Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവളർച്ചക്കുറവുള്ള...

വളർച്ചക്കുറവുള്ള കുട്ടികൾ കൂടുതൽ ബിഹാറിൽ, കുറവ് കേരളത്തിൽ

text_fields
bookmark_border
Child-Health
cancel

മുംബൈ: ഇന്ത്യയിൽ വളർച്ച മുരടിച്ച കുട്ടികൾ ഏറ്റവും കൂടുതലുള്ളത് ബിഹാറിലെന്ന് നി തി ആേയാഗിെൻറ വെളിപ്പെടുത്തൽ. പോഷകാഹാരക്കുറവ് കാരണം സംസ്ഥാനത്തെ കുട്ടികളി ൽ വലിയൊരു ഭാഗം വളർച്ചക്കുറവും ഭാരക്കുറവുമുള്ളവരാണ്. മസ്തിഷ്കജ്വരം കാരണം ഇൗ യിടെ 140ഒാളം കുഞ്ഞുങ്ങൾ മരിച്ച മുസഫർപുർ ഉൾപ്പെടെയുള്ള ബിഹാറിൽ അഞ്ചു വയസ്സിൽ താഴെയു ള്ള കുട്ടികളിൽ പകുതിയോളം പേരും പ്രായത്തിനനുസരിച്ച് വളർച്ചയില്ലാത്തവരാണെന്നാണ് നിതി ആയോഗ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

സംസ്ഥാനത്തെ 21 ശതമാനം കുട്ടികളും ഉയരത്തിനനുസരിച്ച് ഉണ്ടായിരിക്കേണ്ട കുറഞ്ഞ ഭാരം ഇല്ലാത്തവരാണ്. 44 ശതമാനം കുഞ്ഞുങ്ങളാകെട്ട, പ്രായത്തിനനുസരിച്ച് വേണ്ട ഭാരമില്ലാത്തവരാണ്. വളർച്ചക്കുറവിെൻറ കാര്യത്തിൽ രാജ്യത്തെ 29 സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണ് ബിഹാറെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഉയരത്തിനനുസരിച്ചുള്ള ഭാരമില്ലാത്ത കുട്ടികളുടെ കാര്യത്തിൽ പത്താമത് നിൽക്കുന്ന ബിഹാർ, കുട്ടികളുടെ ഭാരക്കുറവിൽ രണ്ടാമതാണ്.

Child-Health

രാജ്യത്ത് വളർച്ചക്കുറവുള്ള കുട്ടികളുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിലാണ്. ബിഹാറിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ 48.3 ശതമാനം പേരും വളർച്ചക്കുറവ് കാട്ടുേമ്പാൾ കേരളത്തിൽ 19.7 ശതമാനം കുട്ടികൾക്കു മാത്രമാണ് വളർച്ചക്കുറവുള്ളത്. 20.10 ശതമാനവുമായി ഗോവയും 23.30 ശതമാനവുമായി അന്തമാനും കേരളത്തിന് തൊട്ടുപിന്നിലുണ്ട്. ഉത്തർപ്രദേശും (46.3) ഝാർഖണ്ഡും (45.3) ആണ് ബിഹാറിന് തൊട്ടുമുന്നിലുള്ളത്. പ്രായത്തിനനുസരിച്ച് ഭാരമില്ലാത്ത കുട്ടികളുടെ എണ്ണത്തിൽ േകരളം 11ാം സ്ഥാനത്താണ്. സംസ്ഥാനത്തെ 15.7 ശതമാനം കുട്ടികൾക്കും പ്രായത്തിനനുസരിച്ചുള്ള ഭാരമില്ലെന്നാണ് നിതി ആയോഗ് വ്യക്തമാക്കുന്നത്. 6.10 ശതമാനവുമായി മിസോറമാണ് ഇതിൽ ഒന്നാം സ്ഥാനത്ത്. മണിപ്പൂരാണ് (6.80) രണ്ടാമത്. 29 ശതമാനവുമായി ഝാർഖണ്ഡാണ് ഏറ്റവും പിന്നിൽ. ഗുജറാത്ത് (26), കർണാടക (26.1) എന്നിവയും പിന്നിൽ നിൽക്കുന്നു.

ഉയരത്തിന് അനുസരിച്ചുള്ള ഭാരക്കുറവിൽ 16.10 ശതമാനവുമായി കേരളം നാലാം സ്ഥാനത്താണ്. മിസോറം (11.9), മണിപ്പൂർ (13.8), സിക്കിം (14.2) എന്നിവയാണ് കേരളത്തിനു മുന്നിലുള്ളത്. ഝാർഖണ്ഡ് (47.8 ), ബിഹാർ (43.9), മധ്യപ്രദേശ് (42.8) എന്നിവയാണ് ഏറ്റവും പിന്നിൽ. ബിഹാറിൽ ജനിച്ച് ഒരു മാസത്തിനകം മരിക്കുന്ന കുട്ടികളുടെ എണ്ണം ആയിരത്തിൽ 27 ആണ്. രണ്ടര കിലോയിൽ താഴെ തൂക്കവുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണം 7.2 ശതമാനത്തിൽനിന്ന് 9.2 ശതമാനമായി ഉയർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.

കേരളത്തിൽ വളർച്ചക്കുറവിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്ന ജില്ല വയനാടാണ്. അഞ്ചു വയസ്സുവരെയുള്ള കുട്ടികളിൽ ജില്ലയിലെ 27.7 ശതമാനം പേരും മതിയായ ഉയരമില്ലാത്തവരാണ്. പ്രായത്തിനനുസരിച്ച് ഭാരമില്ലാത്ത കുട്ടികൾ കൂടുതലുള്ള ജില്ലയും വയനാടാണ് (27.2). വണ്ണക്കുറവിൽ ഇടുക്കി (24.2 ശതമാനം) ആണ് ഒന്നാമത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child healthkerala newsmalayalam newsKerala First
News Summary - Child Health: Kerala First -Kerala News
Next Story