Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഅര്‍ബുദമല്ലാത്ത...

അര്‍ബുദമല്ലാത്ത പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വീക്കം

text_fields
bookmark_border
അര്‍ബുദമല്ലാത്ത പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വീക്കം
cancel

പുരുഷശരീരത്തിൽ മൂത്രാശയത്തിന് തൊട്ടുതാഴെയായി, മൂത്രനാളിയെ ചുറ്റി സ്ഥിതിചെയ് യുന്ന, ഒരു ചെറുനാരങ്ങാ വലുപ്പത്തിലുള്ള പുരുഷ ഗ്രന്ഥിയാണ് ‘പ്രോസ്റ്റേറ്റ് ഗ്രന്ഥി’. ബീജങ്ങളുടെ പോഷണത്തിനാവശ്യമായ ധാതുലവണങ്ങൾ ലഭ്യമാക്കുകയും അവയുടെ ചലനം സുഗമ മാക്കുന്നതിനും ഈ ഗ്രന്ഥിയിൽനിന്നും ഉൽപാദിപ്പിക്കപ്പെടുന്ന ദ്രവം സഹായിക്കുന്നു. സ ്കലനസമയത്തുണ്ടാകുന്ന ശുക്ലത്തിെൻറ 30 ശതമാനം പ്രോസ്റ്റേറ്റ് ദ്രവമാണ്. ബീജങ്ങ ളുടെ ചലനത്തെയും അതിജീവനത്തേയും സഹായിക്കുന്നതോടൊപ്പം യോനിയിലെ അമ്ലമയത്തെ ലഘൂ കരിക്കുകയും ചെയ്യുന്നു. അതുവഴി പുരുഷെൻറ പ്രത്യുൽപാദന വ്യൂഹത്തിലെ ഒരു മുഖ്യ ഗ്രന് ഥിയായി പ്രവർത്തിക്കുന്നു.

പ്രധാനമായും മൂന്നുതരം രോഗങ്ങളാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുക. അണുബാധ, അർബുദം, അർബുദമല്ലാത്ത ഗ്രന്ഥി വീക്കം. ഇതിൽ ഏറ്റവും കൂടു തൽ കാണപ്പെടുന്നത് അർബുദമല്ലാത്ത ഗ്രന്ഥിവീക്കമാണ്. BENIGN PROSTATIC HYPERPLASIA എന്ന ഈ രോഗാവസ്ഥ ‘BPH ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. സാധാരണ പുരുഷന്മാർ പ്രായമാകുന്നതോടൊപ്പം പ്രോസ്റ്റേറ്റ് ഗ്രന്ഥിയും ക്രമേണ വളരാൻ തുടങ്ങും. സാധാരണ 40-50 വയസ്സിലാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി വളരാൻ തുടങ്ങുന്നത്. പുരുഷ ഹോർമോണായ ഡി.എച്ച്.ടിയുടെ പ്രവർത്തനം മൂലമാണ് ഈ വളർച്ചയെന്നാണ് വിശ്വസിക്കുന്നത്. സാധാരണ ഗതിയിൽ ഇത് പലപ്പോഴും രോഗലക്ഷണങ്ങൾ ഉണ്ടാക്കാറില്ല. എന്നാൽ, ചിലരിൽ വളരുന്ന ഗ്രന്ഥിയുടെ സമ്മർദംമൂലം മൂത്രനാളിക്ക് ഭാഗികമായോ പൂർണമായോ തടസ്സം നേരിട്ടാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങും.

രോഗലക്ഷണങ്ങൾ
തുടക്കത്തിൽ രോഗലക്ഷണങ്ങളുടെ തീവ്രത കുറവായിരിക്കും. ഇടക്കിടക്ക് മൂത്രമൊഴിക്കുക, രാത്രികാലങ്ങളിൽ പല പ്രാവശ്യം മൂത്രം പോകുക, മൂത്രം ഒഴിച്ചു തുടങ്ങാൻ ഏറെ ക്ലേശിക്കുക, മൂത്രം അധികനേരം പിടിച്ചുനിർത്താൻ സാധിക്കാതിരിക്കുക, മൂത്രത്തിെൻറ വേഗം കുറയുക, മൂത്രം ഇറ്റീറ്റ് വീഴുക, മൂത്രമൊഴിക്കുേമ്പാൾ വേദന തോന്നുക മുതലായവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പിന്നീട് ഗ്രന്ഥിയുടെ തുടർച്ചയായുള്ള വളർച്ച കാരണവും ഗ്രന്ഥിയിലടങ്ങിയിരിക്കുന്ന മൃദുല പേശികളുടെ മുറുക്കം കൂടുന്നതിനാലും മൂത്രനാളം കൂടുതൽ അമർന്ന് ചിലപ്പോൾ പൂർണമായ മൂത്രതടസ്സം അനുഭവപ്പെടുകയോ അല്ലെങ്കിൽ മേൽ വിവരിച്ച ബുദ്ധിമുട്ടുകൾ അധികമാകുകയോ ചെയ്യാം.
മൂത്രതടസ്സം പൂർണമെങ്കിൽ രോഗിക്ക് അടിവയറ്റിൽ അസഹനീയമായ വേദന അനുഭവപ്പെടുകയും സാധാരണ ഗതിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ട്യൂബ് ഇട്ട് മൂത്രം ഒഴിവാക്കേണ്ടി വന്നേക്കാം. ബി.പി.എച്ച് ഉള്ള രോഗികൾക്ക് അലർജി മരുന്നുകൾ, ചുമക്കുള്ള ചില മരുന്നുകൾ, അമിതമായി മദ്യം കഴിക്കുന്നത് ഇവയെല്ലാം ചിലപ്പോൾ പെട്ടെന്നുള്ള മൂത്രതടസ്സത്തിന് കാരണമായേക്കാം.

രോഗനിർണയം
മുൻ വിവരിച്ച രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കണം. മലദ്വാരത്തിലൂടെ വിരലുകൾ കടത്തി പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം മനസ്സിലാക്കാം. ഗ്രന്ഥി വളർച്ചയുണ്ടെന്ന് സ്ഥിരീകരിച്ചാൽ അൾട്രാസൗണ്ട് സ്കാനിലൂടെ രോഗം ഏറക്കുറെ സ്ഥിരീകരിക്കാൻ സാധിക്കും. പി.എ.എസ് എന്ന രക്തപരിശോധനയിലൂടെ അർബുദരോഗ സാധ്യത മനസ്സിലാക്കാൻ സാധിക്കും. ചിലപ്പോൾ കൂടുതൽ പരിശോധനകൾ വേണ്ടിവരുകയാണെങ്കിൽ മൂത്രനാളിയിലൂടെ ചെയ്യുന്ന സിഡ്സ്റ്റോസ്േകാപ്പി, മൂത്രത്തിെൻറ വേഗമളക്കുന്ന യൂറോഫ്ലോമെട്രി, എം.ആർ.ഐ എന്നിവയും ചിലപ്പോൾ പ്രോസ്റ്ററ്റ് ബയോപ്സിയും ചെയ്യാറുണ്ട്. കാൻസർ സാധ്യത സ്ഥിരീകരിക്കുന്നതിനാണ് ഇവ വേണ്ടിവരുന്നത്. എന്നാൽ, 95 ശതമാനം വീക്കവും കാൻസർ ആകാറില്ല.

രോഗ സങ്കീർണതകൾ
ഭാഗികമായുണ്ടാകുന്ന മൂത്രതടസ്സം പലതരം രോഗ സങ്കീർണതകളിലേക്ക് വഴിതെളിക്കാം. പ്രത്യേകിച്ചും ആദ്യഘട്ടങ്ങളിൽ രോഗത്തെ അവഗണിച്ചാൽ. ഇടക്കിടെയുണ്ടാകുന്ന മൂത്രത്തിലെ അണുബാധ, മൂത്രസഞ്ചിയുടെ സങ്കോചശേഷി നഷ്ടമാകൽ, മൂത്രാശയ കല്ലുകൾ, വൃക്കതകരാറുകൾ മുതലായവയാണ്.

രോഗ ചികിത്സ
തുടക്കത്തിൽ മരുന്നുകൾ കൊണ്ടുള്ള ചികിത്സയാണ് അഭികാമ്യം. ഗ്രന്ഥി വളർച്ചയെ കുറക്കുന്നിന് ഡി.എച്ച്.ടി ഹോർമോണിെൻറ അളവ് കുറയുന്ന ഫിനാസ്റ്ററൈഡു പോലുള്ള മരുന്നുകളാണ് കൊടുക്കുന്നത്. ഗ്രന്ഥിയുടെ വലുപ്പം 40 ഇ.സിക്ക് മുകളിലാകുേമ്പാഴാണ് പൊതുവേ ഇത്തരം ചികിത്സകൾ തുടങ്ങുന്നത്. കൂടാതെ ഗ്രന്ഥിയിലെ മൃദുപേശികളുടെ അയവിനായി ആൽഫാ ബ്ലോക്കറുകൾ എന്ന വർഗത്തിൽപെട്ട മരുന്നുകളും കൊടുക്കുന്നു. ചിലപ്പോൾ ഇവ രണ്ടും കൂടി കൊടുക്കുന്നത് കൂടുതൽ പ്രയോജനപ്രദമായി കാണപ്പെടുന്നു. മരുന്നുകൾകൊണ്ട് മാത്രം രോഗശമനം കിട്ടുന്നില്ലെങ്കിൽ ചിലപ്പോൾ ശസ്ത്രക്രിയകൾ വേണ്ടിവന്നേക്കാം. വയറുതുറന്നുള്ള ശസ്ത്രക്രിയകൾ ഇന്ന് വിരളമാണ്. പകരം പലരീതിയിലുള്ള ആധുനിക ചികിത്സാ രീതികൾ ഇപ്പോൾ ലഭ്യമാണ്.

ഉദാഹരണങ്ങൾ
TURP: ട്രാൻസ് യൂറിത്രൽ റിസക്ഷൻ ഓഫ് പ്രോസ്റ്റേറ്റ്. 90 ശതമാനം പേർക്കും ഈ ചികിത്സാ രീതി വഴി രോഗശമനം സാധ്യമാണ്. മൂത്രനാളിയിലൂടെ കടത്തുന്ന ഒരു ഉപകരണമുപയോഗിച്ച് വീക്കമുള്ള ഗ്രന്ഥി ചുരണ്ടിക്കളയുകയാണ് ചെയ്യുന്നത്.
TUNA: ട്രാൻസ് യൂറിത്രൽ നിഡിൽ അബ്ലേഷൻ. ഉയർന്ന റേഡിയോ ഫ്രീക്വൻസി തരംഗങ്ങൾ ഉപയോഗിച്ച് പ്രോസ്റ്റേറ്റ് കോശങ്ങളെ നശിപ്പിക്കുന്നു. സിസ്റ്റോസ്കോപ്പ് ഉപയോഗിച്ച് ചെറിയ സൂചികൾ ഗ്രന്ഥിയിലേക്ക് കുത്തി അതിലൂടെയാണ് ഈ തരംഗങ്ങൾ പ്രസരിപ്പിക്കുന്നത്.
TUMT (ട്രാൻസ് യൂറിത്രൽ മൈക്രോവേവ് തെർമോ തെറപ്പി). മറ്റു പല രോഗങ്ങൾ കൂട്ടുള്ള രോഗികൾക്ക് ഈ ചികിത്സാ രീതി ഒരാശ്വാസമാണ്. മൂത്രനാളിയിലൂടെ കടത്തുന്ന ഉപകരണത്തിലൂടെ മൈക്രോവേവ് ഉപയോഗിച്ച് പ്രോസ്റ്റേറ്റ് കോശങ്ങളെ കരിക്കുന്ന രീതിയാണിത്.

ലേസർ ചികിത്സ
രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്ന രോഗികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ് ലേസർ ചികിത്സ. ഹോൾമിയം ലേസർ ചികിത്സ ഇന്ന് കേരളത്തിൽ ചിലയിടങ്ങളിൽ ലഭ്യമാണ്. Holep എന്നാണ് ഈ ചികിത്സാരീതിയുടെ പേര്. കൂടാതെ യൂറോലിഫ്റ്റ്, സ്റ്റെൻഡ് ഉപയോഗിച്ചുള്ള ചികിത്സ മുതലായവയും പ്രാബല്യത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Articlehealth articleProstate gland
News Summary - prostate gland swelling-health article
Next Story