സെപ്റ്റംബറിൽ തുറക്കാെനാരുങ്ങി സ്വകാര്യ സ്കൂളുകൾ
text_fieldsദുബൈ: ഒാൺലൈൻ ക്ലാസുകളിൽനിന്ന് മാറി സെപ്റ്റംബറോടെ ക്ലാസ് മുറികൾ സജീവമാക്കാനൊരുങ്ങി യു.എ.ഇയിലെ സ്വകാര്യ സ്കൂളുകൾ. നൂറോളം സ്വകാര്യ സ്കൂളുകളുടെ കൂട്ടായ്മയായ എജുക്കേഷൻ ബിസിനസ് ഗ്രൂപ്പിെൻറ വെർച്വൽ യോഗത്തിലാണ് നിർദേശമുയർന്നത്. സർക്കാറിെൻറ അനുമതിയും സഹായവും ലഭിച്ചാൽ സെപ്റ്റംബറിൽ തന്നെ തുറക്കാൻ കഴിയുമെന്ന പ്രത്യാശ പ്രകടിപ്പിച്ചാണ് യോഗം സമാപിച്ചത്. എന്നാൽ, ഒൗദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.സ്കൂളുകളും കാമ്പസുകളും തുറക്കുന്നത് സാമൂഹികമായും സാമ്പത്തികമായും ഉണർവുണ്ടാക്കുമെന്ന് വിവിധ സ്കൂൾ മേധാവികൾ പറഞ്ഞു.
ഇതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ഒാൺലൈനും ക്ലാസ് റൂം പഠനവും സമ്മിശ്രമാക്കിയുള്ള പഠനരീതിയാണ് ഉദ്ദേശിക്കുന്നത്. വിദ്യാർഥികളുടെ എണ്ണവും കൂടിച്ചേരലും കുറക്കാൻ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിക്കുന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഒാൺലൈനും ബാക്കി ദിവസം ക്ലാസ് റൂം പഠനവും നടത്തുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ചനടന്നു. കുട്ടികളുെട ആരോഗ്യ സംരക്ഷണത്തിനായിരിക്കും മുഖ്യപ്രാധാന്യം. കനത്ത മുൻകരുതലോടെയാവണം സ്കൂളുകൾ തുറക്കുന്നത്.
കോവിഡിനെ തുടർന്ന് സ്കൂളുകൾ നേരിടുന്ന വെല്ലുവിളികളും യോഗം ചർച്ചചെയ്തു. സ്കൂളുകൾ തുറക്കുന്നതിന് സർക്കാർ സഹായം വേണ്ടിവരുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ യു.എ.ഇ ഭരണകൂടത്തിെൻറ സഹായം തേടും. കുട്ടികളെ വീട്ടിൽ ഇരുത്തി പഠിപ്പിക്കുന്നതുമൂലം രക്ഷിതാക്കൾക്ക് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇത് അവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നു. യു.എ.ഇയിൽ 50,000 ജീവനക്കാർ സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. അവരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തുന്നതിന് സ്കൂൾ തുറക്കേണ്ടിയിരിക്കുന്നു. ദുബൈ, അബൂദബി വിദ്യാഭ്യാസ വകുപ്പുകളുമായി ചർച്ച നടക്കുന്നുണ്ടെന്നും അവർ അറിയിച്ചു. സ്കൂൾ ലീഡർമാരും യോഗത്തിൽ പെങ്കടുത്തു.
സർക്കാർ സ്കൂളുകളിൽ ഇൗ അധ്യയന വർഷം അവസാനിക്കുന്നത് വരെയാണ് ഒാൺലൈൻ പഠനം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ മേഖലകളിലെയും നിയന്ത്രണങ്ങൾ കുറക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾക്കും പ്രവർത്തനാനുമതി നൽകുമെന്നാണ് കരുതുന്നത്. അവധിക്ക് ശേഷം സെപ്റ്റംബറിൽ സ്കൂൾ തുറക്കുേമ്പാൾ ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് യു.എ.ഇയുടെ പ്രതീക്ഷ. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് എട്ടിനാണ് രാജ്യെത്ത സ്കൂളുകൾ അടച്ചത്. 22ന് ഒാൺലൈൻ ക്ലാസുകൾ തുടങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.