Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഅസ്ഥി ക്ഷയം

അസ്ഥി ക്ഷയം സ്ത്രീകളിൽ

text_fields
bookmark_border
അസ്ഥി ക്ഷയം സ്ത്രീകളിൽ
cancel

ശരീരത്തിന് താങ്ങായും നമ്മുടെ ആന്തരികാവയവങ്ങളെ ക്ഷതങ്ങളിൽനിന്ന് പരിരക്ഷിച്ചും, കൂടാതെ നമ്മുടെ ചലനങ്ങളെ സ ഹായിക്കുകയുമാണ് അസ്ഥികൾ ചെയ്യുന്നത്. ജനന സമയത്ത് കുട്ടികളുടെ ശരീരത്തിൽ ഏകദേശം 270 അസ്ഥികളുണ്ടാകും. വളർച്ച യുടെ പല ഘട്ടങ്ങളിൽ ഇൗ എല്ലുകൾ പലതും കൂടിച്ചേർന്ന് പ്രായപൂർത്തിയാകുേമ്പാഴേക്കും അത് 206 ആയി കുറയും. എല്ലുകൾ പ്രധാനമായും നിർമിച്ചിരിക്കുന്നത് കൊളാജൻ എന്ന പദാർഥമുപയോഗിച്ചാണ്. അതാണ് എല്ലുകൾക്ക് ഘടന കൊടുക്കുന്നത ്. അതിൽ കാൽസ്യം ഫോസ്േഫറ്റ് എന്ന ധാതു കൂടിച്ചേരുേമ്പാൾ സാന്ദ്രതയേറിയതും കടുപ്പമുള്ളതുമായ അസ്ഥി രൂപപ്പ െടുന്നു. ജനനം മുതൽ മരണം വരെ ഇൗ അസ്തികളിൽ പുതിയ കോശങ്ങൾ ഉണ്ടാകുകയും പഴയവ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു.

സാധാരണ ഗതിയിൽ പ്രായപൂർത്തിയായവരിൽ ഇൗ രണ്ട് പ്രക്രിയകളും ഒരേ വേഗത്തിലായതിനാൽ അസ്ഥികളുടെ ശക്തി ക്ഷയിക്ക ുന്നില്ല. എന്നാൽ, പ്രായം കൂടുന്നതിനനുസരിച്ച് പഴയ കോശങ്ങൾ മാറ്റപ്പെടുന്ന വേഗത്തിൽ പുതിയ കോശങ്ങൾ നിർമിക്ക െപടില്ല. അതിനാൽ, ക്രേമണ അസ്ഥികളുടെ സാന്ദ്രത കുറഞ്ഞുവരുകയും ഒടിവുപോലുള്ള അപകടങ്ങൾക്ക് സാധ്യത വർധിക്കുകയും ചെയ്യും. ഇതിനെയാണ് അസ്ഥിക്ഷയം എന്നു പറയുന്നത്.

അസ്ഥികളെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് അസ്ഥിക്ഷയം അഥവാ (ഒാസ്റ്റിയോ പോറോസിസ്). ലോകത്തെമ്പാടും 20 കോടി ജനങ്ങൾ ഇൗ രോഗത്തിെൻറ പിടിയിലാണിപ്പോൾ. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഇൗ രോഗം കൂടുതലായി കാണപ്പെടുന്നത്. പ്രായമുള്ള സ്ത്രീകളിൽ 40 ശതമാനത്തിലേറെ പേർക്ക് അസ്ഥിക്ഷയമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രോഗലക്ഷണങ്ങൾ
പലപ്പോഴും രോഗലക്ഷണങ്ങൾ ഒന്നുംതന്നെ പ്രകടിപ്പിക്കാത്തതിനാൽ രോഗം മിക്കപ്പോഴും കണ്ടുപിടിക്കപ്പെടണം എന്നില്ല. എല്ലുകൾക്കുണ്ടാകുന്ന ഒടിവാകാം പലപ്പോഴും രോഗ നിർണയത്തിന് കാരണമാകുന്നത്.
അസ്ഥിക്ഷയമുള്ളവരിൽ വലിയ വീഴ്ചയോ ക്ഷതങ്ങളോ ഇല്ലാതെ തന്നെ എല്ലുകൾക്ക് ചിലപ്പോൾ പൊട്ടൽ പറ്റാം. നെട്ടല്ലിനുണ്ടാകുന്ന ചില പൊട്ടലുകൾ വേദന ഉണ്ടാക്കണമെന്നില്ല. മറിച്ച്, ചില അവസരങ്ങളിൽ അതികഠിന വേദനയും ഉണ്ടാകും. കൂടാതെ കൂന്, പൊക്കം കുറയുക മുതലായ ലക്ഷണങ്ങളും ഉണ്ടാകും. ചിലർക്ക് വെറും കുറുക്കു വേദനമാത്രമായായിരിക്കും രോഗലക്ഷണം പ്രത്യക്ഷപ്പെടുക.

രോഗസാധ്യത കൂടിയവർ
പ്രായം വർധിക്കുന്നതോടെ രോഗസാധ്യതയും വർധിക്കാം. എന്നിരുന്നാലും പാരമ്പര്യമായി അസ്ഥിക്ഷയരോഗമുള്ളവർ, ആർത്തവ വിരാമം കഴിഞ്ഞവർ, മെലിഞ്ഞ ശരീരമുള്ളവർ, ആഹാരത്തിൽ ആവശ്യത്തിന് കാൽസ്യം അടങ്ങിയതും, ജീവകം -ഡി അടങ്ങിയതുമായ ആഹാരങ്ങൾ ഉൾപ്പെടുത്താത്തവർ, ആവശ്യത്തിന് സൂര്യപ്രകാശമേൽക്കാത്തവർ, ആവശ്യത്തിന് നിത്യവ്യായാമം ചെയ്യാത്തവർ, പുകവലി ശീലമുള്ളവർ, മദ്യപാനമുള്ളവർ, അമിത വണ്ണമുള്ളവർ, അമിതമായി കോഫി കുടിക്കുന്നവർ, ധാരാളം എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങളും ചോക്ലറ്റും കഴിക്കുന്നവർ, നേരത്തേ ശസ്ത്രക്രിയയിലൂടെ അണ്ഡാശയം മാറ്റിയ രോഗികൾ മുതലായവരിലാണ് രോഗസാധ്യത കൂടുതലായി കാണുന്നത്. ആർത്തവവിരാമത്തിന് ശേഷം ഇൗസ്ട്രജെൻറ കുറവും, ആധുനിക യന്ത്രവത്കൃത യുഗത്തിലെ വ്യായാമക്കുറവും, വെയിലിൽ ഇറങ്ങാതെ പകൽ മുഴുവൻ ഒാഫിസുകളിൽ ചെലവഴിക്കുന്നതും, നമ്മുടെ മാറിയ ഭക്ഷണരീതികളുമൊക്കെ രോഗകാരണമായിതീർന്നിരിക്കുന്നു. കൂടാതെ, സ്റ്റിറോയ്ഡുകൾ, അസിഡിറ്റിക്കായി കഴിക്കുന്ന ചില മരുന്നുകൾ മുതലായവയും അസ്ഥിക്ഷയത്തിന് ഹേതുവായി മാറുന്നു. കൂടതൽ തവണ ഗർഭം ധരിച്ച സത്രീകളിലും രോഗസാധ്യത കൂടുതലാണ്.

രോഗനിർണയം
രോഗങ്ങളിൽനിന്നുതന്നെ പലപ്പോഴും രോഗസാധ്യത സംശയിക്കാനാകും. ചില സാധാരണ പരിശോധനകൾ, തൈറോയ്ഡ് പരിശോധന, രക്തത്തിലെ കാൽസ്യം, ജീവകം -ഡി ഇവയുടെ അളവുകൾ കൂടാതെ ‘എക്സ് റേ’ പരിശോധനയുമാണ് സാധാരണ ആദ്യം ചെയ്യുക. അസ്ഥിക്ഷയത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ വേണെമങ്കിൽ ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റ് (ബി.എം.ഡി), ഡ്യുവൽ എനർജി എക്സ്റേ (ഡി.എക്സ്.എ) മുതലായ പരിശോധനകൾ വേണ്ടിവന്നേക്കാം.

ചികിത്സ
രോഗപ്രതിരോധമാണ് ഏറ്റവും ഉചിതം. ആരോഗ്യകരമായ ജീവിതൈശലിയിലേക്ക് മാറുക എന്നതാണ് ആദ്യപടി.

നിത്യവ്യായാമം ശീലമാക്കി ദിവസവും 30-45 മിനിറ്റെങ്കിലും നടക്കുകയോ ജോഗിങ്, ഡാൻസിങ്, സൈക്ലിങ് മുതലായവ ശീലമാക്കുകയോ ചെയ്യുക. ധാരാളം ജീവകം -ഡിയും കാൽസ്യവും അടങ്ങിയ ആഹാര പദാർഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഉദാഹരണത്തിന് പാലും പാലുൽപന്നങ്ങളായ വെണ്ണ, യോഗർട്ട്, ഉണങ്ങിയ പഴവർഗങ്ങൾ, ഇലക്കറികൾ മുതലായവ നിത്യവും കഴിക്കുക. ദിവസവും അധികം ചൂടില്ലാത്ത ഇളം വെയിൽ കൊള്ളുക, മദ്യപാനം, പുകവലി മുതലായ ശീലങ്ങൾ ഉപേക്ഷിക്കുക, കാപ്പികുടി കുറക്കുക മുതലായ ജീവിതശൈലിയിലെ ക്രമീകരണങ്ങളാണ് ആദ്യപടി. രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാൽ ചിലപ്പോൾ കാൽസ്യം ഗുളികകൾ, ജീവകം -ഡി, ബൈഫോസ്ഫറേറ്റുകൾ, ഹോർമോൺ ചികിത്സ മുതലായവയും വേണ്ടിവന്നേക്കാം. മറ്റ് അനുബന്ധ രോഗങ്ങളുണ്ടെങ്കിൽ അവക്കും ചികിത്സ വേണ്ടിവന്നേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:osteoarthritisMalayalam Articlehealth article
News Summary - Osteoarthritis in women-health article
Next Story