സ്ത്രീകളെ, നിങ്ങളെന്തിന് ഭയക്കണം...
text_fieldsകരുതലിെൻറ കരങ്ങളാൽ സമൂഹത്തെ ചേർത്തുപിടിക്കുന്നവരാണ് സ്ത്രീകൾ. രോഗങ്ങളുടെ പിടിയിൽനിന്ന് കുടുംബത്തെ സംരക്ഷിക്കാൻ അമ്മമാരോളം കഴിവുള്ളവർ ഇല്ലതന്നെ. കോവി ഡ് കാലത്തും ഭർത്താവിനെയും മക്കളെയും കുടുംബത്തെയും സ്നേഹവും വാത്സല്യവും നൽകി നിങ ്ങൾ നിധിപോലെ സംരക്ഷിക്കുന്നുണ്ടെന്നറിയാം. ഇതിനിടയിൽ സ്വന്തം ആരോഗ്യം മറന്നുപോ കുന്ന അമ്മമാരുണ്ട്, ഗർഭിണികളുണ്ട്. അവർക്കുവേണ്ടിയാണ് ഇൗ കുറിപ്പ്.
കുടുംബാംഗങ് ങളെ കൂടുതൽ സമയം വീട്ടിൽ കിട്ടിയതിെൻറ സന്തോഷത്തിനിടയിലും കോവിഡ് 19െൻറ ആശങ്കക ൾ പല വീട്ടമ്മമാരെയും അലട്ടുന്നുണ്ട്. ഇതിനെ കുറിച്ച് വായിച്ചറിഞ്ഞ ഡോക്ടർ എന്നനി ലയിൽ ഉറപ്പുപറയുന്നു, അൽപം സൂക്ഷ്മതയുണ്ടെങ്കിൽ ഭയപ്പെടേണ്ട ഒരു രോഗമേയല്ല കോവ ിഡ്.
ഗർഭിണികൾ സുരക്ഷിതർ
ഗർഭിണികൾക്കോ മുലയൂട്ടുന്ന അമ്മമാർക്കോ ഗർഭം ധരിക്കാൻ കാത്തിരിക്കുന്നവർക്കോ കോവിഡിനെ കുറിച്ച് എന്തെങ്കിലും വേവലാതിയുണ്ടെങ്കിൽ അവർക്കായി കൃത്യമായ കണക്ക് പറഞ്ഞുതരാം. മാർച്ച് 18വരെയുള്ള വിവരമനുസരിച്ച് ലോകത്ത് വൈറസ് ബാധ സ്ഥിരീകരിച്ച ഗർഭിണികൾ വെറും മൂന്നു പേരാണ്. ഇവരിൽ ആരുടെയും ആരോഗ്യസ്ഥിതിക്ക് ഒരു കുഴപ്പവുമില്ല. ഇവരുടെ കുഞ്ഞുങ്ങൾക്ക് വൈറസ് ബാധ കൈമാറിക്കിട്ടിയിട്ടുമില്ല. ഇത് ഗർഭിണികൾക്ക് ആശ്വാസംപകരുന്ന വാർത്തയാണ്.
കണക്കുകൾ ഇതൊക്കെയാണെങ്കിലും മുൻകരുതലെടുക്കേണ്ടത് ഒാരോ അമ്മയുടെയും ബാധ്യതയാണ്. ഒന്നല്ല, രണ്ട് ജീവനാണ് തെൻറ കൈയിലുള്ളതെന്ന ഉത്തമ ബോധ്യമുണ്ടാവണം. എന്നാൽ, ഇതിനെ കുറിച്ച് അനാവശ്യചിന്തകളുമായി കാടുകയറരുത്. ഇത് വിഷാദ രോഗത്തിനാകും വഴിതെളിക്കുക. എപ്പോഴും പോസിറ്റീവായി ചിന്തിക്കുക.
ആശുപത്രിയിലേക്ക് അടിക്കടിയുള്ള യാത്രകൾ ഒഴിവാക്കണം. ഗ്ലൂക്കോമീറ്റർ പോലുള്ള ഉപകരണങ്ങളുണ്ടെങ്കിൽ വീട്ടിലിരുന്നുതന്നെ ഷുഗർ പരിശോധിക്കാം. ഷുഗറിെൻറ അളവ് ഡോക്ടറെ ഫോണിൽ വിളിച്ചറിയിച്ചശേഷം ആവശ്യമുണ്ടെങ്കിൽ മാത്രം ആശുപത്രിയിലെത്തിയാൽ മതി. മെട്രോപോലുള്ള പൊതുഗതാഗത സംവിധാനങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കാനായി താമസസ്ഥലത്തിനടുത്തുള്ള ക്ലിനിക്കുകളെ സമീപിക്കാം. ആശുപത്രിയിലെത്തുന്നവരുടെ കാത്തിരിപ്പ് ഒഴിവാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കാറുണ്ട്. സ്കാനിങ് റിപ്പോർട്ടുകൾക്കുള്ള കാത്തിരിപ്പ് ഒഴിവാക്കാൻ റിപ്പോർട്ടുകൾ ഇ-മെയിൽ വഴിയോ ഫോൺ വഴിയോ കൈമാറുന്നു. വീട്ടിലുള്ള മറ്റ് കുഞ്ഞുങ്ങളെ ആശുപത്രിയിലേക്ക് കൊണ്ടുവരരുത്. വിദേശയാത്ര കഴിഞ്ഞെത്തിയവർ അയൽപക്കത്തോ കുടുംബത്തിലോ ഉണ്ടെങ്കിൽ ഡോക്ടറോട് വിവരം സൂചിപ്പിക്കണം.
ഹാൻഡ് വാഷിങ് പോലുള്ള പൊതു മുൻകരുതൽ ഗർഭിണികൾക്കും ബാധകമാണ്. പുകവലിക്കുന്ന സ്വഭാവമുള്ളവർ ഒഴിവാക്കണം. ഗ്രോസറികളിലോ മെഡിക്കൽ സ്റ്റോറിലോ പോകരുത്. പകരം, ഡോർ ഡെലിവറി സംവിധാനത്തെ ആശ്രയിക്കാം, അതും സൂക്ഷ്മതയോടെ.
ബ്ലീഡിങ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ ഡോക്ടറെ േഫാണിൽ ബന്ധപ്പെടണം. ബി.പി, ഷുഗർ, തൈറോയിഡ്, അനീമിയ, മുമ്പ് അബോർഷൻ ഉള്ളവർ, ഇരട്ടകൾ തുടങ്ങിയ ഹൈറിസ്ക് ഗണത്തിൽ വരുന്നവർ ആശുപത്രിയിൽ നേരിട്ട് എത്തണം. വ്യായാമം മുടക്കരുത്. വീട്ടിനകത്തുകൂടിതന്നെ നടക്കാം. യോഗപോലുള്ള വ്യായാമങ്ങളിൽ ഏർപ്പെടാം. ചെറിയ വ്യായാമങ്ങളാണ് നല്ലത്. പഴം, പച്ചക്കറി എന്നിവ മാർക്കറ്റിൽനിന്ന് കൊണ്ടുവരുേമ്പാൾതന്നെ കഴുകിയശേഷമേ വീട്ടിൽ സൂക്ഷിക്കാൻപാടുള്ളൂ. പഴവർഗങ്ങളുടെ തൊലി കഴിക്കരുത്. വെള്ളം നന്നായി കുടിക്കണം. നാടൻ ഭക്ഷണം ശീലമാക്കണം. ജോലിക്ക് പോകുന്നവർ കഴിവതും സ്വന്തം വാഹനം ഉപയോഗിക്കണം. അതിന് കഴിയാത്തവർ മറ്റുള്ളവരുമായി അകലം പാലിക്കണം. ഒാഫിസിലെത്തിയാലും യോഗങ്ങൾ ഒഴിവാക്കണം. ജോലിസമയം കുറക്കാൻ പറ്റുമെങ്കിൽ അത്ര നല്ലത്. വീട്ടിലിരുന്ന് േജാലിചെയ്യാൻ കഴിയുമെങ്കിൽ അതിന് ശ്രമിക്കണം.
ചുമ വന്നയുടൻ ടെൻഷനടിക്കേണ്ട കാര്യമില്ല. എന്നാൽ, ചെറിയ ഇൻഫക്ഷൻ പോലും ഗർഭകാലത്ത് റിസ്കായതിനാൽ തുടർ പരിശോധനകളുണ്ടാവണം. 34 ആഴ്ചകൾക്കുശേഷം ലക്ഷണങ്ങൾ കണ്ടാൽ കോവിഡ് പരിശോധന നടത്തണം. ഒരു തവണ നെഗറ്റീവായശേഷം വീണ്ടും ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ വീണ്ടും പരിശോധിക്കണം.
ഗർഭധാരണം ആഗ്രഹിക്കുന്നവർ ഇൗ സമയത്ത് അത് വൈകിക്കുന്നതാണ് നല്ലത്. ഗർഭം ധരിക്കുേമ്പാൾ പ്രതിരോധശക്തി കുറയും. മാത്രമല്ല, ചെക്കപ്പിനുൾപ്പെടെ പലതവണ ആശുപത്രിയിൽ പോകേണ്ടിവരും. ഇതെല്ലാം ഒഴിവാക്കാൻ ഗർഭധാരണം വൈകിക്കുന്നതാണ് നല്ലതെന്ന് എഷ്റേയുടെ (eshre) പഠനം സൂചിപ്പിക്കുന്നു.
നവജാത ശിശുക്കൾ
അമ്മയിൽനിന്ന് കുഞ്ഞിലേക്ക് വൈറസ് പടരുമോ എന്നാണ് പലരുടെയും പേടി. ഇതുവരെ അങ്ങനെയൊന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. ലണ്ടനിൽ നവജാത ശിശുവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ, അമ്മയിൽനിന്ന് പകർന്നുകിട്ടിയതല്ല ഇൗ വൈറസ് എന്നാണ് പരിശോധനാഫലങ്ങൾ സൂചിപ്പിക്കുന്നത്. പ്രസവശേഷം മറ്റാരിൽനിന്നെങ്കിലും കുഞ്ഞിന് പകർന്നുകിട്ടിയതാവാം. എന്നാൽ, മുലപ്പാൽ കൊടുക്കുന്ന അമ്മമാർ ഗൗരവമായ മുൻകരുതലെടുക്കണം. മുലപ്പാൽ കൊടുക്കുേമ്പാഴും കുഞ്ഞിെൻറ സമീപത്ത് നിൽക്കുേമ്പാഴും തുമ്മാനോ ചുമക്കാനോ പാടില്ല. നിർബന്ധമായും മാസ്ക് ധരിക്കണം. രോഗലക്ഷണമുള്ളവർ മുലപ്പാൽ പാത്രത്തിലോ മറ്റോ നൽകുന്നതാകും ഉചിതം. രോഗലക്ഷണമുള്ളവരെ കുഞ്ഞുങ്ങളുമായി അടുപ്പിക്കരുത്. കോവിഡ് വന്നാൽ കുഞ്ഞുങ്ങൾക്ക് വൈകല്യമുണ്ടാകുമോ അബോർഷനാകുമോ തുടങ്ങിയ ചിന്തകൾ പല അമ്മമാരെയും അലട്ടുന്നുണ്ട്. എന്നാൽ, ഇക്കാര്യങ്ങളിൽ ഇതുവരെ പ്രത്യേക പഠനം ഉണ്ടായിട്ടില്ല.
ഡോ. അനിത സോഫിയ ബിജു
സ്പെഷലിസ്റ്റ് ഒബ്സ്റ്റട്രീഷ്യൻ
ആൻഡ് ഗൈനക്കോളജിസ്റ്റ്,
ആസ്റ്റർ ക്ലിനിക്, ബർദുബൈ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.