Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസന്ദര്‍ശക വിസ: ...

സന്ദര്‍ശക വിസ: ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തി പ്രതിസന്ധികള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം

text_fields
bookmark_border
സന്ദര്‍ശക വിസ:  ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തി  പ്രതിസന്ധികള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം
cancel
camera_alt???????????? ?????????????? ??????????????????? ????????????????? ??????????? ????????????? ????????? ????????????????????

റാസല്‍ഖൈമ: യു.എ.ഇയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ അപ്രതീക്ഷിതമായി ചികില്‍സാ കേന്ദ്രങ്ങളെ സമീപിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഗുണം ചെയ്യുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റും സാമൂഹിക പ്രവര്‍ത്തകരും. നിർഭാഗ്യവശാൽ ആശുപത്രിവാസം വേണ്ടി വന്നാൽ സംഭവിക്കുന്ന വൻ സാമ്പത്തിക ബാധ്യതയുടെ കുരുക്കിൽ നിന്നുള്ള മുൻകരുതലായാണ് യാത്രാ^ആരോഗ്യ ഇൻഷുറൻസ് എടുത്തു വേണം യു.എ.ഇയിലേക്ക് വിസിറ്റിനു വരുവാനെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് നിർദേശം നൽകിയിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വിദേശത്തും നാട്ടില്‍ നിന്നുമായി സന്ദര്‍ശക വിസ സംഘടിപ്പിക്കുന്നവര്‍ ചെറിയ തുകയുടെ വര്‍ധന ഭയന്ന് ഇന്‍ഷുറന്‍സ് പരിരക്ഷ അവഗണിക്കുകയാണ് പതിവ്. നിയമപരമായി നിര്‍ബന്ധമില്ലാത്തതിനാല്‍ ഏജന്‍സികളും ഇത് ഗൗനിക്കാറില്ല. യു.എ.ഇയില്‍ സന്ദര്‍ശക വിസയിലത്തെി നിനച്ചിരിക്കാതെ ചികില്‍സാ കേന്ദ്രങ്ങളിലെത്തി ഭീമമായ ചെലവിന് മുന്നില്‍ പ്രതിസന്ധിയിലകപ്പെടുന്ന സംഭവങ്ങള്‍ തുടരുന്നത് ഈ വിഷയകമായി ബോധവത്കരണം അനിവാര്യമാക്കുകയാണ്.

ഇത്തരത്തില്‍ മലയാളികളുള്‍പ്പെടെയുള്ളവര്‍ അകപ്പെടുന്ന നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് കോണ്‍സുലേറ്റ് സേവന വിഭാഗം മെഡിക്കല്‍ വിംഗ് അംഗം എസ്. പ്രസാദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ദുബൈ, ഷാര്‍ജ എമിറേറ്റുകളില്‍ നിന്ന് 10,000 മുതല്‍ 300,000 ദിര്‍ഹം വരെ ചികില്‍സാ ചെലവ് വന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സന്ദര്‍ശക വിസയെടുക്കുമ്പോള്‍ ഇന്‍ഷുറന്‍സ് കവറേജ് അവഗണിക്കുന്നതാണ് പ്രതിസന്ധിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നത്. ഉറ്റവരുടെ വിഷമാവസ്ഥയോടൊപ്പം സന്തോഷത്തോടെ കൊണ്ടുവന്നവരകപ്പെടുന്ന നിസ്സഹായവസ്ഥയും വിവരണാതീമാണ്. കേവലം 1200 ദിര്‍ഹം ശമ്പളത്തില്‍ റാസല്‍ഖൈമയില്‍ ജോലി ചെയ്യുന്ന തിരുനാവായ സ്വദേശി അന്‍സാര്‍ ഏറെ സന്തോഷത്തോടെയാണ് മാതാവിനെയും പിതാവിനെയും യു.എ.ഇയിലത്തെിച്ചത്. ഇവിടെയത്തെിയ ഉടന്‍ പിതാവ് അസുഖബാധിതനായി.

പരിശോധനയില്‍ ഹൃദ്രോഗമാണെന്ന് കണ്ടെത്തി. വിദഗ്ധ പരിശോധനക്ക് ആശുപത്രിയില്‍ കിടത്തി ചികില്‍സിക്കണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. എന്നാല്‍ ചെലവേറിയതിനാല്‍ പിതാവിനെ യുവാവ് താമസ സ്ഥലത്തേക്ക് മാറ്റി. വീണ്ടും അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ യുവാവ് നിബന്ധിതമായി. രണ്ടാഴ്ച്ചയായി ചികില്‍സയില്‍ കഴിയുന്ന പിതാവിനെ ആശുപത്രിയില്‍ നിന്ന് ഇതുവരെ വിടുതല്‍ ചെയ്യാനായിട്ടില്ല. തുഛശമ്പളത്തില്‍ ജോലി ചെയ്യുന്ന യുവാവിന് മുന്നില്‍ ചികില്‍സാ ചെലവ് ചോദ്യ ചിഹ്നമാവുകയാണ്. ഇവര്‍ക്ക് വിസ അനുവദിച്ച ഏജന്‍സിയുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കവറേജിനുള്ള ശ്രമം നടത്തി വരികയാണ്. വിസ എടുക്കുമ്പോള്‍ ഇന്‍ഷുറന്‍സ് കവറേജ് ഉറപ്പു വരുത്തുക മാത്രമാണ് ഇത്തരം വിഷമാവസ്ഥകള്‍ ഒഴിവാക്കാനുള്ള പ്രതിവിധിയെന്നും പ്രസാദ് തുടര്‍ന്നു.

ഒരു മാസത്തെ സന്ദര്‍ശക വിസയിലാണ് ഉമ്മയെയും ബാപ്പയെയും റാസല്‍ഖൈമയിലെത്തിച്ചതെന്ന് അന്‍സാര്‍ പറഞ്ഞു. ഇത്തരം ഒരു പ്രതിസന്ധി മുന്നില്‍ കണ്ടില്ല. താന്‍ തികച്ചും നിസ്സഹയാവസ്ഥയിലാണ്. സാമൂഹിക പ്രവര്‍ത്തകരെ സമീപിച്ചതിനെ തുടര്‍ന്ന് അവര്‍ വിസ അനുവദിച്ച ഏജന്‍സിയുമായി ബന്ധപ്പെട്ടിരുന്നു. ഇന്‍ഷുറന്‍സ് കവറേജ് ലഭിച്ചാല്‍ ഭാഗ്യമെന്ന മറുപടിയാണ് ലഭിച്ചത്. സുഹൃത്തുക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും കനിവിലാണ് പ്രതീക്ഷയെന്നും അന്‍സാര്‍ പറഞ്ഞു.

ഗള്‍ഫ് സന്ദര്‍ശനത്തിനെത്തുന്നവര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തരുതെന്ന്് ഹംപാസ് യു.എ.ഇ കോ-ഓര്‍ഡിനേറ്റര്‍ ഈസ അനീസ് അഭിപ്രായപ്പെട്ടു. പലരും അസുഖ ബാധിതരാവുകയും ചികില്‍സാ കേന്ദ്രങ്ങളിലെ ഭീമമായ ചെലവ് താങ്ങാന്‍ കഴിയാതെ മറ്റുള്ളവരെ സമീപിക്കേണ്ടി വരുന്ന അവസ്ഥകള്‍ സംജാതമാകാറുണ്ട്. ഉറ്റവരുടെ ശാരീരികമായ വിഷമാവസ്ഥകള്‍ ഗള്‍ഫില്‍ സന്തോഷത്തോടെ വരവേറ്റവരെ വലിയ ബാധ്യതയിലകപ്പെടുത്തുന്ന സംഭവങ്ങള്‍ ഏറുകയാണ്.

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് പരിഗണന നല്‍കാന്‍ എംബസിക്കും കോണ്‍സുലേറ്റിനും പരിമിതികളുണ്ട്. സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഇത്തരക്കാരുടെ വിഷയങ്ങളില്‍ പരിഹാരമേകാന്‍ നിസ്സഹായരാണ്. സന്ദര്‍ശക വിസ എടുക്കുമ്പോള്‍ 70^-95 ദിര്‍ഹം അധികം നല്‍കി ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിലൂടെ അവിചാരിതമായി സംഭവിച്ചേക്കാവുന്ന അപകടങ്ങള്‍, മരണാനന്തര പ്രക്രിയകള്‍ തുടങ്ങിയവക്കും ഇത് സഹായകമാകുമെന്നും ഈസ അനീസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsvisiting visa
News Summary - visiting visa-uae-gulf news
Next Story