ഗർഭിണികൾക്ക് വിരൽതുമ്പിൽ വിവരവുമായി ‘കങ്കാരു ഡോക്ടർ’
text_fieldsകോഴിക്കോട്: ഗർഭിണികളും നവജാതശിശുക്കളുടെ അമ്മമാരും ഇൻറർനെറ്റിൽനിന്ന് ലഭിക് കുന്ന പാതിവെന്ത വിവരങ്ങളുമായി സ്വയം ചികിത്സിച്ച് കുഴിയിൽ ചാേടണ്ട. സംശയങ്ങൾക്ക് മ റുപടി നൽകാൻ ‘കങ്കാരു ഡോക്ടർ’ അണിയറയിൽ ഒരുങ്ങി. നാഷനൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) കോ ഴിക്കോടിെൻറ നേതൃത്വത്തിലാണ് ‘കങ്കാരു ഡോക്ടർ’ ആപ് തയാറാക്കിയത്. ഈ മാസം പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും തുടർന്ന് പൊതുജനങ്ങൾക്ക് സേവനം ലഭ്യമാകുമെന്നും നാഷനൽ ഹെൽത്ത് മിഷൻ അധികൃതർ അറിയിച്ചു. എൻ.എച്ച്.എം ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ. എ. നവീെൻറ നേതൃത്വത്തിലുള്ള സംഘമാണ് ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്.
അഞ്ച് ശിശുരോഗ വിദഗ്ധരും അഞ്ച് ഗൈനക്കോളജിസ്റ്റുകളും അടങ്ങിയ പാനലായിരിക്കും സംശയങ്ങൾ പരിശോധിച്ച് പരിഹാരം നിങ്ങളെ അറിയിക്കുക. 9072214888 എന്ന നമ്പർ മൊബൈലിൽ സേവ് ചെയ്തശേഷം പ്ലേസ്റ്റോറിൽനിന്ന് ക്യുകോപ്പി (Qkopy) ആപ് ഇൻസ്റ്റാൾ ചെയ്താൽ മതി. ഇതോടെ, ആരോഗ്യസംബന്ധമായ നിർദേശങ്ങൾ ലഭിച്ചുതുടങ്ങും. ഗർഭകാലത്തും നവജാത ശിശുക്കളുടെ പരിചരണത്തിലുമുള്ള സംശയങ്ങൾ മൊബൈൽ ആപ്പിലൂടെ ചോദിച്ചാൽ പരിഹാരം ഫോണിലേക്ക് സന്ദേശമായി ലഭിക്കും. പലരും വിശ്വാസയോഗ്യമല്ലാത്ത സ്രോതസ്സുകളെ ആശ്രയിച്ച് കുഴിയിൽ ചാടുന്നത് തടയുകയാണ് ‘കങ്കാരു ഡോക്ടറു’ടെ ലക്ഷ്യം.
കോഴിക്കോട് നാഷനൽ ഹെൽത്ത്മിഷെൻറ നേതൃത്വത്തിൽ ശ്രദ്ധേയമായ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. പ്രസവശേഷം അമ്മക്കും കുഞ്ഞിനും ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോകാൻ വാഹനം നൽകുന്ന ‘മാതൃയാനം’ പ്രശംസ നേടിയിരുന്നു. ജില്ലയിൽ വിജയിച്ച ഈ പദ്ധതി, സംസ്ഥാന തലത്തിൽ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്. പരിചരണക്കുറവുമൂലം നവജാതശിശുക്കൾക്ക് ഉണ്ടാവുന്ന അപകടങ്ങൾക്ക് പരിഹാരം കാണാൻ വേറെയും പദ്ധതികൾ ആലോചിക്കുന്നതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.