Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightപോസ്റ്റ്‌മോര്‍ട്ടം......

പോസ്റ്റ്‌മോര്‍ട്ടം... ജീവനിലേക്കുള്ള അറിവിന്‍റെ വഴി

text_fields
bookmark_border
പോസ്റ്റ്‌മോര്‍ട്ടം... ജീവനിലേക്കുള്ള അറിവിന്‍റെ വഴി
cancel

മരിച്ചവരിലാണ് ജീവിച്ചിരിക്കുന്നവരുടെ ഭാവി. ഓരോ മരണവും ജീവനി ലേക്കും ജീവിതത്തിലേക്കുമുള്ള അറിവിെൻറ വഴിയാണ്. മനുഷ്യജീവന് വില കൽപിക്കുക എന്നത് ഒരു സമൂഹത്തിെൻറ കൂട്ടായ സംസ്കാരത്തിെൻറ ഭാഗമാ ക്കുമ്പോഴാണ് അതിനെ ഒരു കൾച്ചേഡ് സൊസൈറ്റിയെന്ന് വിശേഷിപ്പിക്കാൻ പറ ്റുന്നത്. മനുഷ്യജീവന് വില കൽപിക്കുന്ന ഒരു സമൂഹം അസ്വാഭാവിക മരണത്തെക് കുറിച്ച് കേട്ടാൽ അതിെൻറ മരണകാരണത്തെപ്പറ്റി തിരക്കണം.

പൊതുവേ പ ോസ്റ്റ്മോർട്ടം പരിശോധനയോടുള്ള സാധാരണക്കാരെൻറ ഭയവും അറപ്പും കലർന്ന മനോഭാ വത്തിന് തക്കതായ കാരണങ്ങളുണ്ടാകാം. ഇത്തരം പരിശോധനകൾ നടത്തപ്പെടുന്ന സ്ഥലങ്ങളുട െ ശുചിത്വവും മോർച്ചറികൾക്ക് ചുറ്റുമുള്ള ഭീതിജനിപ്പിക്കുന്ന പരിസരങ്ങളും ആ പ്രക്ര ിയയും അത് ചെയ്യുന്ന മനുഷ്യരെക്കുറിച്ചുള്ള ധാരണകളും മരണത്തെയും മൃതദേഹങ്ങളെയും കുറി ച്ചുള്ള സാമാന്യസങ്കൽപങ്ങളുമാണ് ഇതിനെല്ലാം കാരണം.

‘ഇത്രയും കാലം കഷ്ടപ്പെട്ട ില്ലേ’... ‘മരിച്ചില്ലേ’… ഇനിയെങ്കിലും അയാൾക്കിത്തിരി സമാധാനം കൊടുത്തൂടെ എന്നൊക്കെ പ്ര ത്യക്ഷത്തിൽ വികാരാധീനമായ ചോദ്യങ്ങൾ തുടങ്ങി, മതവിശ്വാസങ്ങളിൽ അധിഷ്ഠിതമായ വാ ശികളും ഉന്നതങ്ങളിലുള്ള പിടിപാടുമൂലമുള്ള ഇടപെടലുകളും (ദുര)ഭിമാന പ്രശ്നങ്ങളും വ രെ ഒരു മരണം നടന്നാൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്നതിന് തടസ്സമായി വരാം.
നമ്മുടെ നാട്ടിൽ ഒരു മരണം നടന്നാൽ നിയമപ്രകാരം അഞ്ച് സാഹചര്യങ്ങളിലാണ് പോസ്റ്റ് മോർട്ടം പരിശോധന വേണ്ടി വരുന്നത്. ക്രിമിനൽ നടപടിക്രമത്തിലെ 174 /176 സെക്ഷനുകൾ പ്രകാ രമാണ് അത് നടക്കുന്നത്. 174ൽ പൊലീസ് അന്വേഷണം നടത്തി മജിസ്ട്രേറ്റിന് റിപ്പോർട്ട് സമർ പ്പിക്കുമെങ്കിൽ, 176ൽ മജിസ്ട്രേറ്റ് നേരിട്ട് അന്വേഷിക്കും. നിയമ പ്രകാരം ഒരു മരണം നടന്നാ ൽ താഴെ പറയുന്ന സാഹചര്യങ്ങളിലേതെങ്കിലുമാണെങ്കിൽ പോസ്റ്റ്മോർട്ടം പരിശോധന ആവ ശ്യമാണ്:

1. വിവാഹം കഴിഞ്ഞ് ഏഴു വർഷത്തിനുള്ളിൽ ഒരു സ്ത്രീ ആത്മഹത്യചെയ്യുകയാണെങ ്കിൽ, അല്ലെങ്കിൽ
2. വിവാഹം കഴിഞ്ഞ് ഏഴു വർഷത്തിനുള്ളിൽ ഒരു സ്ത്രീ മരണപ്പെടുകയും ആ സ്ത്രീ യുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തികൾ കുറ്റം ചെയ്തതായി സംശയിക്കപ്പെടാവുന്ന എന്ത െങ്കിലും സാഹചര്യങ്ങളോ കാരണങ്ങളോ നിലനിൽക്കുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ
3. വിവാഹം കഴിഞ്ഞ് ഏഴു വർഷത്തിനുള്ളിൽ സ്ത്രീ മരണപ്പെടുകയും അവരുടെ ഏതെങ്കിലും ബന്ധു ആവശ്യപ്പെടു ന്നതിൻെറ അടിസ്ഥാനത്തിൽ, അല്ലെങ്കിൽ
4. മരണകാരണത്തിൽ എന്തെങ്കിലും സംശയമുണ്ടാകു ക,
അല്ലെങ്കിൽ
5. ഒരു പൊലീസ് ഓഫിസർ മറ്റേതെങ്കിലും കാരണത്താൽ പോസ്റ്റ്മോർട്ടം ചെ യ്യുന്നത് ഉചിതമാണെന്ന് കരുതുക.

പോസ്റ്റമോർട്ടം എന്തിന്? നേരത്തേ എഴുതിയ അഞ്ച് സാഹചര്യങ്ങൾ ഒന്നുകൂടി നോക്കൂ. അതിൽ നാലാമതും അഞ്ചാമതും പറയുന്ന കാരണങ്ങളാലാണ് മിക്കവാറുമെല്ലാ പരിശോധനകളും നടക്കുന്നത്.
ഇതിൽ നാലാമത് പറഞ്ഞിരിക്കുന്ന ‘മരണ കാരണത്തിൽ എന്തെങ്കിലും സംശയം’ എന്നതിനെ ഒരു സാധാരണക്കാരൻ മനസ്സിലാക്കുന്ന അർഥത്തിലല്ല ഒരു ഡോക്ടർ മനസ്സിലാക്കുന്നത്. പലപ്പോഴും അത് മരണകാരണം(cause of death) എന്നതും മരണത്തിെൻറ രീതി (manner of death )യും തമ്മിലുള്ള വ്യത്യാസമാണ്. ഉദാഹരണത്തിന്, വ്യായാമം ചെയ്യുമ്പോഴോ കഠിനാധ്വാനം ചെയ്യുമ്പോഴോ അപ്രതീക്ഷിതമായി ഒരാൾ പെട്ടെന്ന് ബോധം കെട്ട് കുഴഞ്ഞുവീണ് മരിക്കുന്നത് (sudden unexpected death) ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം സ്വാഭാവിക മരണമാണ്. ആത്മഹത്യ, കൊലപാതം, അപകടം, സ്വാഭാവിക മരണം ഇതൊക്കെയാണ് അവരെ സംബന്ധിച്ച് മരണങ്ങളുടെ കാരണങ്ങൾ. കുഴഞ്ഞ് വീഴുന്ന ആള് തലയിൽ ബ്ലീഡ് ചെയ്താണ് മരിച്ചതെങ്കിലും ഹാർട്ട് അറ്റാക് വന്നാണ് മരിച്ചതെങ്കിലും സാധാരണക്കാർക്കോ സമൂഹത്തിനോ വലിയ പ്രശ്നമല്ല. സ്വാഭാവിക മരണമായാൽ മാത്രം മതി.
വൈദ്യശാസ്ത്രപരമായി മരണകാരണമെന്ന് പറയുന്നത് ഏത് അവയവത്തിന് അസുഖം വന്നാണ് മരണം സംഭവിച്ചത് എന്ന് കൃത്യമായി കണ്ടുപിടിക്കുക എന്നതാണ്. ശാസ്ത്രീയമായി കുറച്ച് കൂടി ഉയർന്ന തലത്തിലുള്ള കാരണം തേടലാണ് വൈദ്യശാസ്ത്രത്തിൽ നടക്കുന്നത്. ഉദാഹരണത്തിന് വാഹനാപകടത്തിൽ പെട്ട ഒരാൾ ആശുപത്രിയിൽ കിടന്നാണ് മരിച്ചതെങ്കിൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ മുറിവ് കാരണമാണോ എന്ന് മാത്രമല്ല, പരിക്കിന് യഥാർഥത്തിലുളള ചികിത്സ കിട്ടിയിരുന്നോ എന്ന് കൂടി പരിശോധിക്കുന്നുണ്ട്. നാളെ ഇത്തരത്തിൽ മറ്റൊരാൾക്ക് പറ്റുന്ന മുറിവ് എങ്ങിനെ കൂടുതൽ നന്നായി ചികിത്സിക്കാം എന്ന് മെഡിക്കൽ സംഘം തിരിച്ചറിയുന്നതും ഇവിടെ നിന്നാണ്.

ഫോറൻസിക് മെഡിസിൻ
ഫോറൻസിക് മെഡിസിൻ എന്നത് വൈദ്യശാസ്ത്രപരമായ അറിവിനും കോടതിയുടെ ആവശ്യത്തിനും നീതിനിർവഹണത്തിൻെറ ആവശ്യങ്ങൾക്കുമായി പ്രയോഗിക്കുന്ന ശാസ്ത്രശാഖയാണ്. ആധുനിക വൈദ്യശാസ്ത്രത്തിെൻറ ഏറ്റവും പ്രായം കുറഞ്ഞ ശാഖയാണ് ഫോറൻസിക് മെഡിസിൻ. ക്ലിനിക്കൽ മെഡിസിൻ ഒരു വ്യക്തിയെ ചികിത്സിക്കുമ്പോൾ ഫോറൻസിക് മെഡിസിൻ ചികിത്സിക്കുന്നത് സമൂഹത്തെയാണ്.
അശാസ്ത്രീയതയും അന്ധവിശ്വാസവും യാഥാസ്ഥിതികതയും നിറഞ്ഞുനിൽക്കുന്ന സമൂഹത്തിന് ഫോറൻസിക് മെഡിസിനെ അംഗീകരിക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. ഒരു സമൂഹം മനുഷ്യജീവന് നൽകുന്ന വിലയും മൂല്യവും അടിസ്ഥാനപ്പെടുത്തിയിരിക്കും ആ സമൂഹത്തിൽ ഫോറൻസിക് മെഡിസിെൻറ പ്രസക്തി.

ഫോറൻസിക് പത്തോളജി അഥവാ മൃതദേഹപരിശോധന
ഫോറൻസിക് മെഡിസിൻ എന്ന വിശാലമായ വിഷയത്തിൻെറ ഒരു വിഭാഗം മാത്രമാണ് ഫോറൻസിക് പത്തോളജി അഥവാ മൃതദേഹപരിശോധന. ബാക്കിയുള്ളത് ജീവനുള്ള മനുഷ്യരെ പരിശോധിച്ച് നിയമം നടപ്പാക്കാനുള്ള പരിശോധനയാണ്. ഒരാൾ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് അറിയാനായുള്ള പരിശോധന ഇതിൽപെട്ടതാണ്.ഉദാഹരണത്തിന് മദ്യപിച്ച് വാഹനമോടിച്ചയാൾ മദ്യപിച്ചിട്ടുണ്ട് എന്ന് തെളിയിക്കുന്നത് ഫോറൻസിക് മെഡിസിൻെറ ഭാഗമാണ്. ബലാത്സംഗം, കൊലപാതം തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തവരെ അറസ്റ്റ് ചെയ്തുകൊണ്ടുവരുമ്പോൾ അവരുടെ ശാരീരിക പരിശോധനയിൽനിന്ന് അവർ കുറ്റം ചെയ്തിട്ടുണ്ട് എന്നതിനുള്ള തെളിവുകൾ കണ്ടെത്തുക എന്നതും ഇതിെൻറ ഭാഗമാണ്. മൃതദേഹങ്ങളെ പരിശോധിക്കുന്നുവെന്നാണ് വെപ്പെങ്കിലും യഥാർഥത്തിൽ മരിക്കുന്നതിന് തൊട്ടുമുമ്പ് ജീവിച്ചിരുന്ന വ്യക്തിയെയാണ് പരിശോധിക്കുന്നത്. ജീവനുള്ള ഒരാളിൽ വൈകിപ്പോയൊരു പരിശോധന എന്നുവേണമെങ്കിൽ പറയാം. എൻെറ അയൽവാസി എങ്ങനെ മരിച്ചു എന്നറിയാൻ എനിക്ക് താൽപര്യമുണ്ടാകും. അയാൾ ഇപ്പോൾ മരിക്കാനിടയായ കാരണം ഒഴിവാക്കാമായിരുന്നോ എന്ന ആകാംക്ഷയാണ് അതിന് പിന്നിലെ ഒരു കാരണം.

എന്നായാലും ഒരു ദിവസം മരിക്കും എന്നത് പച്ചയായ സത്യമാണെങ്കിലും ആയുസ്സ് നീട്ടിക്കിട്ടണം എന്നതുതന്നെയാണ് ഏതൊരു മനുഷ്യൻെറയും ആഗ്രഹം. തടയാമായിരുന്ന കാരണം കൊണ്ടാണ് എൻെറ അയൽവാസി മരിച്ചതെങ്കിൽ അക്കാരണംകൊണ്ട് ഞാൻ മരിക്കരുത് എന്ന് തിരിച്ചറിയുക എന്ന ബോധം ഉണ്ടാവുന്നിടത്താണ് പോസ്റ്റ്മോർട്ടത്തിൻെറ പ്രസക്തി.

സാമൂഹിക പ്രാധാന്യം
ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ഒരാൾ കുഴഞ്ഞുവീണ് മരിക്കുന്നു എന്നുകരുതുക. ആ മരണത്തിൽ നാട്ടുകാർക്ക് ഒരു സംശയവും ഉണ്ടായിരിക്കില്ല. ചിലപ്പോൾ ഹൃദയാഘാതമോ തലച്ചോറിലെ രക്തസ്രാവമോ കാരണമാകാം മരണം സംഭവിച്ചത്. അത് പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ മാത്രമേ കൃത്യമായി അറിയാനാകൂ. മരിച്ചതിനുശേഷം ഡോക്ടറുടെ അടുത്ത് കൊണ്ടുവരുമ്പോൾ നടത്തുന്ന പരിശോധയിലൂടെ മാത്രമേ അയാൾക്ക് ഹൈപർ ടെൻഷൻ ഉണ്ടായിരുന്നോ, പ്രമേഹം ഉണ്ടായിരുന്നോ എന്ന് പൂർണമായും മനസ്സിലാക്കാൻ സാധിക്കൂ.
ചുരുക്കത്തിൽ കുറ്റകൃത്യങ്ങളുടെ തെളിവു ശേഖരണത്തിന് മാത്രമല്ല, മനുഷ്യജീവനുമേൽ ശാസ്ത്രം നടത്തുന്ന പരിശോധനയിൽ അസുഖങ്ങൾ എങ്ങനെ വരുമെന്നും, എന്ത് കാരണങ്ങളാൽ മനുഷ്യൻ മരിക്കുമെന്നു കണ്ടെത്താനും പോസ്റ്റ്മോർട്ടം വഴി സാധിക്കുന്നു. മെഡിക്കൽ പുസ്തകങ്ങൾക്കകത്ത് കാണുന്ന തലച്ചോറിൻെറയും ഹൃദയത്തിൻെറയും ഫോട്ടോകളെല്ലാം ജീവനുള്ള ആളുകളുടെയല്ല എന്നതിൽ ആർക്കും സംശയമുണ്ടാകില്ല. എല്ലാം പോസ്റ്റ്മോർട്ടം പരിശോധനയിൽനിന്നും എടുത്തവതന്നെയാണ്. ഇന്ന് ലോകത്ത് നിലനിൽക്കുന്ന വലിയൊരു ‘സോഴ്സ് ഓഫ് ഇൻഫർമേഷനാണ്’ പോസ്റ്റ്മോർട്ടം പരിശോധന.
കൂടാതെ, ഇൻഷുറൻസ് ക്ലെയിം കിട്ടാനും പോസ്റ്റ്മോർട്ടം പരിശോധന നടത്താറുണ്ട്. ഇൻഷുർ ചെയ്ത അസുഖങ്ങൾ കൊണ്ടുതന്നെയാണോ മരിച്ചത് എന്ന് ഉറപ്പിക്കാൻ വേണ്ടിയാണിത്. മരിച്ചുകഴിഞ്ഞാൽ അയാളുടെ കുടുംബത്തിന് ജീവിക്കാനുള്ള തുക കൊടുക്കാനായി കോടതി ഉത്തരവിടാറുണ്ട്. ഈ നഷ്ടപരിഹാരം കണക്കാക്കുന്നത് ഒരാൾ എത്രകാലം ജീവിച്ചിരിക്കുമെന്ന എസ്റ്റിമേറ്റ് വെച്ചാണ്. അർബുദബാധിതൻ 30 വയസ്സിൽ മരിക്കുന്നതും 30 വയസ്സുള്ള ആരോഗ്യവാനായ മനുഷ്യൻ മരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
അവർ ജീവിച്ചിരിക്കുന്നതിെൻറ കണക്കിൽ വ്യത്യാസമുണ്ടാകും. അപ്പോൾ ഒരാളുടെ ആരോഗ്യസ്ഥിതിയെല്ലാം പോസ്റ്റ്മോർട്ടത്തിലൂടെ റെക്കോഡ് ചെയ്യുകയാണ്. ചുരുക്കിപ്പറഞ്ഞാൽ, മരണകാരണത്തിലേക്കുള്ള അന്വേഷണം നടത്തുന്നതിനോടൊപ്പം രോഗങ്ങളെക്കുറിച്ച് പഠിക്കാനും പെെട്ടന്നുള്ള മരണത്തെ തടയാനുള്ള സാധ്യതകളെക്കുറിച്ചും ഇൻഷുറൻസ് ക്ലെയിമിനും പോസ്റ്റ്മോർട്ടം സഹായിക്കുന്നു.

പോസ്റ്റ്മോർട്ടം എങ്ങനെ?
ദുരൂഹസാഹചര്യത്തിൽ മരണം നടക്കുന്ന സ്ഥലങ്ങളിൽ പൊലീസ് സി.ആർ.പി.സി 174 സെക്ഷൻ പ്രകാരമാണ് പരിശോധനകൾ നടത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചാളുടെ ശരീരം കിടക്കുന്ന സ്ഥലത്തു പോയി പ്രാഥമിക അന്വേഷണം നടത്തും. തുടർന്ന് അവിടന്ന് കിട്ടുന്ന ദൃക്സാക്ഷി വിവരണത്തിെൻറയും അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയാറാക്കും. ആ റിപ്പോർട്ടിൽ പ്രത്യക്ഷത്തിൽ മരണകാരണമെന്തായിരിക്കുമെന്ന് പറഞ്ഞിട്ടുണ്ടാകും. ആ കാരണം ശരിയായിക്കൊള്ളണമെന്നില്ല.
അതുകൊണ്ടാണ് സ്വതന്ത്രവും നിഷ്പക്ഷവുമായ പരിശോധനക്ക് മൃതദേഹം സമർപ്പിക്കുന്നത്. പ്രത്യക്ഷത്തിൽ കണ്ട മരണ കാരണം തന്നെയാണോ എന്ന് തീർപ്പുണ്ടാക്കാനുള്ള ശാസ്ത്രീയ മാർഗമാണിത്. എം.ഡി ഫോറൻസിക് മെഡിസിൻ ഉപരിപഠനം നടത്തുന്നവർക്കാണ് പോസ്റ്റ്മോർട്ടം ചെയ്യാനുള്ള പരിശീലനം നൽകുന്നത്. എം.ബി.ബി.എസ് കോഴ്സിൽ പരിമിതമായും ഇതിന് പരിശീലനം നൽകുന്നുണ്ട്.
പൊതുവെ എല്ലാവരും പറയുന്നതുപോലെ വിറക് വെട്ടിക്കീറുന്ന പോലുള്ള പരിപാടിയല്ല പോസ്റ്റ്മോർട്ടം. ജീവനുള്ളവരെ ശസ്ത്രക്രിയ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ചെറിയ ബ്ലേഡ് വെച്ച് ശരീരം തുറന്ന് നഗ്നനേത്രങ്ങൾകൊണ്ട് കാണാവുന്ന എല്ലാ അവയവങ്ങളെയും, അല്ലാത്തവ മൈക്രോസ്കോപ്പിൻെറ സഹായത്തോടെയും പരിശോധിക്കും.

ജീവനുള്ള ആൾക്ക് നൽകുന്നത്രയും ശ്രദ്ധയും കരുതലും സ്നേഹവും കൊടുത്തുതന്നെയാണ് ഇതെല്ലാം ചെയ്യുന്നത്. ശേഷം അവയവങ്ങളെല്ലാം ശരീരത്തിൽതന്നെ തിരികെ വെച്ച് വൃത്തിയായി തുന്നിച്ചേർത്താണ് ബന്ധുക്കൾക്ക് ശരീരം വിട്ടുകൊടുക്കുന്നത്. മെഡിക്കൽ കോളജുകളിലെല്ലാം പരിശീലനം ലഭിച്ച ഡോക്ടർമാരും മറ്റ് സ്റ്റാഫുമാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.
സംശയകരമായ സാഹചര്യത്തിൽ മാത്രമല്ല യഥാർഥ മരണകാരണം അന്വേഷിക്കേണ്ടത്. ഒരു കുറ്റവാളിയെ കണ്ടെത്തുന്നതിനോ, ഒരു നിരപരാധിയുടെ നിരപരാധിത്വം തെളിയിക്കുന്നതിനോ അപ്പുറത്തേക്ക് നമ്മൾ എങ്ങിനെ ജീവിച്ചിരുന്നു എന്നറിയുന്നതിനോടൊപ്പം നമ്മൾ എങ്ങിനെ മരിക്കുന്നു എന്നതും അറിഞ്ഞിരിക്കണം. ഒരാൾ മരിക്കാനിടയായ കാരണത്തെ വ്യക്തിപരമായോ അല്ലാതെയോ തടുക്കാനോ അതുവഴി അയാളുടെ ആയുസ് കുറച്ച് ദിവസം കൂടി നീട്ടാനോ കഴിഞ്ഞേനെ എന്ന് ഒരു സമൂഹം ചിന്തിക്കുന്നിടത്ത് നിന്നേ മരണകാരണത്തെ കുറിച്ച് അന്വേഷിക്കാൻ സാധിക്കൂ. ചുരുക്കത്തിൽ സംശയം ഇല്ലെങ്കിൽ പോലും ഒരു മനുഷ്യൻെറ മരണകാരണം അറിഞ്ഞിരിക്കേണ്ടത് സമൂഹത്തിൻെറ ആവശ്യകതയും കടമയുമാണ്.

പോസ്റ്റ്മോർട്ടം ലക്ഷ്യങ്ങൾ
മരണകാരണം കണ്ടെത്തുക.
മരിച്ചിട്ട് എത്രസമയം ആയിക്കാണുമെന്ന് നിർണയിക്കുക.
മരണകാരണത്തിൻെറ സ്വഭാവം (ഒരു മുറിവ് കണ്ടാൽ സ്വയം ചെയ്തതാണോ മറ്റാരെങ്കിലും ഏൽപിച്ചതാണോ അതല്ല അപകടത്തിൽ സംഭവിച്ചതാണോ എന്ന് മനസ്സിലാക്കുക)
തീപൊള്ളൽ, ട്രെയിൻ അപകടം തുടങ്ങിയ സാഹചര്യങ്ങൾ തിരിച്ചറിയാത്തവിധമായ മൃതദേഹങ്ങളെ തിരിച്ചറിയുക.
കേസിന് സഹായകമാകുന്ന തെളിവുകൾ കണ്ടെത്തുക
ഒരു മരണം മെഡിക്കലായും സാമൂഹികമായും നിയമപരമായും ഒരുപാട് ചോദ്യങ്ങൾ ഉയർത്തും. ഈ ചോദ്യങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കുകയും വൈദ്യശാസ്ത്രപരമായുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന പോസ്റ്റ്മോർട്ടം പരിശോധനയാണ് ക്ലംപ്ലീറ്റ് ഓട്ടോപ്സി.

അറിഞ്ഞിരിക്കാൻ...
മരണത്തിൽ ഡോക്ടർക്കോ ബന്ധുക്കൾക്കോ നാട്ടുകാർക്കോ സംശയം തോന്നിയാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലാണ് വിവരം അറിയിക്കേണ്ടത്.
കേരളത്തിലെ എല്ലാ മെഡിക്കൽ കോളജിലും സൗജന്യമായി പോസ്റ്റ്മോർട്ടം ചെയ്തുകൊടുക്കുന്നുണ്ട്.
പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ അതിെൻറ റിപ്പോർട്ട് പൊലീസിനും കോടതിക്കും അയച്ചുകൊടുക്കണമെന്നാണ് നിയമം. ബന്ധുക്കൾക്കും ഇതിൻെറ കോപ്പിക്ക് അർഹതയുണ്ട്. ഇതിന് സർക്കാർ നിശ്ചയിച്ച ഫോം ആദ്യം പൂരിപ്പിച്ച് നൽകണം. തുടർന്ന് പൊലീസിൻെറ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) കിട്ടുന്ന മുറക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്ക് ലഭിക്കും.
അന്വേഷണം നടക്കുന്ന കേസാണെങ്കിൽ പൊലീസിന് വിവരം പുറത്തുവിടാൻ കഴിയില്ല. അതുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥൻെറ എൻ.ഒ.സി കിട്ടുന്ന മുറക്ക് ബന്ധുക്കൾക്ക് റിപ്പോർട്ട് നൽകുന്നത്.

(ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജിൽ ഫോറൻസിക് മെഡിസിൻ അസി. പ്രഫസർ & ഡെ. പൊലീസ് സർജനാണ് ലേഖകൻ.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Postmortemhealth articleHealth Malayalam
News Summary - all about postmortem-health article
Next Story