Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightസ്രവങ്ങളും സമ്പർക്കവും...

സ്രവങ്ങളും സമ്പർക്കവും വൈറസിെൻറ ഉറവിടം; കൂടുതൽ നേരം വായുവിൽ തങ്ങിനിൽക്കാനാകില്ല

text_fields
bookmark_border
സ്രവങ്ങളും സമ്പർക്കവും വൈറസിെൻറ ഉറവിടം; കൂടുതൽ നേരം വായുവിൽ തങ്ങിനിൽക്കാനാകില്ല
cancel

ബെയ്ജിങ്: കോവിഡ്19 രോഗം പരത്തുന്ന കൊറോണ വൈറസ് ശ്വാസത്തിലൂടെ വരുന്ന കണങ്ങളിലൂടെയും അടുത്ത സമ്പർക്കത്തിലൂടെയുമാണ് പകരുകയെന്ന് ലോകാരോഗ്യസംഘടന. വൈറസിന് കൂടുതൽ നേരം വായുവിൽ തങ്ങിനിൽക്കാനാകില്ലെന്ന് സംഘടനയുടെ പ്രസിദ്ധീകരണത്തിൽ പറയുന്നു. ചുമയ്ക്കുേമ്പാഴോ തുമ്മുേമ്പാഴോ പുറത്തുവരുന്ന വ്യത്യസ്ത വലുപ്പത്തിലുള്ള സ്രവകണങ്ങൾ വഴി ഒരു മീറ്ററിനുള്ളിൽ സമ്പർക്കത്തിൽ വന്നാലേ വൈറസ് പടരൂ.


5-10 മൈക്രോൺ വലുപ്പമുള്ള കണങ്ങളിലൂടെ വൈറസിന് പടരാനാകും. വൈറസ് ബാധിതർക്ക് സമീപമുള്ള വസ്തുക്കളിൽ തൊട്ടാലും പടരും. സ്രവങ്ങളിലൂടെ പടരുന്നത്, വായുവിലൂടെയുള്ളതിൽനിന്ന് വ്യത്യസ്തമാണ്.
ചൈനയിൽ 75,465 രോഗികളെ പരിശോധിച്ചപ്പോൾ ആർക്കും വായുവിലൂടെയല്ല പകർന്നതെന്ന് കണ്ടെത്തി. ഇതിെൻറ വെളിച്ചത്തിൽ, അടുത്ത സമ്പർക്കവും സ്രവ കണങ്ങളുമായുള്ള സ്പർശനവും ഒഴിവാക്കാനാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whocovid 19
News Summary - covid 19 virus who-health news
Next Story