വിനോദസഞ്ചാരികൾക്ക് വാറ്റ് റീഫണ്ട് നവംബർ 18 മുതൽ
text_fieldsഅബൂദബി: വിനോദസഞ്ചാരികൾക്കുള്ള മൂല്യവർധിത നികുതി (വാറ്റ്) റീഫണ്ട് പദ്ധതി നവംബർ 18 മുതൽ പ്രാബല്യത്തിലാകുമെന്ന് യു.എ.ഇ ഫെഡറൽ നികുതി അതോറിറ്റി (എഫ്.ടി.എ) അറിയിച്ചു. ആദ്യ ഘട്ടത്തിൽ അബൂദബി, ദുബൈ, ഷാർജ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഡിസംബർ മധ്യത്തോടെ മറ്റു വിമാനത്താവളങ്ങളും തുറമുഖങ്ങളും അതിർത്തി ചെക്പോസ്റ്റുകളും പദ്ധതിക്ക് കീഴിൽ വരും.
പദ്ധതി നടപ്പാകുന്നതോടെ വിനോദസഞ്ചാരികൾക്ക് തങ്ങൾ വാങ്ങിയ ഉൽപന്നങ്ങളിൽ ഇൗടാക്കിയ വാറ്റ് തിരിച്ചുകിട്ടുന്നതിന് അപേക്ഷ നൽകാൻ സാധിക്കും.രാജ്യത്തെ 4000 ചില്ലറ വിൽപന കേന്ദ്രങ്ങൾ പദ്ധതിയുടെ ഇലക്ട്രോണിക് സംവിധാനവുമായി ബന്ധിപ്പിക്കുമെന്ന് എഫ്.ടി.എ ഡയറക്ടർ ജനറൽ ഖാലിദ് അലി ആൽ ബുസ്താനി പറഞ്ഞു. രജിസ്റ്റർ ചെയ്ത ചില്ലറ വിൽപന കേന്ദ്രങ്ങൾ നൽകിയ ബില്ലുകൾ മാത്രമേ വാറ്റ് റീഫണ്ടിന് സമർപ്പിക്കാൻ സാധിക്കൂ. യോഗ്യമായ ചില്ലറ വിൽപന കേന്ദ്രങ്ങൾക്ക് ഇതു സംബന്ധിച്ച അറിയിപ്പ് പ്രദർശിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.