ഫലങ്ങൾ ആശാവഹം; പ്ലാസ്മാ തെറാപ്പിയുടെ സാധ്യത തേടി ചികിത്സകർ
text_fieldsന്യൂഡൽഹി: കോവിഡ് ചികിത്സയിൽ പ്ലാസ്മാ തെറാപ്പിയുടെ സാധ്യത തേടിയുള്ള പരീക്ഷണങ്ങൾ തലസ്ഥാനത്തെ ആശുപത്രികൾ സജീവമാക്കി. ഗുരുതരാവസ്ഥയിലുള്ള രോഗികളിലാണ് വിവിധ ആശുപത്രികളിൽ പ്ലാസ്മ തെറാപ്പി പരീക്ഷിക്കുന്നത്. പരീക ്ഷണഫലങ്ങൾ ആശാവഹമാണെന്ന് ഡോക്ടർമാർ പറയുന്നു.
രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചുള്ള ച ികിത്സയാണ് പ്ലാസ്മ തെറാപ്പി. രോഗം േഭദമായവരുടെ പ്ലാസ്മയിൽ കോവിഡിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ആൻറിബോഡികളുണ്ടാകും. ഇത് ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന രീതിയാണിത്. ഡൽഹിയിലെ എൽ.എൻ.ജെ.പി ആശുപത്രി, ജി.ബി പാന്ത്, രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി, എ.ഐ.ഐ.എം.എസ് എന്നിവിടങ്ങളിലെല്ലാം പ്ലാസ്മ തെറാപ്പി പരീക്ഷണാടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ, ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ മാത്രമാണ് ഇപ്പോൾ ഇത് പരീക്ഷിക്കുന്നത്.
ഇതുവരെയുള്ള പരീക്ഷണങ്ങളുടെ ഫലം ആശാവഹമാണെങ്കിലും കുറഞ്ഞ ആളുകളിൽ മാത്രമാണ് ഇത് ഉപയോഗിച്ചത് എന്നതിനാൽ അന്തിമ തീർപ്പിലെത്താനും വ്യാപകമായി ചികിത്സയിൽ ഉപയോഗപ്പെടുത്താനും ഇപ്പോൾ സാധിക്കില്ലെന്ന് ഡോക്ടർമാർ പറയുന്നു. കുറച്ചുകൂടി രോഗികളിൽ
പ്ലാസ്മ തെറാപ്പി പരീക്ഷിച്ച ശേഷം ഇതിെൻറ സാധ്യത സംബന്ധിച്ച് തീർപ്പിലെത്താനാകുമെന്നും ഡോക്ടർമാർ പറയുന്നു.
ആറു രോഗികളെയും പത്ത് രോഗികളെയും വീതം ഉൾപ്പെടുത്തിയുള്ള രണ്ട് പ്ലാസ്മ പരീക്ഷണങ്ങൾ നടത്തിയതിൽ മികച്ച ഫലമാണ് ലഭിച്ചത്്. രോഗികളെ തെരഞ്ഞെടുത്ത് ഗവേഷണാടിസ്ഥാനത്തിൽ പ്ലാസ്മ തെറാപ്പി പരീക്ഷിക്കണമെന്ന് എ.ഐ.ഐ.എം.എസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറയുന്നു.
രോഗം ഭേദമായവരുടെ പ്ലാസ്മ ആശുപത്രികൾ ശേഖരിക്കുന്നുണ്ട്. ഒരു മാസം വരെ സൂക്ഷിക്കാനാകുന്നതാണ് പ്ലാസ്മ. പരമാവധി ആളുകളിൽ നിന്ന് പ്ലാസ്മ ശേഖരിച്ച് ആൻറിബോഡി സാന്നിധ്യം സംബന്ധിച്ച് പഠനം നടത്തണമെന്ന് ഡോക്ടർമാർ ആവശ്യപ്പെടുന്നു.
രോഗം ഭേദമായ പലരിലും ആൻറിബോഡിയുടെ സാന്നിധ്യം പരിശോധന കിറ്റുകളിൽ കണ്ടെത്താനാകാത്തത് വെല്ലുവിളിയാണ്. കർശനമായ രക്ത പരിശോധനക്ക് ശേഷമാണ് രോഗികളിൽ പ്ലാസ്മ ഉപയോഗിക്കാനാകുക എന്നത് പ്ലാസ്മ തെറാപ്പിയുടെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.