മസിലാമണി ബന്ധുവല്ലാത്ത ആൾക്ക് മജ്ജദാനം നടത്തിയ ആദ്യ ഇന്ത്യൻ വനിത
text_fieldsകൊൽക്കത്ത: 26 വയസ്സുള്ള മസിലാമണി ഇനി ബന്ധുവല്ലാത്ത ആൾക്ക് മജ്ജ നൽകിയ ആളെന്ന പദവി യുടെ ഉടമ. ന്യൂഡൽഹിയിൽനിന്നുള്ള മൂന്നുമാസം പ്രായമുള്ള കുഞ്ഞിനാണ് മസിലാമണി മജ്ജ ദാനം നടത്തിയത്.
കോയമ്പത്തൂരിനടുത്ത കുഗ്രാമമായ മുധലിപ്പാളയം സ്വദേശിനിയാണ് മസിലാമണി. 20ാം വയസ്സിൽ കവിരസൻ എന്നയാളെ കല്യാണം കഴിച്ചു. അടുത്ത വർഷം അവർക്ക് ഒരു പെൺകുഞ്ഞ് പിറന്നു. പക്ഷേ, കുട്ടി തലാസീമിയ രോഗിയായിരുന്നു. കുട്ടിക്ക് ചേരുന്ന രക്തകോശങ്ങൾ ലഭ്യമാണോ എന്നറിയാൻ ‘ദാത്രി’ എന്ന രക്തകോശ ദാതാക്കളുടെ രജിസ്ട്രിയിൽ ഇരുവരും പേരുചേർത്തു. അതിൽനിന്നാണ്, മജ്ജദാതാവായി ഒരു പിഞ്ചുകുഞ്ഞിെൻറ ജീവൻ രക്ഷിക്കാൻ തനിക്കാകുമെന്ന് അവർ തിരിച്ചറിഞ്ഞത്. മസിലാമണിക്ക് ആവേശമായി. എന്നാൽ, വീട്ടുകാർ അത് ആദ്യം അംഗീകരിച്ചില്ല. ഭർത്താവിെൻറ അമ്മയും സഹോദരിയും എതിർത്തു. മജ്ജ നൽകിയശേഷം മസിലാമണിക്ക് എന്തെങ്കിലും പറ്റുമോ എന്നായിരുന്നു അവരുടെ ആശങ്ക. മറ്റുചിലർ, ഭാവിയിൽ അത് പ്രശ്നങ്ങളുണ്ടാക്കുമെന്നും പറഞ്ഞു.
ഇതിനിടെ, മജ്ജ ദാനത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം യുവതി ശേഖരിക്കുകയും അതിന് ഒരു വിധ പാർശ്വഫലങ്ങളും ഇല്ലെന്ന് തിരിച്ചറിയുകയും ചെയ്തു. ഇക്കാര്യം വീട്ടുകാരെയും ധരിപ്പിച്ചു. തീരുമാനത്തിന് ഭർത്താവ് എല്ലാ പിന്തുണയും നൽകി. അങ്ങനെയാണ് അവർ ഒരു കുഞ്ഞുജീവന് തുണയായത്. ഒത്തുവന്നാൽ, വീണ്ടും മജ്ജദാനത്തിന് ഒരുക്കമാണെന്ന് മസിലാമണി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.