Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഅസിഡിറ്റി മരുന്നിൽ...

അസിഡിറ്റി മരുന്നിൽ അർബുദ പദാർഥമെന്ന്; ഡ്രഗ്സ് കൺേട്രാൾ വിഭാഗം സുരക്ഷ പരിശോധനക്ക്

text_fields
bookmark_border
അസിഡിറ്റി മരുന്നിൽ അർബുദ പദാർഥമെന്ന്; ഡ്രഗ്സ് കൺേട്രാൾ വിഭാഗം സുരക്ഷ പരിശോധനക്ക്
cancel

പാലക്കാട്: കുറഞ്ഞ വിലയ്ക്ക് ലഭ്യമായ അസിഡിറ്റി മരുന്നായ റാണിറ്റിഡിനിൽ അർബുദത്തിന് കാരണമായ പദാർഥം അടങ്ങി യിട്ടുണ്ടെന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ ഇവയുടെ സുരക്ഷ പരിശോധിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ, സംസ്ഥാന  ഡ്രഗ്സ് കൺേട്രാളർമാർക്ക് നിർദേശം നൽകി. റാണിറ്റിഡിൻ മരുന്നിൽ എൻ-നൈട്രോസോഡി മെഥൈലാമൈൻ (എൻ‌.ഡി.‌എം‌.എ) എന്ന ് വിളിക്കുന്ന ഒരുതരം നൈട്രോസാമൈനിെൻറ അംശം അടങ്ങിയിട്ടുണ്ടെന്ന യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) റിപ്പോർട്ടിെൻറ വെളിച്ചത്തിലാണിത്. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ പ്രചരിക്കുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഷെഡ്യൂൾ-എച്ച് വിഭാഗത്തിൽ ഉൾപ്പെട്ട, വ്യാപകമായി ഉപയോഗിക്കുന്ന അസിഡിറ്റി മരുന്നാണ് റാണിറ്റിഡിൻ. ടാബ്‌ലെറ്റുകളും കുത്തിവെപ്പുകളും ഉൾപ്പെടെ വിവിധ ഫോർമുലേഷനുകളിൽ ഇത് ലഭ്യമാണ്. വിവിധ കമ്പനികൾ വ്യത്യസ്ത ബ്രാൻഡ് നാമങ്ങളിലൂടെ 180ലധികം റാണിറ്റിഡിൻ മരുന്നുകൾ രാജ്യത്ത് വിൽക്കുന്നു. ആഭ്യന്തര വിപണിയിലെ വാർഷിക വിറ്റുവരവ് ഏകദേശം 700-750 കോടി രൂപയോളമാണ്.

റാണിറ്റിഡിൻ കഴിക്കുന്നത് നിർത്താൻ യു.എസ് എഫ്.ഡി.എ ഇതുവരെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും നിർത്താനാഗ്രഹിക്കുന്ന രോഗികൾ മറ്റ് ചികിത്സ മാർഗങ്ങൾ ഡോക്ടർമാരുമായി കൂടിയാലോചിക്കാൻ നിർദേശിച്ചിട്ടുണ്ട്. രക്തസമ്മർദത്തിനുള്ള ചില മരുന്നുകളിൽ നേരത്തേ എൻ‌.ഡി.‌എം‌.എ കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിലും യൂറോപ്പിലും ഈ മരുന്നുകൾ തിരിച്ചുവിളിച്ചിരുന്നു. തുടർന്നാണ് അസിഡിറ്റി മരുന്നുകളും പരിശോധനക്ക് വിധേയമാക്കിയത്.

ചില റാണിറ്റിഡിൻ മരുന്നുകളിൽ നൈട്രോസാമൈൻ കുറഞ്ഞ അളവിൽ അടങ്ങിയിരിക്കുന്നതായി ചില വിദേശരാജ്യങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന മരുന്ന് എന്ന നിലയിൽ രാജ്യത്തും ഇത് ഉടൻ പരിശോധനവിധേയമാക്കണമെന്നും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) അധികൃതർ പറയുന്നു.

അതേസമയം, യു.എസ് എഫ്.ഡി.എയുടെ കണ്ടെത്തലുകളിൽ ഡ്രഗ്സ് കൺേട്രാളർമാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മരുന്നിെൻറ പാർശ്വഫലം ഫാർമകോ വിജിലൻസിലൂടെ ഒരിക്കൽ പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇവർ പറയുന്നു. ഇന്ത്യൻ ഫാർമക്കോപ്പിയ (ഐ.പി), ബ്രിട്ടീഷ് ഫാർമക്കോപ്പിയ (ബി.പി), യു.എസ് ഫാർമക്കോപ്പിയ തുടങ്ങിയ പ്രധാന ഫാർമക്കോപ്പിയകളിൽ ഇത് പരാമർശിക്കുന്നില്ല. മുംബൈയിലെ യു.എസ് എഫ്.ഡി.എ സർട്ടിഫൈഡ് ലാബിൽ കഴിഞ്ഞദിവസം പരീക്ഷിച്ച ഒരുമരുന്നുകമ്പനിയുടെ റാണിറ്റിഡിൻ സാമ്പിളുകളിൽ എൻ‌.ഡി‌.എം‌.എ കണ്ടെത്തിയിട്ടുമില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancerRanitidine
News Summary - cancer causing substance detected in Ranitidine
Next Story