ചികിത്സാ ഗവേഷണകേന്ദ്ര ദേശീയ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
text_fieldsഅബൂദബി: യു.എ.ഇയുടെ ആരോഗ്യമേഖലയിൽ സമഗ്ര വികസനം കൊണ്ടുവരുന്നതിന് രാജ്യത്തുടനീളം ചികിത്സാ ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള ദേശീയ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. മികച്ച വൈദ്യപഠനം, ആരോഗ്യരംഗത്ത് യു.എ.ഇ സമൂഹം നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കൽ, അടുത്ത പതിറ്റാണ്ടുകളിലേക്കുള്ള അവശ്യ ആരോഗ്യ സേവനം എന്നിവയാണ് ചികിത്സാ ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് വഴി ലക്ഷ്യമാക്കുന്നത്. അബൂദബിയിൽ പ്രസിഡൻറിെൻറ കൊട്ടാരത്തിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് അനുമതി നൽകിയത്. യു.എ.ഇ പൗരന്മാർക്ക് വേണ്ടി 700 കോടി ദിർഹം ചെലവിൽ 7200 ഭവന യൂനിറ്റുകൾ നിർമിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. യു.എ.ഇ പൗരന്മാരിൽ 80 ശതമാനം പേർക്കും സ്വന്തം വീടുള്ളതായും ഇത് ആഗോളതലത്തിൽ ഉയർന്ന നിരക്കാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. യു.എ.ഇക്കാരുടെ താമസകേന്ദ്രങ്ങൾക്ക് സമീപം അത്യാധുനികമായ അടിസ്ഥാന സൗകര്യവും ഹരിതപരിസ്ഥിതിയും ശുചിത്വമുള്ള അന്തരീക്ഷവും ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സ്വന്തം ഭവനം കുടുംബങ്ങൾക്ക് സ്വാസ്ഥ്യവും മികച്ച ജീവിതസാഹചര്യവും നൽകുന്നു. പൗരനമാർക്ക് മികച്ചതും സന്തോഷകരവുമായ ജീവിതം ലഭ്യമാക്കുന്നതിനുള്ള പിന്തുണ യു.എ.ഇ ഒരിക്കലും നിർത്തില്ല. തങ്ങളുടെ സാമ്പത്തിക േസ്രാതസ്സുകൾ അവർക്ക് സേവനം ചെയ്യാനുള്ളതായി നിലകൊള്ളുകയും മാനവവിഭവശേഷി അവരുടെ ഗുണത്തിനായി പ്രവർത്തിക്കുകയും ചെയ്യും. പൗരന്മാരുടെ വിജയവും സന്തോഷവും വിലയിരുത്തുന്നത് സർക്കാർ തുടരുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ട്വിറ്റർ പേജിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.