Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകളിയിൽ കാര്യം...

കളിയിൽ കാര്യം കോർത്ത് വേനൽക്യാമ്പുകൾ സജീവം

text_fields
bookmark_border
കളിയിൽ കാര്യം കോർത്ത് വേനൽക്യാമ്പുകൾ സജീവം
cancel
camera_alt????????? ????????? ??????? ????????????????????? ????????????????????? ?????????????????????? ???????????????? ???????????????? ?????????????????????

അബൂദബി: വേനലിനൊപ്പം വേനൽക്യാമ്പുകളുടെ ആവേശവും ചൂടുപിടിക്കുന്നു. ഇന്ത്യക്കാരു ടേതുൾപ്പെടെ വിവിധ രാജ്യങ്ങളുടെ സംഘടനകളാണ് വിനോദ^വൈജ്ഞാനിക ക്യാമ്പുകൾ സംഘടി പ്പിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾ ഒരുക്കുന്ന ക്യാമ്പുകളും സജീവമാണ്. സ്കൂൾ അവധി ക്കാലത്ത് നാട്ടിൽ പോകാത്ത പ്രവാസി വിദ്യാർഥികൾക്ക് സ്വന്തം നാടിെൻറ മിടിപ്പും തുടി പ്പും അറിയാൻ ഉതകുന്നതാണ് ഇത്തരം ക്യാമ്പുകൾ. കേരളത്തനിമയിലും മലയാളഭാഷയിലും ആ ഴത്തിലുള്ള അറിവ് പകരുന്ന വിധമാണ് മലയാളി സംഘടനകൾ ക്യാമ്പുകൾ ഒരുക്കിയിരിക്കു ന്നത്.

അബൂദബി മലയാളി സമാജം
വ്യാഴാഴ്ച ആരംഭിക്കുന്ന ‘ചങ്ങാതിക്കൂട്ടം ’ വേനൽക്യാമ്പിൽ 150ലേറെ കുട്ടികളാണ് പെങ്കടുക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മ േളനത്തിൽ അറിയിച്ചു. ജൂലൈ 26 വരെ ക്യാമ്പ് നീണ്ടുനിൽക്കും. എല്ലാ ദിവസവും വൈകുന്നേരം 4.30 മു തൽ രാത്രി 8.30 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിന് അധ്യാപകനും പ്രഫഷനൽ ട്രെയ്നറും ചവിട്ടുനാടക പരിശീലകനുമായ അലക്സ് താളൂപ്പാടത്താണ് നേതൃത്വം നൽകുന്നത്. ആറ് മുതൽ 16 വയസ്സ് വരെയുള്ളവർക്ക് പെങ്കടുക്കാം. സമാജം അംഗങ്ങളുടെ മക്കൾക്ക് 150 ദിർഹവും അല്ലാത്തവർക്ക് 200 ദിർഹവുമാണ് ക്യാമ്പിൽ പെങ്കടുക്കുന്നതിനുള്ള ഫീസ്. ഒരു വീട്ടിൽനിന്ന് മൂന്നുപേർ പെങ്കടുക്കുന്നുണ്ടെങ്കിൽ മൂന്നാമത്തെ കുട്ടിക്ക് 50 ദിർഹം ഇളവ് അനുവദിക്കും.
മലയാളിത്തനിമ കുട്ടികളിലേക്ക് പകരുന്ന വിധമാണ് ക്യാമ്പിലെ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മലയാളി സമാജം പ്രസിഡൻറ് ഷിബു വർഗീസ് പറഞ്ഞു. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടിക്കും മികച്ച രീതിയിൽ ക്യാമ്പ് ഡയറി തയാറാക്കുന്ന കുട്ടിക്കും സമ്മാനം നൽകും. ക്യാമ്പിൽ കുട്ടികൾക്ക് ഭക്ഷണം നൽകും. ഒരു ദിവസം കുട്ടികളെല്ലാം വീടുകളിൽനിന്ന് പാചകം ചെയ്ത് കൊണ്ടുവരുന്ന ഭക്ഷണം എല്ലാവരും പങ്കിട്ട് കഴിക്കും. മികച്ച ഭക്ഷണം തെരഞ്ഞെടുക്കൽ പ്രോത്സാഹിപ്പിക്കാൻ ഒരു ദിവസം കുട്ടികളെ ഭക്ഷ്യവിഭവ ഷോപ്പിങ്ങിന് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളി സമാജം ജനറൽ സെക്രട്ടറി ജയരാജൻ, എൻ.എം.സി ഹെൽത് പ്രതിനിധി രോഹിത്, യു.എ.ഇ എക്സ്ചേഞ്ച് പ്രതിനിധി മൊയ്തീൻ കോയ, ക്യാമ്പ് ഡയറക്ടർ അലക്സ് താളൂപ്പാടത്ത്, സലീം ചിറയ്ക്കൽ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.

െഎ.എസ്.സി
അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ (െഎ.എസ്.സി) സംഘടിപ്പിക്കുന്ന ‘സിസ്ലിൻ’ വേനൽക്യാമ്പ് ജൂലൈ ആറിന് ആരംഭിച്ചു. ജൂലൈ 27നാണ് ക്യാമ്പ് സമാപിക്കുക. ഭക്ഷ്യസംസ്കരണം, ജ്യൂസ് മേക്കിങ്, െഎസ്ക്രീം മേക്കിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകും. ക്യാമ്പിൽ നാടകകളരി, ഫോേട്ടാഗ്രഫി പരിശീലനം, നിർമിതബുദ്ധി^റോേബാട്ടിക്സ് ക്ലാസുകൾ, കായിക പരിശീലനം തുടങ്ങിയവയുണ്ട്. അബൂദബി പരിസ്ഥിതി ഏജൻസി, അബൂദബി പൊലീസ് സോഷ്യൽ സപ്പോർട്ട് സെൻറർ എന്നിവയുമായി സഹകരിച്ചുള്ള ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. വാർണർ ബ്രോസ്, യാസ് വാട്ടർ വേൾഡ് തുടങ്ങിയ ഇടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

കെ.എസ്.സി
അബൂദബി കേരള സോഷ്യൽ സെൻറർ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽക്യാമ്പ് ‘വേനൽത്തുമ്പികൾ’ ജൂലൈ 12 മുതൽ ആഗസ്റ്റ് ഒമ്പത് വരെയാണ് നടക്കുക. കളികൾ, ഭാഷാപരിചയം, ഗണിതം, പ്രസംഗം, തിയറ്റർ പരിപാലനം തുടങ്ങിയവ ക്യാമ്പിലുണ്ടാകും. 500ലധികം ക്യാമ്പുകൾക്ക് നേതൃത്വം കൊടുത്ത അധ്യാപകനും എഴുത്തുകാരനും നടനുമായ ബാലചന്ദ്രൻ എരവിലാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. വൈകുന്നേരം ആറു മുതൽ രാത്രി ഒമ്പത് വരെയാണ് ക്യാമ്പ്.

െഎ.െഎ.സി
അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ (െഎ.െഎ.സി) സംഘടിപ്പിക്കുന്ന വേനൽക്യാമ്പ് ‘ഇൻസൈറ്റ് -’19’ ബുധനാഴ്ച ആരംഭിച്ചു. ഒന്ന് മുതൽ പത്താം തരം വരെ പഠിക്കുന്ന വിദ്യാർഥികളുടെ കല^കായിക^വിനോദ^വിജ്ഞാന കഴിവുകൾ കോർത്തിണക്കി ഒരുക്കുന്ന ക്യാമ്പ് 18ന് സമാപിക്കും. വൈകുന്നേരം അഞ്ച് മുതൽ രാത്രി പത്ത് വരെയാണ് ക്യാമ്പ് സമയം. കോച്ച് ഇന്ത്യ ട്രെയിനിങ് സെൻറർ കേരള ഡയറക്ടറും മലബാർ ഇംഗ്ലീഷ് മീഡിയം മുൻ പ്രിൻസിപ്പലുമായ കെ.വി. അബ്ദുല്ലത്തീഫാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

അൽഐൻ മലയാളി സമാജം
അൽഐൻ മലയാളി സമാജത്തിെൻറ ആഭിമുഖ്യത്തില്‍ ഒരാഴ്ചത്തെ ‘മധുരം മലയാളം’ വേനലവധി ക്യാമ്പ് അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ (െഎ.എസ്.സി) ആരംഭിച്ചിട്ടുണ്ട്. അൽെഎനിലെ കേരളീയരായ കുട്ടികളെ മലയാളം പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അബൂദബി യുവകലാസാഹിതി വയലാർ ബാലവേദി മലയാളി സമാജത്തിൽ ‘കളിവീട്’ എന്ന പേരിൽ കുട്ടികളുടെ ഏകദിന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. റഷീദ് പാലയ്ക്കലായിരുന്നു ക്യാമ്പ് ഡയറക്ടർ. ‘കുട്ടികളും ആത്മവിശാസവും’ വിഷയത്തിൽ സൈക്യാട്രിക് സോഷ്യൽ വർക്കർ ജിജി ജിൻസർ ക്ലാസെടുത്തു. ഷെറീഫ് ചേറ്റുവ, ക്ലിൻറ് പവിത്രൻ, സുൽഫിക്കർ തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.

മക്തബ വേനൽ ക്യാമ്പ്
‘ഞാൻ വളരുേമ്പാൾ’ എന്ന പ്രമേയത്തിൽ കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടി അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പ് ‘മക്തബ’ എന്ന പേരിൽ വേനൽക്യാമ്പ് ജൂലൈ ആറിന് ആരംഭിച്ചിട്ടുണ്ട്. ഖലീഫ പാർക്ക്, അൽ വത്ബ സായിദ് സെൻട്രൽ, അൽ മർഫ ലൈബ്രറികൾ എന്നിവിടങ്ങളിലാണ് ക്യാമ്പ്. ആഗസ്റ്റ് എട്ട് വരെ നീണ്ടുനിൽക്കും. ഭാവിയിലെ ജോലികൾ, വൈദഗ്ധ്യം, കരകൗശല വിദ്യകൾ തുടങ്ങിയവയിൽ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് ഇൗ വർഷത്തെ മക്തബ ക്യാമ്പിലുള്ളത്. വായന, ഡിസൈൻ, അടിസ്ഥാന നിയമങ്ങൾ, പാരാമെഡിക് വൈദഗ്ധ്യം, റീസൈക്ലിങ്, പാചക വൈദഗ്ധ്യം, അറബി കലിഗ്രഫി, ബ്ലോഗിങ്, പാവനിർമാണം, സംഗീതം, കൃഷി തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ശിൽപശാലകളുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsVacationcamb
News Summary - vacation-camb-uae-gulf news
Next Story