Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇടക്കാല...

ഇടക്കാല റിപ്പോർട്ടിൽ ശുഭപ്രതീക്ഷ; ‘റാശിദ്’ഏപ്രിലിൽ ചന്ദ്രനിലെത്തും

text_fields
bookmark_border
ഇടക്കാല റിപ്പോർട്ടിൽ ശുഭപ്രതീക്ഷ; ‘റാശിദ്’ഏപ്രിലിൽ ചന്ദ്രനിലെത്തും
cancel

 ദുബൈ: ദീർഘകാല ബഹിരാകാശ ദൗത്യത്തിനു പുറപ്പെട്ട സുൽത്താൻ അൽ നിയാദിയുടെ യാത്ര മുടങ്ങിയ നിരാശക്കിടെ സന്തോഷ വാർത്തയുമായി ‘റാശിദ്’ റോവർ. അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യ പേടകമായ യു.എ.ഇയുടെ ‘റാശിദ്’ റോവർ ഏപ്രിലിൽ ചന്ദ്രനിൽ എത്തുന്നതിനുള്ള യാത്ര രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായാണ് അധികൃതർ വെളിപ്പെടുത്തിയത്. പേടകം ഇപ്പോൾ ചന്ദ്രനിലേക്കുള്ള പാതയിലാണെന്നും 2023 ഏപ്രിൽ അവസാനത്തോടെ ഷെഡ്യൂൾ ചെയ്ത ലാൻഡിങ് വിജയകരമായി പൂർത്തിയാകുമെന്നും ആഗോള ചാന്ദ്ര പര്യവേക്ഷണ കമ്പനിയായ ഐസ്പേസ് പുറത്തുവിട്ട ഇടക്കാല റിപ്പോർട്ടിൽ പറയുന്നു.

ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്‍റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠനവിധേയമാക്കും. ദുബൈ മുൻ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്‍റെ പേരാണ് പേടകത്തിനിട്ടിരിക്കുന്നത്. ദൗത്യം വിജയമായാൽ യു.എസിനും സോവിയറ്റ് യൂനിയനും ചൈനക്കും ശേഷം ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകും.

മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്‍റെ പേര് നൽകപ്പെട്ട ‘റാശിദ്’ റോവർ കഴിഞ്ഞ വർഷം ഡിസംബർ 11നാണ് യു.എസിലെ േഫ്ലാറിഡ കെന്നഡി സ്പേസ് സെന്‍ററിൽനിന്ന് വിക്ഷേപിച്ചത്. യു.എ.ഇ ബഹിരാകാശ കേന്ദ്രമായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍ററിലെ എൻജിനീയർമാർ നിർമിച്ച പേടകത്തിൽനിന്ന് നേരത്തേ ആദ്യ സന്ദേശം പുറത്തുവന്നിരുന്നു. ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് നേരിട്ട് ഇറങ്ങുന്നതിനു പകരം കുറഞ്ഞ ഊർജം ആവശ്യമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്‍റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠനവിധേയമാക്കും. ദുബൈ മുൻ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്‍റെ പേരാണ് പേടകത്തിനിട്ടിരിക്കുന്നത്. ദൗത്യം വിജയമായാൽ യു.എസിനും സോവിയറ്റ് യൂനിയനും ചൈനക്കും ശേഷം ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAERashid Rover
News Summary - UAE's Rashid Rover on track to reach Moon in April
Next Story