വേൾഡ് സ്കിൽസ് അബൂദബി: ചൈനീസ് നൈപുണ്യം, ഇന്ത്യക്ക് രണ്ട് മെഡൽ
text_fieldsഅബൂദബി: ‘വേൾഡ് സ്കിൽസ് അബൂദബി 2017’ൽ ചൈനീസ് വൈദഗ്ധ്യത്തിന് അംഗീകാരം. പതിനഞ്ചോളം സ്വർണമെഡലുകൾ നേടിയാണ് ചൈന ഒന്നാമതെത്തിയത്. കൊറിയ, ബ്രസീൽ രാജ്യങ്ങൾ െതാട്ടുപിന്നിലെത്തി. മിക്ക മത്സരങ്ങളിലും സ്വർണം, വെള്ളി, വെങ്കലം മെഡലുകൾക്ക് ഒന്നിലധികം അവകാശികളുണ്ടായി.
ഇന്ത്യക്ക് രണ്ട് മെഡലുകൾ ലഭിച്ചു. പാസ്ട്രി ആൻഡ് കൺഫെക്ഷനറി വിഭാഗത്തിൽ മോഹിത് ദുദേജ വെള്ളിമെഡലും പ്രോേട്ടാടൈപ് മോഡലിങ്ങിൽ കിരൺ സുധാകർ വെങ്കലവുമാണ് ഇന്ത്യക്കായി നേടിയത്. ബെസ്റ്റ് നാഷൻ അവാർഡിനും മോഹിത് ദുദേജ അർഹനായി.
അതേസമയം, കേരളത്തിെൻറ പ്രതീക്ഷകളായിരുന്ന കോഴിക്കോട് സ്വദേശി ഷഹദിനും കണ്ണൂർ സ്വദേശി അനുരാധിനും മെഡലുകൾ നേടാനായില്ല. ഷഹദ് കാർ പെയിൻറിങ്ങിലും അനുരാധ് സി.എൻ.സി ടേണിങ്ങിലുമായിരുന്നു മത്സരിച്ചിരുന്നത്. ഇന്ത്യയിൽനിന്ന് 26 ഇനങ്ങളിൽ 28 പേരാണ് മത്സരത്തിനുണ്ടായിരുന്നത്.
വെള്ളിമെഡൽ ജേതാവായ മോഹിത് ഇന്ത്യയിലെ ആദ്യ സ്പെഷൈലസ്ഡ് ബേക്കിങ് സ്കൂളായ ലവോൺ അക്കാദമി ഒാഫ് ബേക്കിങ് സയൻസ് ആൻഡ് പാസ്ട്രിയിൽ അസിസ്റ്റൻറ് പാസ്ട്രി ഷെഫ് ആണ്. 20കാരനായ മോഹിത് പാസ്ട്രിറ്റിയിൽ ലണ്ടനിലെ സിറ്റി ആൻഡ് ഗിൽഡ്സ് അഫിലിയേഷനുള്ള ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്.
വേൾഡ് സ്കില്ലിൽ പെങ്കടുക്കുന്നതിനായി കൊറിയയിൽ പരിശീലനം നേടിയിരുന്നു.
പ്രോേട്ടാടൈപ് മോഡലിങ്ങിൽ വെങ്കലം നേടിയ കിരൺ കർണാടകയിലെ കർകല സ്വദേശിയും െഎ.ടി.െഎ ഇലക്ട്രീഷ്യനുമാണ്. 19കാരനായ കിരണിന് ക്രിക്കറ്റും സംഗീതവുമാണ് ഇഷ്ടവിനോദങ്ങൾ.
യാസ് െഎലൻഡ് ഡു അറേനയിൽ വ്യാഴാഴ്ച രാത്രി 7.30ഒാടെയാണ് സമാപന പരിപാടി ആരംഭിച്ചത്. മത്സരത്തിൽ പെങ്കടുത്തവരും അതത് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും എത്തിയിരുന്നു. സംഗീത പരിപാടിയോടെയാണ് ചടങ്ങ് ആരംഭിച്ചത്. ദേശീയ പതാകകളുമായി ഗാലറികളിൽ വ്യത്യസ്ത രാജ്യക്കാർ അണിനിരന്നു.
59 രാജ്യങ്ങളിൽനിന്നുള്ള 1,300ഒാളം മത്സരാർഥികളാണ് വേൾഡ് സ്കില്ലിൽ പെങ്കടുത്തത്. ആറ് വിദഗ്ധ മേഖലകളിലെ 51 ഇനങ്ങളിലായിരുന്നു മത്സരം. 1950ൽ ആരംഭിച്ച വേൾഡ് സ്കിൽ മത്സരം രണ്ട് വർഷം കൂടുേമ്പാൾ വ്യത്യസ്ത രാജ്യങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. 44ാമത് മത്സരമാണ് അബൂദബിയിൽ നടന്നത്. 45ാമത് മത്സരം 2019ൽ റഷ്യയിലെ കസാനിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.