ജോലിയില്ല; മരുപ്പച്ച തേടി 14 മലയാളികൾ
text_fieldsഅജ്മാൻ: മരുഭൂമിയിലെ വിനോദ കേന്ദ്രങ്ങളെ ആശ്രയിച്ച് ജീവിച്ചിരുന്ന 14 മലയാളികൾ ദുരിതത്തിൽ. കോവിഡിനെ തുടർന്ന് വിേനാദ കേന്ദ്രങ്ങൾക്ക് വിലക്കുവീണതോടെ ജീവിതോപാധി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുകയാണിവർ. ഷാർജ മദാമിൽ താമസിക്കുന്ന ഇവർ വാടക കൊടുക്കാൻ പണമില്ലാത്തതിനാൽ കുടിയൊഴിപ്പിക്കൽ ഭീതിയിലാണ്. പണം അടക്കാത്തതിനാൽ വൈദ്യുതിയും നിലച്ചതോടെ കൊടും ചൂടിൽ ദിവസങ്ങൾ തള്ളിനീക്കുകയാണിവർ. ദൈദിലെ പ്രവാസി ഇന്ത്യ പ്രവർത്തകരായ അബ്ദുസമദ് മാട്ടൂൽ, അംജദ് ആരാമം എന്നിവർ എത്തിച്ചുനൽകുന്ന ഭക്ഷണമാണ് ആശ്വാസം പകരുന്നത്.
അടുത്ത ദിവസത്തിനുള്ളിൽ വാടക നൽകിയില്ലെങ്കിൽ പെരുവഴിയിലിറങ്ങേണ്ടി വരും. 14 പേരിൽ ഏഴു പേരുടെയും ദിവസ കാലാവധി കഴിഞ്ഞു. പ്രായമുള്ളവരും രോഗികളും ഇക്കൂട്ടത്തിലുണ്ട്. എംബസിയിലും കോൺസുലേറ്റിലും നേരിട്ടും അല്ലാതെയും അപേക്ഷിച്ചെങ്കിലും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല. മലപ്പുറം, കോഴിക്കോട്, കാസർകോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ് ഈ മലയാളികൾ. നാലുമാസമായി നയാപൈസ വരുമാനമില്ലാത്ത തങ്ങളെ ആരെങ്കിലും ഇടപെട്ട് നാട്ടിലെത്തിക്കുമെന്നും സഹായം എത്തിക്കുമെന്നുമുള്ള പ്രതീക്ഷയിലാണിവർ. ഫോൺ: 054 745 1933, 054 767 5950.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.