേമ്പാൾ യു.പിയിലും അസമിലും നാലിരട്ടിയാണ്. പോഷകാഹാരക്കുറവ് വെല്ലുവിളിയായി തുടരുന്നു. കേരളത്തിൽ അത് ഏറ്റവും കുറവാണെന്നു മാത്രം. 2016ലെ മൊത്തം രോഗാവസ്ഥകൾ കണക്കിലെടുത്താൽ 15 ശതമാനവും പോഷകാഹാരക്കുറവ് കാരണമുള്ളതാണ്.
സ്വച്ഛ്ഭാരത് പരിപാടി തുടങ്ങി രണ്ടുവർഷം പിന്നിെട്ടങ്കിലും സുരക്ഷിതമല്ലാത്ത വെള്ളം, ശുചിത്വമില്ലായ്മ എന്നിവ വെല്ലുവിളിയായി തുടരുന്നു. ഇത് സൃഷ്ടിക്കുന്ന രോഗസാഹചര്യങ്ങൾ ചൈനെയക്കാൾ 40 മടങ്ങാണ്. അന്തരീക്ഷമലിനീകരണം വില്ലനായി തുടരുന്നു.
രാജ്യത്തിെൻറ മൊത്തംസ്ഥിതി പരിശോധിച്ചാൽ പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 66.9 വർഷമാണ്. സ്ത്രീകളുടേത് 70.3 വർഷം. 26 വർഷങ്ങൾക്കിടയിൽ അനാരോഗ്യത്തിെൻറ പ്രധാന കാരണങ്ങളിലൊന്നായി പ്രമേഹം മാറി. ഹൃദ്രോഗമാണ് മറ്റൊന്ന്. കുട്ടികളുടെ ആരോഗ്യം പ്രത്യേക പരിഗണന അർഹിക്കുന്നു.അഞ്ചുവയസ്സിൽ താഴെയുള്ളവരുടെ മരണങ്ങൾ കുറഞ്ഞു. എന്നാൽ, കേരളവുമായി തട്ടിച്ചുനോക്കുേമ്പാൾ യു.പിയിലും അസമിലും നാലിരട്ടിയാണ്. പോഷകാഹാരക്കുറവ് വെല്ലുവിളിയായി തുടരുന്നു. കേരളത്തിൽ അത് ഏറ്റവും കുറവാണെന്നു മാത്രം. 2016ലെ മൊത്തം രോഗാവസ്ഥകൾ കണക്കിലെടുത്താൽ 15 ശതമാനവും പോഷകാഹാരക്കുറവ് കാരണമുള്ളതാണ്.
സ്വച്ഛ്ഭാരത് പരിപാടി തുടങ്ങി രണ്ടുവർഷം പിന്നിെട്ടങ്കിലും സുരക്ഷിതമല്ലാത്ത വെള്ളം, ശുചിത്വമില്ലായ്മ എന്നിവ വെല്ലുവിളിയായി തുടരുന്നു. ഇത് സൃഷ്ടിക്കുന്ന രോഗസാഹചര്യങ്ങൾ ചൈനെയക്കാൾ 40 മടങ്ങാണ്. അന്തരീക്ഷമലിനീകരണം വില്ലനായി തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story