ഏതു തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കും ഫാമിലി വിസ; പുതിയ നിയമം പ്രാബല്യത്തിൽ
text_fieldsദുബൈ: കുടുംബത്തെ സ്പോൺസർ ചെയ്യുവാനുള്ള വ്യവസ്ഥകൾ ലളിതമാക്കിയ പുതിയ നിയമം യു. എ.ഇയിൽ പ്രാബല്യത്തിലായി. ഏതു തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കും തങ്ങളുടെ സ്പോൺസ ർഷിപ്പിൽ രാജ്യത്ത് കുടുംബത്തെ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് നിയമം അനുമതി ന ൽകുന്നു.
4000 ദിർഹം ശമ്പളം അല്ലെങ്കിൽ 3000 ദിർഹം ശമ്പളവും കമ്പനി നൽകുന്ന താമസ സൗകര്യ വും ഉള്ള പ്രവാസിക്ക് തെൻറ ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ, 18 വയസു വരെ പ്രായമുള്ള ആൺകുട്ടികൾ, അവിവാഹിതരായ പെൺകുട്ടികൾ എന്നിവരെ സ്പോൺസർ ചെയ്യുവാനാണ് യു.എ.ഇ മന്ത്രിസഭ ഇൗ വർഷം ആദ്യം നടത്തിയ നിയമ ഭേദഗതി വഴി സാധ്യമായിരിക്കുന്നത്. നേരത്തേ ശമ്പളം എത്രയുണ്ടെങ്കിലും പല തൊഴിൽ മേഖലയിലുള്ളവർക്കും കുടുംബത്തെ സ്പോൺസർ ചെയ്യാൻ അനുമതിയില്ലായിരുന്നു.
കുടുംബാംഗങ്ങൾക്കെല്ലാം ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തിരിക്കണെമന്ന് നിർബന്ധമാണ്. സ്ത്രീകൾക്ക് കുടുംബത്തെ സ്പോൺസർ ചെയ്യാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിന് ഭർത്താവിെൻറ സമ്മത പത്രവും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സാക്ഷ്യപത്രവും സമർപ്പിക്കണം.
പ്രവാസികൾക്ക് കൂടുതൽ സന്തോഷത്തോടെ, ഉയർന്ന ജീവിത നിലവാരത്തോടെ കഴിയുവാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമഭേദഗതിക്ക് മന്ത്രിസഭ തുടക്കമിട്ടത്. ജീവിത സംതൃപ്തി ഉറപ്പാക്കുന്നത് ക്രിയാത്മകമായി കൂടുതൽ കരുത്തു പകരുമെന്നും രാഷ്ട്രവികസനത്തിന് മികച്ച സംഭാവനകൾ അർപ്പിക്കാൻ കഴിയുമെന്നും ഫെഡറൽ അതോറിറ്റി ഫോർ െഎഡൻറിറ്റി ആൻറ് സിറ്റിസൺഷിപ്പ് വിദേശകാര്യ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ സഇൗദ് റകൻ അൽ റഷ്ദി വ്യക്തമാക്കി.
ഇതിനു പുറമെ രക്ഷിതാക്കൾക്കൊപ്പം യു.എ.ഇ സന്ദർശിക്കുന്ന 18 വയസിൽ താഴെയുള്ള മക്കൾക്ക് വിസ ഫീസ് ഒഴിവാക്കുന്ന പദ്ധതിയും ഇന്നലെ മുതൽ നിലവിൽ വന്നു. എല്ലാ വർഷവും ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ കാലയളവിലാണ് ഇൗ ആനുകൂല്യം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.