Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅക്ഷരങ്ങളുടെ...

അക്ഷരങ്ങളുടെ സ്നേഹത്തിൽ നിന്ന് ഉമറുൽ ഫാറൂഖ് പറന്നകന്നു

text_fields
bookmark_border
അക്ഷരങ്ങളുടെ സ്നേഹത്തിൽ  നിന്ന് ഉമറുൽ ഫാറൂഖ് പറന്നകന്നു
cancel
camera_alt????????????????? ???????? ???????????????????? ??? ??????

ഷാർജ: ചിലരുടെ മരണം അക്ഷരങ്ങളെ ഈറനണിയിക്കും, പ്രത‍്യേകിച്ച് വാക്കുകൾക്ക് വേദനിക ്കുമെന്ന സങ്കടത്താൽ ഏറെ സൗമ‍്യതയോടെ സംസാരിക്കുന്നവർ വിടപറയുമ്പോൾ. അത്തരത്തിലൊ രാളാണ് ഇന്നലെ അന്തരിച്ച ഉമ്മറുൽ ഫാറൂഖ് ചവറ. യു.എ.ഇയിലെ സാഹിത‍്യ^സാംസ്കാരിക-സാമൂഹ ിക കൂട്ടായ്മകളിൽ ആദ‍്യമെത്തുകയും അവസാനം പോകുകയും ചെയ്തിരുന്ന വ‍്യക്തിത്വം. പരിചയപ്പെടുന്നവരുടെയെല്ലാം ആത്മാവിൽ അലിഞ്ഞ് ചേരുന്ന സൗമ‍്യത.

ഏറെ പഠിക്കാനുള്ള മോഹത്തിന് ദാരിദ്ര‍്യം തടയിട്ട ബാല്യകാല സങ്കടം കുട്ടികളെ പഠിപ്പിച്ച് തീർക്കണമെന്ന് വാശിയോടെയാണ് അദ്ദേഹം സ്വന്തമായി അജ്മാനിൽ കമ്പനി തുടങ്ങിയത്. എന്നാൽ ഉദ്യമം പരാജയപ്പെടുകയായിരുന്നു. അതെ കുറിച്ച് അദ്ദേഹം മുഖപുസ്തകത്തിൽ ഇങ്ങനെ എഴുതി: ‘പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കണം എന്ന ആശയം ഭാഗികമായെ നടപ്പിലാക്കാൻ കഴിഞ്ഞുള്ളു. അതിനു വേണ്ടി ഞാൻ തുടങ്ങി വച്ച ബിസിനസ് നിർഭാഗ്യവശാൽ നിന്നു പോയി. ആ നിരാശയിലുമാണ് ഞാനിന്ന്. എങ്കിലും ഈ നാടിനെ യു.എ.ഇയെ വല്ലാതെ സ്നേഹിച്ചു പോയി ഞാൻ.

എനിക്ക് ചെവി കേൾക്കില്ല എന്നത് എന്നിലേക്ക് ഒതുങ്ങിക്കൂടാൻ കാരണമായിട്ടുണ്ടെങ്കിലും വായിക്കാൻ കഴിയുന്നു എന്നത് ഒരു അനുഗ്രഹമായി ഞാൻ കാണുന്നു’ സ്നേഹം മാത്രം തന്ന ഈ നാട്ടിൽ വെച്ച് മരണമെ നീ എന്നെ കൊണ്ട് പോകണമേയെന്ന പ്രാർഥന ഇദ്ദേഹം കൊണ്ടുനടന്നിരുന്നു. കൂട്ടുകാരോട് അത് പങ്ക് വെക്കുകയും ചെയ്തിരുന്നു. മനോഹരമായ കഥകളെഴുതിയിരുന്ന ഉമ്മറുൽ ഫാറൂഖിെൻറ ആദ്യ സമാഹാരമായ ‘നാദിറ’ ഒാ.എന്‍.വി. കുറുപ്പിെൻറ വീട്ടീല്‍ വെച്ചാണ് പ്രകാശനം ചെയ്തത്. പുതിയ പുസ്തകത്തിന്‍റെ പണിപ്പുരയിലായിരുന്നു. പഠന കാലത്തുതന്നെ കഥകളും കവിതകളും എഴുതിയിരുന്നു. ജനയുഗത്തിലും കുങ്കുമത്തിലുമൊക്കെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സിക്ക് പഠിക്കുമ്പോൾ കിട്ടിയ കൂട്ടുകാരനായ താഹയുമായുള്ള ബന്ധത്തെ കുറിച്ച് താഹ ആൻഡ് കൃഷ്ണ എന്ന പേരിൽ സമൂഹമാധ്യമത്തിൽ ഒാർമക്കുറിപ്പ് പരമ്പരയും എഴുതിയിരുന്നു. അതിങ്ങനെ തുടങ്ങുന്നു, ‘പഠിക്കുമ്പോൾ ദൈവമായിട്ടു തന്നെ എനിക്കൊരു സമ്മാനം നൽകിയിരുന്നു.

ഒരു സ്നേഹിതൻ, കെ.എം. താഹ. ഒരു മുസൽമാൻ എങ്ങനെയായിരിക്കണമോ അങ്ങനെയായിരുന്നു കുട്ടിക്കാലം മുതൽക്കു തന്നെ അദ്ദേഹം. ഈ ബന്ധത്തിന് അതിരുകളില്ലായിരുന്നു. താഹയുടെ വീട്ടിലേക്ക് ഒരുദിവസം കയറി ചെന്ന ഉണ്ണികൃഷ്ണൻ ചവറ തനിക്ക് ഇസ്ലാം ആശ്ലേഷിക്കണമെന്ന ആഗ്രഹമാണ് മുന്നോട്ട് വെച്ചത്. ഷാർജയിൽ വെച്ച് സത്യവാചകം ചൊല്ലി ഉമ്മറുൽ ഫാറൂഖ് എന്ന പേരു സ്വീകരിക്കുകയായിരുന്നു. മകൻ ഉമേഷുമൊത്താണ് ഷാർജയിൽ താമസിച്ചിരുന്നത്. ഖബറടക്കം അഞ്ചലിൽ നടക്കുമെന്ന് ഉമേഷ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsumarul farooq
News Summary - umarul farooq-uae-gulf news
Next Story