Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിവാഹവും ജന്മദിന...

വിവാഹവും ജന്മദിന ആഘോഷവും വ്യത്യസ്തമാക്കണോ? 'ഐൻ ദുബൈ'യിൽ സൗകര്യം

text_fields
bookmark_border
വിവാഹവും ജന്മദിന ആഘോഷവും വ്യത്യസ്തമാക്കണോ? ഐൻ ദുബൈയിൽ സൗകര്യം
cancel
camera_alt

ഐൻ ദുബൈ

ദുബൈ: ലോകത്തിലെ വിനോദത്തിെൻറയും ബിസിനസിെൻറയും കേന്ദ്രബിന്ദുവായ ദുബൈയിലെ ഏറ്റവും ശ്രദ്ധേയമായ നിർമിതിയാണ് 'ഐൻ ദുബൈ'. ഒക്ടോബർ 21ന് തുറക്കുന്ന ലോകത്തെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഈ നിരീക്ഷണ വളയത്തിൽ വിവാഹവും ജന്മദിനാഘോഷവും നടത്താനുള്ള സൗകര്യമുണ്ടാകും.

ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതിന് പിന്നാലെയാണ് സ്വപ്നതുല്യമായ ആഘോഷങ്ങൾക്ക് കൂടി വേദിയാകാൻ സൗകര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചത്. വിവാഹ നിശ്ചയങ്ങൾ, ബിസിനസ് പരിപാടികൾ തുടങ്ങി വി.ഐ.പി സ്വീകരണത്തിനും പ്രത്യേകം കാബിനുകൾ അനുവദിക്കും. 10 അതിഥികളെയാണ് കാബിനിൽ ഉൾക്കൊള്ളുക.

ദുബൈ നഗരത്തിെൻറ നാലുഭാഗവും കണ്ടുകൊണ്ട് 25 മീറ്റർ ഉയരത്തിൽ ഉയർന്നും താഴ്ന്നുമുള്ള അന്തരീക്ഷത്തിലെ ചടങ്ങുകൾ അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുക. സ്വകാര്യ ചടങ്ങുകൾക്കുള്ള കാബിന് 1800 ദിർഹമാണ് നിരക്ക്. നിരീഷണ വളയത്തിൽ 38 മിനിറ്റ് ചുറ്റുന്ന റൈഡിന് 130 ദിർഹമാണ് നിരക്ക്.

രണ്ട് വലിയവർക്കും രണ്ട് കുട്ടികൾക്കും പങ്കെടുക്കാവുന്ന ഫാമിലി റൈഡിന് 370 ദിർഹമാണ് നിരക്ക്. ജുമൈറ ബീച്ചിലെ ബ്ലൂ വാട്ടർ ദ്വീപിലാണ് ദുബൈയുടെ കണ്ണ് എന്നർഥം വരുന്ന 'ഐൻ ദുബൈ' നിർമാണം പൂർത്തിയായത്.

ഗ്ലാസിൽ നിർമിച്ച കാബിനുകൾ 820 അടി വരെ ഉയരുകയും ദുബൈയുടെ 360 ഡിഗ്രി പനോരമ കാഴ്ചക്ക് അവസരമൊരുക്കുകയും ചെയ്യും. 48 എയർ കണ്ടീഷൻ പാസഞ്ചർ കാബിനുകളിൽ 1750 സന്ദർശകർക്കുവരെ ഒരേസമയം പ്രവേശിക്കാനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marriage
News Summary - Want to make a difference in marriage?
Next Story