വന്ദേഭാരത്: മടങ്ങാനൊരുങ്ങുന്നവർക്ക് ഇടിത്തീയായി വിമാന നിരക്ക് വർധന വരുന്നു
text_fieldsദുബൈ: നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റെടുക്കാൻ വഴിയില്ലാതെ നട്ടംതിരിയുന്ന പ്രവാസി ഇന്ത്യൻ ജനതയെകാത്തിരിക്കുന്നത് അടുത്ത ദുരിതം. നിലവിൽ ഇൗടാക്കിക്കൊണ്ടിരിക്കുന്ന കൂടിയ ടിക്കറ്റ് നിരക്കിെൻറ 40 ശതമാനത്തോളം വർധനയാണ് വരാനിരിക്കുന്നത്. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി വിമാനത്തിെൻറ മധ്യത്തിലുള്ള സീറ്റുകളിൽ ആളെ ഒഴിവാക്കണമെന്ന സുപ്രിംകോടതി നിർദേശമാണ് നിരക്ക് വർധനക്ക് വഴിയൊരുക്കുന്നത്.
ഇൗ ഉത്തരവ് പാലിക്കേണ്ടി വന്നാൽ നിരക്ക് വർധനയല്ലാതെ വേറെ വഴിയില്ലെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ വ്യക്തമാക്കുന്നു. വിമാനങ്ങളുടെ ആരോഗ്യമല്ല മറിച്ച് ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം എന്നാണ് എയര്‍ ഇന്ത്യയോട് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ലോകം മുഴുവന്‍ കോവിഡ്-19 തടയാന്‍ സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ വിമാനത്തിനകത്ത് ഇതിന് ഘടക വിരുദ്ധമായി മുഴുവന്‍ സീറ്റിലും ആളെ നിറച്ചാണ് പ്രവാസികളെ തിരിച്ച് നാട്ടിലെത്തിക്കുന്നത് എന്നാണ് എയർ ഇന്ത്യക്കെതിരായ ആരോപണം. സാമൂഹിക അകലം പാലിക്കുന്നില്ല എന്നാരോപിച്ച് വിമാനത്തിനകത്ത് വെച്ച് ചില യാത്രക്കാര്‍ ബഹളം വെച്ചിരുന്നു.
സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെ കൊണ്ട് പോകുന്നതിൽ ആരോഗ്യ പ്രവര്‍ത്തകരും അനിഷ്ടവും ആശയങ്കയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ നിലവിൽ ഇൗടാക്കുന്ന തുക തന്നെ പലർക്കും താങ്ങാൻ കഴിയുന്ന നിരക്കല്ല. വീണ്ടും തുക വര്‍ദ്ധിപ്പിക്കുകയാണങ്കില്‍ അത് തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം എന്ന സ്വപ്നം തന്നെ തകർത്തു കളയും. പലരും ഗൾഫിലെ സന്നദ്ധസംഘടനകളുടെയും വ്യവസായ ഗ്രൂപ്പുകളുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും പിന്തുണയിലാണ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.