Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ...

ദുബൈയിൽ കമ്യൂണിറ്റി  ജിംനേഷ്യങ്ങളും സജീവമാകുന്നു

text_fields
bookmark_border
ദുബൈയിൽ കമ്യൂണിറ്റി  ജിംനേഷ്യങ്ങളും സജീവമാകുന്നു
cancel

ദുബൈ: ദുബൈയിൽ നിലനിന്നിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ പശ്ചാത്തലത്തിൽ കമ്യൂണിറ്റി ജിമ്മുകൾ വീണ്ടും സജീവമാകുന്നു. ശേഷി 50 ശതമാനത്തിൽ കവിയുന്നില്ലെങ്കിൽ മേയ് 31 മുതൽ റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ എല്ലാ ജിമ്മുകളും തുറന്നുപ്രവർത്തിക്കാൻ അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സാമൂഹിക അകലം പാലിച്ചും ഫേസ് മാസ്ക്കുകൾ ധരിച്ചും മാത്രം ജിംനേഷ്യങ്ങളിൽ വ്യായാമത്തിലേർപ്പെടണമെന്ന കർശന നിർദേശത്തോടെയാണ് പ്രവർത്തനാനുമതി നൽകിയത്. ഇതോടെ പല റെസിഡൻഷ്യൽ കെട്ടിടങ്ങളിലും പ്രവർത്തിക്കുന്ന ജിമ്മുകൾ ജാഗ്രത ഉറപ്പുവരുത്തി തുറന്നുതുടങ്ങിയിട്ടുണ്ട്. 

എങ്കിലും  തീരുമാനം വന്നിട്ടും ഈ ആഴ്ചയും എമിറേറ്റിൽ അടഞ്ഞുകിടക്കുന്ന നിരവധി കമ്യൂണിറ്റി ജിമ്മുകളുടെ എണ്ണവും ഏറെയാണ്.  ഇവ എപ്പോൾ തുറക്കുമെന്നത് സംബന്ധിച്ച് ഉടമകൾ വ്യക്തമായ തീരുമാനമെടുത്തിട്ടില്ല. 
എമാറിെൻറ ഉടമസ്ഥതയിലുള്ള ദി ഗ്രീൻസ്, ദി വ്യൂസ് എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കും നഖീലൻറെൻറ മറീന റെസിഡൻസിയിലും പാം ജുമൈറയിലെ ഷോർലൈൻ അപ്പാർട്ടുമെൻറുകളിലും കർശന നിർദേശങ്ങളടങ്ങിയ നോട്ടീസ് ലഭിച്ചതായി ഡവലപ്പേർസ് കമ്പനി പ്രതിനിധികൾ അറിയിച്ചു. ‘ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി നിരവധി ആരോഗ്യ, സുരക്ഷാ ചട്ടങ്ങൾ പാലിച്ചാണ് തുറന്നുപ്രവർത്തിക്കുന്നത്. ജിമ്മുകൾ‌ താമസക്കാർ‌ക്കായി മാത്രമായാണ് തുറന്നിരിക്കുന്നത്. 

ആദ്യമെത്തുന്നവർക്ക് ആദ്യ പരിഗണന എന്ന നിലയിലാണ് സേവനം നൽകുന്നത്. പരമാവധി ശേഷിയുടെ അമ്പത് ശതമാനം മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ.  എല്ലാ ഉപകരണങ്ങളും ഉപയോഗത്തിന് മുമ്പും ശേഷവും അണുവിമുക്തമാക്കും’- ഡവലപ്പേർസ് കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. റെസിഡൻഷ്യൽ ബിൽഡിങ്ങുകളിലെ ജിമ്മുകൾ തുറന്നെങ്കിലും നീന്തൽക്കുളങ്ങളും കുട്ടികളുടെ കളിസ്ഥലങ്ങളും അടച്ചിട്ടിരിക്കുകയാണെന്നും ഡവലപ്പേർസ് കൂട്ടിച്ചേർത്തു. റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ഏജൻസിയും (റെറ) ദുബൈ മുനിസിപ്പാലിറ്റിയും പുറത്തിറക്കിയ പ്രസ്താവനയിൽ അണുമുക്തമാക്കൽ പ്രവൃത്തിയുടെ ആവൃത്തി കൂട്ടണമെന്നാണ് പ്രധാനമായും നിർദേശിച്ചിട്ടുള്ളത്.  വാതിൽ, പടികൾ, ഉപകരണങ്ങൾ, എയർ കണ്ടീഷനിങ് യൂനിറ്റുകൾ, ടെലിവിഷൻ, വിദൂര നിയന്ത്രണ സംവിധാനങ്ങൾ എന്നിവയും അണുമുക്തമാക്കണം. ഉപകരണങ്ങൾ പൂർണമായും നീക്കംചെയ്തുകൊണ്ട് അല്ലെങ്കിൽ ഉപയോഗ ചിഹ്നങ്ങൾ പ്രദർശിപ്പിച്ച് സാമൂഹിക അകലം പാലിക്കണമെന്നും നിർദേശമുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story