Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോകത്തിലെ ഏറ്റവും...

ലോകത്തിലെ ഏറ്റവും ചെറിയ നീര്‍നായകൾ അബൂദബിയിൽ

text_fields
bookmark_border
ഏഷ്യന്‍ മലനീര്‍നായകൾ
cancel
camera_alt

അബൂദബി നാഷനല്‍ അക്വേറിയത്തിലെത്തിച്ച ഏഷ്യന്‍ മലനീര്‍നായകൾ

അബൂദബി: ലോകത്തിലെ ഏറ്റവും ചെറിയ നീര്‍നായകളെ വരവേറ്റ് അബൂദബി. അബൂദബി നാഷനല്‍ അക്വേറിയത്തിലാണ് ഏഷ്യന്‍ മലനീര്‍നായകളെ എത്തിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ നീര്‍നായ്ക്കളായ ഇവ പ്രിയങ്കരമായ പ്രകൃതംകൊണ്ട് അക്വേറിയത്തിലെത്തുന്ന അതിഥികളെ ആനന്ദിപ്പിക്കുമെന്നുറപ്പാണ്. എപ്പോഴും കൂട്ടത്തോടെ കാണുന്ന ഈ നീര്‍നായകള്‍ അവയുടെ മികച്ച ഇടപെടലുകളാല്‍ പ്രസിദ്ധി നേടിയവരാണ്.

ഏഷ്യന്‍ മലനീര്‍നായകളെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ തങ്ങള്‍ ആകാംക്ഷാഭരിതരാണെന്നും ഇവ സന്ദര്‍ശകരെ ആകര്‍ഷിക്കുക മാത്രമല്ല മഴക്കാടുകളുടെ സംരക്ഷണത്തിന്‍റെ അംബാസഡര്‍മാര്‍ കൂടിയായി മാറുകയാണെന്നും നാഷനല്‍ അക്വേറിയം ജനറല്‍ മാനേജര്‍ പോള്‍ ഹാമില്‍ട്ടണ്‍ പറഞ്ഞു. ഒട്ടേഴ്‌സ് ക്രീക്ക് എന്ന പേരിട്ട എക്‌സിബിഷനിലാവും ഈ നീര്‍നായകളെ അവതരിപ്പിക്കുകയെന്നാണ് കരുതുന്നത്.

എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടിനാവും ഏഷ്യന്‍ നീര്‍നായയെ സന്ദര്‍ശകര്‍ക്കായി പരിചയപ്പെടുത്തുക. നീര്‍നായകളെ അടുത്തുകാണാനും ഇവയുമായി ഇടപഴകാനുമുള്ള അവസരവും അധികൃതര്‍ ഒരുക്കും. നീര്‍നായകളുടെ സാന്നിധ്യം സന്ദര്‍ശകരെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ പ്രശംസിക്കാന്‍ പ്രചോദിപ്പിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ഹാമില്‍ട്ടന്‍ പറഞ്ഞു.

പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ അക്വേറിയമാണ് അബൂദബി ഖോര്‍ അല്‍ മഖ്തയിലെ അല്‍ഖാനയില്‍ തയ്യാറാക്കിയിരിക്കുന്നത്. 10 വിഭാഗങ്ങളിലായി 330 ല്‍ അധികം ഇനങ്ങളില്‍ പെട്ട 46000ത്തോളം ജീവികളാണ് 9000 ചതുരശ്ര മീറ്ററില്‍ അധികം വലിപ്പമുള്ള ഈ അക്വേറിയത്തിലുള്ളത്. വന്‍ സ്രാവുകളും 14 വയസ്സുള്ള പെരുമ്പാമ്പുമൊക്കെ ഇവിടുത്തെ സവിശേഷ കാഴ്ചകളാണ്.

വിശാലമായ വാട്ടര്‍ ഫ്രണ്ടേജോട് കൂടിയ അക്വേറിയം കോംപ്ലക്‌സിനോട് അനുബന്ധിച്ച് വിഭവ സമൃദ്ധമായ ഭക്ഷണ വൈവിധ്യങ്ങള്‍ അടങ്ങിയ റെസ്‌റ്റോറന്‍റുകള്‍, കമ്മ്യൂണിറ്റി സ്‌പേസുകള്‍, സിനിമാശാലകള്‍, ഗെയിമിങ് സോണ്‍, വെര്‍ച്വല്‍ റിയാലിറ്റി പാര്‍ക്ക് തുടങ്ങിയവും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. 105 ദിര്‍ഹമാണ് അക്വേറിയത്തില്‍ പ്രവേശിക്കുന്നതിനുള്ള അടിസ്ഥാന ടിക്കറ്റ് വില. നാലു തരം ടിക്കറ്റുകളാണ് ഇവിടെ ലഭിക്കുക. 130, 150, 200 ദിര്‍ഹം എന്നിവയാണ് മറ്റ് ടിക്കറ്റുകളുടെ നിരക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiworldWater DogSmall
News Summary - World's Smallest Water Dogs in Abu Dhabi
Next Story